പുലിയെ രക്ഷപ്പെടുത്തുന്നത് വൈകും; മയക്കുവെടിക്കാര്‍ വയനാട്ടില്‍ നിന്നും പുറപ്പെട്ടു
Jun 21, 2018, 14:21 IST
രാജപുരം: (www.kasargodvartha.com 21.06.2018) കള്ളാര്‍ പഞ്ചായത്തിലെ പൂടങ്കല്ല് ഓണിയില്‍ പന്നിക്കു വെച്ച കെണിയില്‍ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തുന്നത് വൈകും. മയക്കുവെടി വെക്കാനുള്ള വിദഗ്ദ്ധ സംഘം കാസര്‍കോട്- കണ്ണൂര്‍ ജില്ലകളിലില്ലാത്തതിനാല്‍ വയനാട്ടില്‍ നിന്നാണ് വിദഗ്ദ്ധ സംഘം കാസര്‍കോട്ടേക്ക് പുറപ്പെട്ടത്. ഇവര്‍ വൈകിട്ട് നാലു മണിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീര്‍ മേലോത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് പുലിയെ കെണിയില്‍പെട്ട നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് ഡിഎഫ്ഒ രാജീവന്‍, കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുധീര്‍ മേലോത്ത്, കാസര്‍കോട് റേഞ്ച് ഓഫീസര്‍ എം.കെ നാരായണന്‍, രാജപുരം പോലീസ്, ഫോറസ് ഫ്‌ളൈയിംഗ് സ്‌ക്വാഡ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രിയില്‍ തന്നെ പുലി കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. അതു കൊണ്ട് തന്നെ പുലി അവശനായി കഴിഞ്ഞു. കുരുക്ക് കാലില്‍ കുടുങ്ങിയ ശേഷം രക്ഷപ്പെടാനായി ചുറ്റിവലിഞ്ഞത് കാരണം പുലി മൃതപ്രായമായതായാണ് വനപാലകര്‍ പറയുന്നത്.
മലയോര പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെയും പുലിയുടേയും ആക്രമണം കാരണം ജനങ്ങള്‍ ഭയാശങ്കയിലാണ്. ഏതാനും മാസം മുമ്പ് വെള്ളരിക്കുണ്ടില്‍ ഒരു കര്‍ഷകന്‍ ടാപ്പിംഗിനിടെ പന്നിയുടെ കുത്തേറ്റ് മരിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്പ് മലയോരത്ത് ഒരു പുലി കെണിയില്‍കുടുങ്ങി ചത്തിരുന്നു. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിനായി ശാശ്വതമായ നടപടികള്‍ വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.
കിടങ്ങുകള്‍ സ്ഥാപിച്ച് ചില പ്രദേശങ്ങളില്‍ കാട്ടാന ശല്യം കുറയ്ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഫല പ്രാപ്തിയിലെത്തിയിട്ടില്ല. കാഞ്ഞങ്ങാട് മാവുങ്കാല്‍ ഭാഗത്ത് ഏതാനും വര്‍ഷം മുമ്പ് ഒരു പുലി കെണിയില്‍കുടുങ്ങിയിരുന്നു. ഇതിനെ പിന്നീട് രക്ഷപ്പെടുത്തി കാട്ടിലേക്ക് വിടുകയായിരുന്നു.
Related News:
പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങി; വനപാലകര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി
വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് പുലിയെ കെണിയില്‍പെട്ട നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് ഡിഎഫ്ഒ രാജീവന്‍, കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുധീര്‍ മേലോത്ത്, കാസര്‍കോട് റേഞ്ച് ഓഫീസര്‍ എം.കെ നാരായണന്‍, രാജപുരം പോലീസ്, ഫോറസ് ഫ്‌ളൈയിംഗ് സ്‌ക്വാഡ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രിയില്‍ തന്നെ പുലി കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. അതു കൊണ്ട് തന്നെ പുലി അവശനായി കഴിഞ്ഞു. കുരുക്ക് കാലില്‍ കുടുങ്ങിയ ശേഷം രക്ഷപ്പെടാനായി ചുറ്റിവലിഞ്ഞത് കാരണം പുലി മൃതപ്രായമായതായാണ് വനപാലകര്‍ പറയുന്നത്.
മലയോര പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെയും പുലിയുടേയും ആക്രമണം കാരണം ജനങ്ങള്‍ ഭയാശങ്കയിലാണ്. ഏതാനും മാസം മുമ്പ് വെള്ളരിക്കുണ്ടില്‍ ഒരു കര്‍ഷകന്‍ ടാപ്പിംഗിനിടെ പന്നിയുടെ കുത്തേറ്റ് മരിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്പ് മലയോരത്ത് ഒരു പുലി കെണിയില്‍കുടുങ്ങി ചത്തിരുന്നു. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിനായി ശാശ്വതമായ നടപടികള്‍ വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.
കിടങ്ങുകള്‍ സ്ഥാപിച്ച് ചില പ്രദേശങ്ങളില്‍ കാട്ടാന ശല്യം കുറയ്ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഫല പ്രാപ്തിയിലെത്തിയിട്ടില്ല. കാഞ്ഞങ്ങാട് മാവുങ്കാല്‍ ഭാഗത്ത് ഏതാനും വര്‍ഷം മുമ്പ് ഒരു പുലി കെണിയില്‍കുടുങ്ങിയിരുന്നു. ഇതിനെ പിന്നീട് രക്ഷപ്പെടുത്തി കാട്ടിലേക്ക് വിടുകയായിരുന്നു.
Related News:
പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങി; വനപാലകര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Leopard, Top-Headlines, forest, forest-range-officer, Shoot gang from forest range will arrive very soon to rescue Leopard
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rajapuram, Leopard, Top-Headlines, forest, forest-range-officer, Shoot gang from forest range will arrive very soon to rescue Leopard
< !- START disable copy paste -->