ജില്ലാ കലക്ടര്‍ക്ക് പിന്നാലെ കാസര്‍കോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊന്നും കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്ന വിചിത്ര വാദവുമായി എന്‍ഡോസള്‍ഫാന്‍ അപമാന വിമോചന മുന്നണി; സമരം ഉദ്ഘാടനം ചെയ്തത് പടന്നക്കാട് കാര്‍ഷിക കോളജിലെ പ്രൊഫസര്‍, എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം തന്നെ തട്ടിപ്പാണെന്നും താന്‍ പഠനം നടത്തിയിട്ടുണ്ടെന്നും പ്രൊഫസര്‍
Jun 20, 2019, 21:22 IST
കാസര്‍കോട്: (www.kasargodvartha.com 20.06.2019) ജില്ലാ കലക്ടര്‍ക്ക് പിന്നാലെ കാസര്‍കോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊന്നും കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്ന വിചിത്ര വാദവുമായി എന്‍ഡോസള്‍ഫാന്‍ അപമാന വിമോചന മുന്നണിയും രംഗത്ത്. എന്‍ഡോസള്‍ഫാന്‍ മൂലം ആര്‍ക്കും അസുഖം സംഭവിച്ചിട്ടില്ലെന്നും ഇതിനൊന്നും ഒരു ശാസ്ത്രീയ പഠനവും നടത്തിയിട്ടില്ലെന്നും കലക്ടറേറ്റിലേക്ക് മുന്നണി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പടന്നക്കാട് കാര്‍ഷിക കോളജിലെ പ്രൊഫസര്‍ ഡോ. ശ്രീകുമാര്‍ വെളിപ്പെടുത്തി.
ഇടുക്കിയിലെ ഏലത്തോട്ടത്തില്‍ 85 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. എന്നിട്ടും അവിടെയൊന്നും ഒരു രോഗവും ഉണ്ടായില്ല. പാലക്കാട് മണ്ണാര്‍ക്കാട്ട് 15 വര്‍ഷം എന്‍ഡോസള്‍ഫാന്‍ തളിച്ചിട്ടും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ഡോ. ശ്രീകുമാര്‍ പറയുന്നു. കാസര്‍കോട് മാത്രം എന്‍ഡോസള്‍ഫാന്‍ മൂലം രോഗം എന്നത് വെറും തട്ടിപ്പാണ്. 2001ലെ സെന്‍സസിലോ 2011ലെ സെന്‍സസിലോ കേന്ദ്രസര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ ദേശീയ വികലാംഗ പുനരധിവാസം പദ്ധതിയുടെ സെന്‍സസിലോ എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചതായി പറഞ്ഞിട്ടില്ല. വികലാംഗ പെന്‍ഷന്‍ നല്‍കുന്നതിനായി തയ്യാറാക്കിയ ഡാറ്റയിലോ മാധ്യമങ്ങള്‍ക്ക് നല്‍കാതെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിപ്പിച്ചുവെച്ച റിപോര്‍ട്ടിലോ ആരോഗ്യവകുപ്പ് തന്നെ കേരളത്തിലുടനീളം 2015ല്‍ അംഗപരിമിതര്‍ക്കായി നടത്തിയ സെന്‍സസിലോ എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചതായി പറയുന്നില്ല. എന്‍ഡോസള്‍ഫാന്‍ മൂലം രോഗമുണ്ടെന്ന് കണ്ടുപിടിച്ച ഡോക്ടര്‍മാരെ കണ്ടുപിടിച്ച് ചോദ്യം ചെയ്ത് സത്യാവസ്ഥ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
