പത്മിനിയുടെ ദുരിതം അവസാനിക്കുന്നില്ല; സമ്പാദ്യമായി ആകെ ഉണ്ടായിരുന്ന വീട് തകര്‍ന്നു, കിടപ്പിലായ മകളെയും കൊണ്ട് എങ്ങോട്ട് പോകുമെന്നറിയാതെ ഒരു അമ്മ
Aug 13, 2019, 13:00 IST
നിലമ്പൂര്‍: (www.kasargodvartha.com 13.08.2019) വട്ടപ്പൊയിലിലെ ആകെ സമ്പാദ്യമായിരുന്ന കട്ടകൊണ്ടു നിര്‍മിച്ച വീട് പ്രളയത്തില്‍ തകര്‍ന്നു. ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ നാട്ടുകാര്‍ സഹായിച്ച് പക്ഷാഘാതം വന്നു കിടപ്പിലായ മൂത്തമകളെ ഇളയമകളുടെ വീട്ടിലാക്കി. വട്ടപ്പൊയില്‍ ചെറുകാട് പുത്തന്‍വീട്ടില്‍ കൃഷ്ണനും ഭാര്യ പത്മിനിയും നിലമ്പൂര്‍ ആശുപത്രിമുക്കിലെ ഗവ. മോഡല്‍ ജിയുപി സ്‌കൂള്‍ ക്യാമ്പില്‍ കഴിയുകയാണ്.
മകള്‍ക്കു ഫിസിയോതെറപ്പിയടക്കം നടത്തേണ്ടതിനാല്‍ ദിവസവും പകല്‍ സമയം ക്യാമ്പില്‍ കഴിഞ്ഞ് രാത്രിയാകുമ്പോഴേക്കും മൂത്തമകളെ പരിചരിക്കാനായി ഓടുന്നതായിരുന്നു പത്മിനിയുടെ പതിവ്. എന്നാല്‍ തിങ്കാഴ്ച മകളെ പരിചരിക്കാന്‍ പോയില്ല ഈ അമ്മ. ക്യാമ്പില്‍ നിന്നും പുറത്തു പോയാല്‍ സര്‍ക്കാരില്‍നിന്നു കിട്ടുന്ന എന്തെങ്കിലും സഹായം ഇല്ലാതാകുമോയെന്ന പേടിയായിരുന്നു ആ അമ്മയുടെ മനസില്‍.
കൂലിപ്പണിയാണ് കൃഷ്ണന്. മൂന്നു പെണ്‍മക്കളാണ് ഇവര്‍ക്ക്. മൂത്തമകള്‍ ദീപയ്ക്ക് ആറ് മാസം മുമ്പ് പിടിപ്പെട്ട പനി പക്ഷാഘാതമായി മാറി. ദീപയുടെ ഭര്‍ത്താവ് വിദേശത്ത് ചെറിയ ജോലിയാണ്. നാട്ടുകാരുടെ സഹായത്തിലായിരുന്നു സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ആവശ്യമായി വന്ന നാല് ലക്ഷം രൂപ ലഭിച്ചത്. വീടും സ്ഥലവും പ്രളയമെടുത്തതോടെ എന്തുചെയ്യണമെന്നറിയാതെ കഴിയുകയാണ് ഈ കുടുംബം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malappuram, News, Kerala, Top-Headlines, Rain, Treatment, hospital, camp, Family, Heavy Rain; Padmini’s tragedy doesn't end
മകള്‍ക്കു ഫിസിയോതെറപ്പിയടക്കം നടത്തേണ്ടതിനാല്‍ ദിവസവും പകല്‍ സമയം ക്യാമ്പില്‍ കഴിഞ്ഞ് രാത്രിയാകുമ്പോഴേക്കും മൂത്തമകളെ പരിചരിക്കാനായി ഓടുന്നതായിരുന്നു പത്മിനിയുടെ പതിവ്. എന്നാല്‍ തിങ്കാഴ്ച മകളെ പരിചരിക്കാന്‍ പോയില്ല ഈ അമ്മ. ക്യാമ്പില്‍ നിന്നും പുറത്തു പോയാല്‍ സര്‍ക്കാരില്‍നിന്നു കിട്ടുന്ന എന്തെങ്കിലും സഹായം ഇല്ലാതാകുമോയെന്ന പേടിയായിരുന്നു ആ അമ്മയുടെ മനസില്‍.
കൂലിപ്പണിയാണ് കൃഷ്ണന്. മൂന്നു പെണ്‍മക്കളാണ് ഇവര്‍ക്ക്. മൂത്തമകള്‍ ദീപയ്ക്ക് ആറ് മാസം മുമ്പ് പിടിപ്പെട്ട പനി പക്ഷാഘാതമായി മാറി. ദീപയുടെ ഭര്‍ത്താവ് വിദേശത്ത് ചെറിയ ജോലിയാണ്. നാട്ടുകാരുടെ സഹായത്തിലായിരുന്നു സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ആവശ്യമായി വന്ന നാല് ലക്ഷം രൂപ ലഭിച്ചത്. വീടും സ്ഥലവും പ്രളയമെടുത്തതോടെ എന്തുചെയ്യണമെന്നറിയാതെ കഴിയുകയാണ് ഈ കുടുംബം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malappuram, News, Kerala, Top-Headlines, Rain, Treatment, hospital, camp, Family, Heavy Rain; Padmini’s tragedy doesn't end