ജില്ലയില്‍ ജോലി ചെയ്യാന്‍ താത്പര്യമുണ്ടായിരുന്ന വനിതാ ഡോക്ടറെ ഇടുക്കിയിലേക്ക് മാറ്റി; പകരം വന്ന ഡോക്ടര്‍ ഒരു ദിവസം ജോലി ചെയ്ത് അവധിയെടുത്തു പോയി; ഇതാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അവസ്ഥ
Sep 8, 2018, 23:18 IST
സുബൈര്‍ പള്ളിക്കാല്‍
കാസര്‍കോട്: (www.kasargodvartha.com 08.09.2018) ജില്ലയില്‍ ജോലി ചെയ്യാന്‍ താത്പര്യമുണ്ടായിരുന്ന വനിതാ ഡോക്ടറെ ഇടുക്കിയിലേക്ക് മാറ്റിയതിനു പിന്നാലെ പകരം വന്ന ഡോക്ടര്‍ ഒരു ദിവസം ജോലി ചെയ്ത് രണ്ടു മാസത്തേക്ക് അവധിയെടുത്തു പോയി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അവസ്ഥ ഇങ്ങനെയാണ്. ശമ്പളത്തിന് പുറമെ അധിക വേതനം നല്‍കാമെന്നറിയിച്ചിട്ടും കാസര്‍കോട്ടേക്ക് ഡോക്ടര്‍മാര്‍ വരാതിരിക്കുമ്പോഴാണ് ഉള്ള ഡോക്ടറെ സ്ഥലം മാറ്റി പകരം വന്ന വനിതാ ഡോക്ടര്‍ അവധിയെടുത്ത് പോയത്.
കാഞ്ഞങ്ങാട് സൗത്ത് സ്വദേശിനിയായ സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ദീപ മേരി ജോസഫിനെയാണ് ആഴ്ചകള്‍ക്കു മുമ്പ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. പകരം വന്ന കണ്ണൂര്‍ സ്വദേശിനിയായ സ്‌കിന്‍ സ്‌പെഷ്യലിസ്റ്റാണ് ജോലിക്കു കയറി ഒരു ദിവസം കഴിയുമ്പോള്‍ തന്നെ അവധിയെടുത്ത് നാട്ടിലേക്ക് പോയത്. പകര്‍ച്ച വ്യാധികളും ത്വക്ക് രോഗങ്ങളും വര്‍ദ്ധിച്ചു വരുന്ന സമയത്ത് ജനറല്‍ ആശുപത്രിയില്‍ ചര്‍മ്മ രോഗ വിദഗ്ദ്ധ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ഏറെ പ്രയാസമനുഭവിക്കുകയാണ്. കാസര്‍കോട്ട് ജോലി ചെയ്യാന്‍ സന്നദ്ധയായ ഡോക്ടറെ സ്ഥലം മാറ്റരുതെന്ന് ആവശ്യം ശക്തമായിട്ടും ആരോഗ്യവകുപ്പ് ഒരു നടപടിയും സ്വീകരിക്കാത്തത് ജില്ലയോടുള്ള കടുത്ത അവഗണനയാണ്.
ഡോക്ടര്‍മാരുടെ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചതായി ഡി എം ഒ തന്നെ അറിയിച്ചിരിക്കുമ്പോഴാണ് ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഇടുക്കിയിലേക്ക് മാറ്റിയത്. പകരം വന്നയാള്‍ അവധിയെടുത്ത് പോകുന്നതിനാല്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ല. 40 ഓളം ഡോക്ടര്‍മാരുടെ ഒഴിവുകളാണ് ജില്ലയിലുള്ളത്.
കാസര്‍കോട്: (www.kasargodvartha.com 08.09.2018) ജില്ലയില്‍ ജോലി ചെയ്യാന്‍ താത്പര്യമുണ്ടായിരുന്ന വനിതാ ഡോക്ടറെ ഇടുക്കിയിലേക്ക് മാറ്റിയതിനു പിന്നാലെ പകരം വന്ന ഡോക്ടര്‍ ഒരു ദിവസം ജോലി ചെയ്ത് രണ്ടു മാസത്തേക്ക് അവധിയെടുത്തു പോയി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അവസ്ഥ ഇങ്ങനെയാണ്. ശമ്പളത്തിന് പുറമെ അധിക വേതനം നല്‍കാമെന്നറിയിച്ചിട്ടും കാസര്‍കോട്ടേക്ക് ഡോക്ടര്‍മാര്‍ വരാതിരിക്കുമ്പോഴാണ് ഉള്ള ഡോക്ടറെ സ്ഥലം മാറ്റി പകരം വന്ന വനിതാ ഡോക്ടര്‍ അവധിയെടുത്ത് പോയത്.
കാഞ്ഞങ്ങാട് സൗത്ത് സ്വദേശിനിയായ സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ദീപ മേരി ജോസഫിനെയാണ് ആഴ്ചകള്‍ക്കു മുമ്പ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. പകരം വന്ന കണ്ണൂര്‍ സ്വദേശിനിയായ സ്‌കിന്‍ സ്‌പെഷ്യലിസ്റ്റാണ് ജോലിക്കു കയറി ഒരു ദിവസം കഴിയുമ്പോള്‍ തന്നെ അവധിയെടുത്ത് നാട്ടിലേക്ക് പോയത്. പകര്‍ച്ച വ്യാധികളും ത്വക്ക് രോഗങ്ങളും വര്‍ദ്ധിച്ചു വരുന്ന സമയത്ത് ജനറല്‍ ആശുപത്രിയില്‍ ചര്‍മ്മ രോഗ വിദഗ്ദ്ധ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ഏറെ പ്രയാസമനുഭവിക്കുകയാണ്. കാസര്‍കോട്ട് ജോലി ചെയ്യാന്‍ സന്നദ്ധയായ ഡോക്ടറെ സ്ഥലം മാറ്റരുതെന്ന് ആവശ്യം ശക്തമായിട്ടും ആരോഗ്യവകുപ്പ് ഒരു നടപടിയും സ്വീകരിക്കാത്തത് ജില്ലയോടുള്ള കടുത്ത അവഗണനയാണ്.
ഡോക്ടര്‍മാരുടെ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചതായി ഡി എം ഒ തന്നെ അറിയിച്ചിരിക്കുമ്പോഴാണ് ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഇടുക്കിയിലേക്ക് മാറ്റിയത്. പകരം വന്നയാള്‍ അവധിയെടുത്ത് പോകുന്നതിനാല്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ല. 40 ഓളം ഡോക്ടര്‍മാരുടെ ഒഴിവുകളാണ് ജില്ലയിലുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, General Hospital, Doctor, New Appointed doctor take leave after 1 day Work; Protest
< !- START disable copy paste -->
Keywords: Kasaragod, News, General Hospital, Doctor, New Appointed doctor take leave after 1 day Work; Protest
< !- START disable copy paste -->