കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ, വന്‍ പോലീസ് സന്നാഹം
Aug 24, 2017, 10:46 IST
മലപ്പുറം: (www.kasargodvartha.com 23.08.2017) വ്യാഴാഴ്ച രാവിലെ തിരൂര്‍ പുളിഞ്ചോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി. വ്യാഴാഴ്ച രാവിലെ 7.15 മണിയോടെയാണ് ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍ പടി കുണ്ടില്‍ വിപിനെ (23) വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ രണ്ടാം പ്രതിയായ വിപിന് നേരത്തേ തന്നെ ജാമ്യം ലഭിച്ചിരുന്നു. 2016 നവംബര്‍ 19നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഹിന്ദുമതസ്ഥനായ അനില്‍കുമാര്‍ (ഉണ്ണി) ഇസ്ലാം മതത്തിലേക്ക് മതം മാറുകയും കുടുംബത്തെ തന്നോടൊപ്പം മതം മാറ്റുകയും ചെയ്തതിന്റെ വൈരാഗ്യമായിരുന്നു കൊലയ്ക്ക് പിന്നില്‍.
ഗള്‍ഫിലേക്ക് പോകുന്നതിന് തലേദിവസമാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഗള്‍ഫില്‍ വെച്ചായിരുന്നു ഫൈസല്‍ മതം മാറിയത്. അതിനു ശേഷം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവന്‍ നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കുടുംബത്തില്‍ നിന്നും കൂടുതല്‍ പേര്‍ ഇസ്ലാമിലേക്ക് പോകുന്നത് തടയുക കൂടിയായിരുന്നു കൊലപാതക ലക്ഷ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Malappuram, news, Top-Headlines, Murder-case, RSS volunteer's death; police investigation started
സംഭവത്തോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ രണ്ടാം പ്രതിയായ വിപിന് നേരത്തേ തന്നെ ജാമ്യം ലഭിച്ചിരുന്നു. 2016 നവംബര്‍ 19നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഹിന്ദുമതസ്ഥനായ അനില്‍കുമാര്‍ (ഉണ്ണി) ഇസ്ലാം മതത്തിലേക്ക് മതം മാറുകയും കുടുംബത്തെ തന്നോടൊപ്പം മതം മാറ്റുകയും ചെയ്തതിന്റെ വൈരാഗ്യമായിരുന്നു കൊലയ്ക്ക് പിന്നില്‍.
ഗള്‍ഫിലേക്ക് പോകുന്നതിന് തലേദിവസമാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഗള്‍ഫില്‍ വെച്ചായിരുന്നു ഫൈസല്‍ മതം മാറിയത്. അതിനു ശേഷം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവന്‍ നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കുടുംബത്തില്‍ നിന്നും കൂടുതല്‍ പേര്‍ ഇസ്ലാമിലേക്ക് പോകുന്നത് തടയുക കൂടിയായിരുന്നു കൊലപാതക ലക്ഷ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Malappuram, news, Top-Headlines, Murder-case, RSS volunteer's death; police investigation started