എന്‍ഡോസള്‍ഫാന്‍ മൂലം രോഗമുണ്ടായി എന്നത് സത്യമല്ല, ശാസ്ത്രമല്ല, ശാസ്ത്രീയവുമല്ല. വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്താനാണ് ശ്രമിക്കുന്നത്. എപിഡമിയോളജി പ്രകാരം പഠനം നടത്തിയിട്ടില്ല. ആകെ നടന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെയും എന്‍ഐഒഎച്ചിന്റെയും (NIOH) പഠനം മാത്രമാണ്. ഇത് അശാസ്ത്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എന്‍ഡോസള്‍ഫാന്‍ തളിച്ച രണ്ട് ഗ്രാമങ്ങളില്‍ മാത്രമാണ് പഠനം നടത്തിയത്. ഇങ്ങനെയല്ല പഠനം നടത്തേണ്ടത്. എന്‍ഡോസള്‍ഫാന്‍ തളിച്ച അഞ്ച് ഗ്രാമങ്ങളെയും തളിക്കാത്ത അഞ്ച് ഗ്രാമങ്ങളെയും എടുത്താണ് പരിശോധന നടത്തേണ്ടതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
എന്‍ഡോസള്‍ഫാന്‍ വിവാദം കത്തിപ്പടരുന്ന സമയത്ത് ഇതിന് അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വിവാദനായകനായി മാറിയ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ യൂണിയന്‍ (സിഐടിയു) മുന്‍ ജില്ല ജനറല്‍ സെക്രട്ടറിയായിരുന്ന എം ഗംഗാധരന്‍ ആണ് വിമോചന മുന്നണിയുടെ പ്രസിഡന്റ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഐഎന്‍ടിയുസി നേതാവായിരുന്ന പി ചന്ദുനായര്‍ മുളിയാര്‍ ആണ് സമിതിയുടെ സെക്രട്ടറി.
മാര്‍ച്ചില്‍ എം ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പി ചന്ദു നായര്‍, ഐത്തപ്പ അമ്മങ്കോട്, സി കെ പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്ത് വിരമിച്ച 87 റിട്ടയേര്‍ഡ് ജീവനക്കാരാണ് വിചിത്ര സമരത്തിനെത്തിയത്.
കാസര്‍കോട്ടെ ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്ന കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബുബുവിന്റെ വാദം വ്യാപകപ്രതിഷേധത്തിനിടയാക്കുകയും കലക്ടറെ മാറ്റണെന്ന ആവശ്യം വരെ ശക്തമാകുകയും ചെയ്തതിന് പിന്നാലെയാണ് അതേ വാദവുമായി മറ്റൊരു സംഘവും രംഗത്ത് വന്നിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് വേണ്ടികുഴലൂത്ത് നടത്തുകയാണോ എന്ന ചോദ്യത്തിന് അതൊന്നും ശരിയല്ലെന്നാണ് എന്‍ഡോസള്‍ഫാന്‍ അപമാന വിമോചന മുന്നണി പ്രസിഡന്റ് എം ഗംഗാധരന്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Endosulfan, Issue, Strike, inauguration, Top-Headlines, New reveal on Endosulfan issues.
