city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ കമ്യൂണിസ്റ്റ്; യൗവനത്തില്‍ സോഷ്യലിസ്റ്റ്; ഒടുവില്‍ എത്തിയത് ബി ജെ പി തട്ടകത്തില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2017) കമ്മ്യൂണിസ്റ്റ് ഗ്രാമമായ മടിക്കൈയില്‍ ജനിച്ച മടിക്കൈ കമ്മാരന്‍ പഠന കാലത്ത് അടിയുറച്ച കമ്യൂണിസ്റ്റുകാരനായിരുന്നു. എന്നാല്‍ 1960 ല്‍ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. മുന്‍മന്ത്രിമാരായ എന്‍ കെ ബാലകൃഷ്ണന്‍, കെ. ചന്ദ്രശേഖരന്‍, സ്വാതന്ത്ര്യസമര സേനാനികളായ കെ.വി. നാരായണന്‍, എച്ച്. വാസുദേവ് എന്നിവരായിരുന്നു അന്ന് കാഞ്ഞങ്ങാട്ടെ പി.എസ്.പി നേതാക്കള്‍.

1971 ല്‍ ജനസംഘം രൂപികരിച്ചപ്പോള്‍ അതില്‍ സക്രിയമായി. അടിയന്തരാവസ്ഥക്കാലത്തുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തില്‍ ജനതാപാര്‍ട്ടിയിലും പിന്നീട് ബിജെപി രൂപീകരിച്ചതോടെ പാര്‍ട്ടിയുടെ നേതൃനിരയിലുമെത്തി. പ്രവൃത്തിയില്‍ കാര്‍ക്കശ്യക്കാരനാണ് മടിക്കൈ കമ്മാരന്‍. ആ കാര്‍ക്കശ്യത്തിന്റെ നേര്‍ വിപരീതത്തോളം താഴ്ന്നുള്ള ലാളിത്യത്തിന്റെ അങ്ങേയറ്റത്തോളം എത്തുകയും ചെയ്യുമായിരുന്നു.
1957 ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലും 1960 ലെ രണ്ടാമത്തെ തിരഞ്ഞെടുപ്പിലും കെ. ചന്ദ്രശേഖരന്‍ ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ നിന്ന് കമ്യൂണിസ്റ്റ് നേതാവ് കെ. മാധവനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടുതവണയും ചന്ദ്രശേഖരനുവേണ്ടി പ്രവര്‍ത്തിച്ചവരില്‍ മുന്‍നിരയിലായിരുന്നു മടിക്കൈ കമ്മാരന്‍.

അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍- കാസര്‍കോട് ജില്ലയിലെ ഗ്രാമങ്ങളില്‍ ചെന്ന് സമരം നടത്തി. 1984 മെയ് 24 നാണ് കാസര്‍കോട് റവന്യൂജില്ല നിലവില്‍ വന്നതെങ്കിലും 1983 ല്‍ തന്നെ മടിക്കൈ കമ്മാരന്‍ ജില്ലാ പ്രസിഡണ്ടായി ബി.ജെ.പി കാസര്‍കോട് ജില്ലാ കമ്മറ്റി രൂപീകരിച്ച് സംഘടനാ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. കാസര്‍കോട് ജില്ലയ്ക്കുവേണ്ടിയുള്ള സമരമായിരുന്നു പിന്നീട്. കാസര്‍കോട് ജില്ല രൂപവത്കൃതമായപ്പോള്‍ ആദ്യ ജില്ലാ പ്രസിഡണ്ട് സ്ഥാനവും മടിക്കൈ കമ്മാരനായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡണ്ടുമായി. ബി ജെ പി. ദേശീയസമിതിയംഗമാണ് ഇപ്പോള്‍. രണ്ടുതവണ ബി ജെ പിയുടെ നിയമസഭാ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയും ചെയ്തു.

Related News:
ബി ജെ പി നേതാവ് മടിക്കൈ കമ്മാരന്‍ അന്തരിച്ചു

വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ കമ്യൂണിസ്റ്റ്; യൗവനത്തില്‍ സോഷ്യലിസ്റ്റ്; ഒടുവില്‍ എത്തിയത് ബി ജെ പി തട്ടകത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Remembrance, Condolence, Madikai Kammaran worked for Communist and Socialist and later BJP

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL