ഒരു നാടിനെ തൊട്ടറിഞ്ഞ വാസുദേവ പട്ടര്‍ ഇനി സ്‌നേഹാലയത്തിന്റെ തണലില്‍
Sep 5, 2017, 19:25 IST
കാസര്‍കോട്: (www.kasargodvartha.com 05.09.2017) കാല്‍നൂറ്റാണ്ടിലേറെക്കാലമായി ചെമ്മനാടിന്റെ അന്തരംഗത്തിലെ ഓരോ മിടിപ്പും തൊട്ടറിഞ്ഞയാളാണ് വാസുദേവ പട്ടര്‍. ചെമ്മനാടിന്റെ കനകയുഗത്തിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മൃതികളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരാളായ പട്ടര്‍ ചെമ്മനാട്ടെ ഓരോ മണല്‍തരിക്കും സുപരിചിതനാണ്. ഈയിടെയായി ശാരീരികപ്രശ്നങ്ങളലട്ടുന്ന പട്ടറെ ചെമ്മനാട്ടുകാര്‍ തിരുവോണനാളില്‍ പുതുവസ്ത്രമണിയിച്ച് അമ്പലത്തറ പാറപ്പള്ളിയിലെ സ്നേഹാലയത്തിലെത്തിച്ചു.
വര്‍ഷങ്ങളോളം ചെമ്മനാട് വടക്കുംഭാഗത്തെ ഷാഫിയുടെ വീടിന്റെ കോലായിലായിരുന്നു പട്ടറിന്റെ അന്തിയുറക്കം. ഷാഫിയുടെ കാലശേഷം മറ്റു പല വീട്ടുകാരും പട്ടര്‍ക്ക് അന്തിയുറക്കത്തിനാശ്രയമായി. പിന്നീട് നാട്ടുകാരുടെ സ്നേഹത്തിനുവഴങ്ങാതെ ചെമ്മനാട് പരിസരങ്ങളില്‍ പട്ടര്‍ കിടന്നുറങ്ങി. ചെമ്മനാട്ടുകാരുടെ ഉദാരമായ സ്നേഹവും പരിലാളനവും പട്ടറിന് ആവോളം ലഭിച്ചിരുന്നു. നല്ല ശാരീരികക്ഷമതയും ആരോഗ്യവും ഉണ്ടായിരുന്ന കാലത്ത് ചെമ്മനാട്ടെ വീടുകളില്‍ പട്ടര്‍ തേങ്ങ പറിക്കാനെത്തിയിരുന്നു.
കിലോമീറ്ററുകളോളം നടന്ന് വീടുകളിലേക്കെത്തുന്ന പട്ടര്‍ ചെമ്മനാട്ടെ ഇളംതലമുറകള്‍ക്ക് എന്നും കൗതുകമായിരുന്നു. പല വീടുകളിലും മുതിര്‍ന്നവരെ സമീപിച്ച് 'അച്ഛായന്റെ ട്രൗസര്‍ കൊട്' എന്ന് പറയുമ്പോള്‍ ഇപ്പോള്‍ കൗമാരത്തിലെത്തിയ കുട്ടികളായ പലര്‍ക്കും അദ്ദേഹത്തോട് കുറുമ്പ് കാട്ടിയ അനുഭവമുണ്ട്. ഇന്ന് ചെമ്മനാട്ടെ ഒരു കാലഘട്ടത്തിന്റെ പ്രതീകമായ പട്ടര്‍ ചെമ്മനാടിനോട് വിടപറയുമ്പോള്‍ പട്ടര്‍ ഇന്നാട്ടുകാര്‍ക്ക് വാക്കുകളുടെ മായികവലയത്തിലൊതുങ്ങാത്ത അനുഭൂതിയായിരുന്നു എന്ന് തിരിച്ചറിയുന്നു. ചെമ്മനാട് നന്മയുടെ പ്രവര്‍ത്തകരാണ് പട്ടറെ സ്‌നേഹാലയത്തിന്റെ തണലില്‍ എത്തിച്ചത്.
നിഷ്ത്തര്‍ മുഹമ്മദ്
വര്‍ഷങ്ങളോളം ചെമ്മനാട് വടക്കുംഭാഗത്തെ ഷാഫിയുടെ വീടിന്റെ കോലായിലായിരുന്നു പട്ടറിന്റെ അന്തിയുറക്കം. ഷാഫിയുടെ കാലശേഷം മറ്റു പല വീട്ടുകാരും പട്ടര്‍ക്ക് അന്തിയുറക്കത്തിനാശ്രയമായി. പിന്നീട് നാട്ടുകാരുടെ സ്നേഹത്തിനുവഴങ്ങാതെ ചെമ്മനാട് പരിസരങ്ങളില്‍ പട്ടര്‍ കിടന്നുറങ്ങി. ചെമ്മനാട്ടുകാരുടെ ഉദാരമായ സ്നേഹവും പരിലാളനവും പട്ടറിന് ആവോളം ലഭിച്ചിരുന്നു. നല്ല ശാരീരികക്ഷമതയും ആരോഗ്യവും ഉണ്ടായിരുന്ന കാലത്ത് ചെമ്മനാട്ടെ വീടുകളില്‍ പട്ടര്‍ തേങ്ങ പറിക്കാനെത്തിയിരുന്നു.
കിലോമീറ്ററുകളോളം നടന്ന് വീടുകളിലേക്കെത്തുന്ന പട്ടര്‍ ചെമ്മനാട്ടെ ഇളംതലമുറകള്‍ക്ക് എന്നും കൗതുകമായിരുന്നു. പല വീടുകളിലും മുതിര്‍ന്നവരെ സമീപിച്ച് 'അച്ഛായന്റെ ട്രൗസര്‍ കൊട്' എന്ന് പറയുമ്പോള്‍ ഇപ്പോള്‍ കൗമാരത്തിലെത്തിയ കുട്ടികളായ പലര്‍ക്കും അദ്ദേഹത്തോട് കുറുമ്പ് കാട്ടിയ അനുഭവമുണ്ട്. ഇന്ന് ചെമ്മനാട്ടെ ഒരു കാലഘട്ടത്തിന്റെ പ്രതീകമായ പട്ടര്‍ ചെമ്മനാടിനോട് വിടപറയുമ്പോള്‍ പട്ടര്‍ ഇന്നാട്ടുകാര്‍ക്ക് വാക്കുകളുടെ മായികവലയത്തിലൊതുങ്ങാത്ത അനുഭൂതിയായിരുന്നു എന്ന് തിരിച്ചറിയുന്നു. ചെമ്മനാട് നന്മയുടെ പ്രവര്‍ത്തകരാണ് പട്ടറെ സ്‌നേഹാലയത്തിന്റെ തണലില്‍ എത്തിച്ചത്.
നിഷ്ത്തര്‍ മുഹമ്മദ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Chemnad, Vasudeva Pattar shifted to Snehalaya
Keywords: Kasaragod, Kerala, news, Chemnad, Vasudeva Pattar shifted to Snehalaya