ഇടുക്കിയിലെ ഏലത്തോട്ടത്തില്‍ 85 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. എന്നിട്ടും അവിടെയൊന്നും ഒരു രോഗവും ഉണ്ടായില്ല. പാലക്കാട് മണ്ണാര്‍ക്കാട്ട് 15 വര്‍ഷം എന്‍ഡോസള്‍ഫാന്‍ തളിച്ചിട്ടും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ഡോ. ശ്രീകുമാര്‍ പറയുന്നു. കാസര്‍കോട് മാത്രം എന്‍ഡോസള്‍ഫാന്‍ മൂലം രോഗം എന്നത് വെറും തട്ടിപ്പാണ്. 2001ലെ സെന്‍സസിലോ 2011ലെ സെന്‍സസിലോ കേന്ദ്രസര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ ദേശീയ വികലാംഗ പുനരധിവാസം പദ്ധതിയുടെ സെന്‍സസിലോ എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചതായി പറഞ്ഞിട്ടില്ല. വികലാംഗ പെന്‍ഷന്‍ നല്‍കുന്നതിനായി തയ്യാറാക്കിയ ഡാറ്റയിലോ മാധ്യമങ്ങള്‍ക്ക് നല്‍കാതെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിപ്പിച്ചുവെച്ച റിപോര്‍ട്ടിലോ ആരോഗ്യവകുപ്പ് തന്നെ കേരളത്തിലുടനീളം 2015ല്‍ അംഗപരിമിതര്‍ക്കായി നടത്തിയ സെന്‍സസിലോ എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചതായി പറയുന്നില്ല. എന്‍ഡോസള്‍ഫാന്‍ മൂലം രോഗമുണ്ടെന്ന് കണ്ടുപിടിച്ച ഡോക്ടര്‍മാരെ കണ്ടുപിടിച്ച് ചോദ്യം ചെയ്ത് സത്യാവസ്ഥ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
എന്‍ഡോസള്‍ഫാന്‍ മൂലം രോഗമുണ്ടായി എന്നത് സത്യമല്ല, ശാസ്ത്രമല്ല, ശാസ്ത്രീയവുമല്ല. വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്താനാണ് ശ്രമിക്കുന്നത്. എപിഡമിയോളജി പ്രകാരം പഠനം നടത്തിയിട്ടില്ല. ആകെ നടന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെയും എന്‍ഐഒഎച്ചിന്റെയും (NIOH) പഠനം മാത്രമാണ്. ഇത് അശാസ്ത്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എന്‍ഡോസള്‍ഫാന്‍ തളിച്ച രണ്ട് ഗ്രാമങ്ങളില്‍ മാത്രമാണ് പഠനം നടത്തിയത്. ഇങ്ങനെയല്ല പഠനം നടത്തേണ്ടത്. എന്‍ഡോസള്‍ഫാന്‍ തളിച്ച അഞ്ച് ഗ്രാമങ്ങളെയും തളിക്കാത്ത അഞ്ച് ഗ്രാമങ്ങളെയും എടുത്താണ് പരിശോധന നടത്തേണ്ടതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
എന്‍ഡോസള്‍ഫാന്‍ വിവാദം കത്തിപ്പടരുന്ന സമയത്ത് ഇതിന് അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വിവാദനായകനായി മാറിയ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ യൂണിയന്‍ (സിഐടിയു) മുന്‍ ജില്ല ജനറല്‍ സെക്രട്ടറിയായിരുന്ന എം ഗംഗാധരന്‍ ആണ് വിമോചന മുന്നണിയുടെ പ്രസിഡന്റ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഐഎന്‍ടിയുസി നേതാവായിരുന്ന പി ചന്ദുനായര്‍ മുളിയാര്‍ ആണ് സമിതിയുടെ സെക്രട്ടറി.
മാര്‍ച്ചില്‍ എം ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പി ചന്ദു നായര്‍, ഐത്തപ്പ അമ്മങ്കോട്, സി കെ പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്ത് വിരമിച്ച 87 റിട്ടയേര്‍ഡ് ജീവനക്കാരാണ് വിചിത്ര സമരത്തിനെത്തിയത്.
കാസര്‍കോട്ടെ ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്ന കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബുബുവിന്റെ വാദം വ്യാപകപ്രതിഷേധത്തിനിടയാക്കുകയും കലക്ടറെ മാറ്റണെന്ന ആവശ്യം വരെ ശക്തമാകുകയും ചെയ്തതിന് പിന്നാലെയാണ് അതേ വാദവുമായി മറ്റൊരു സംഘവും രംഗത്ത് വന്നിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് വേണ്ടികുഴലൂത്ത് നടത്തുകയാണോ എന്ന ചോദ്യത്തിന് അതൊന്നും ശരിയല്ലെന്നാണ് എന്‍ഡോസള്‍ഫാന്‍ അപമാന വിമോചന മുന്നണി പ്രസിഡന്റ് എം ഗംഗാധരന്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.
Keywords: Kasaragod, Kerala, News, Endosulfan, Issue, Strike, inauguration, Top-Headlines, New reveal on Endosulfan issues.