സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ട ചുമട്ടുതൊഴിലാളിയെ ജോലിയില്‍ നിന്നും സിഐടിയു പുറത്താക്കി
Jul 21, 2017, 11:13 IST
കുറ്റിക്കോല്‍: (www.kasargodvartha.com 21.07.2017) സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ പടുപ്പിലെ മാതൃസഹോദരിയെ ഭര്‍ത്താവ് തീ കൊളുത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ പോയ ചുമട്ടുതൊഴിലാളിയെ തൊഴിലെടുക്കുന്നതില്‍ നിന്നും സി ഐ ടി യു പുറത്താക്കി. മുന്‍ പടുപ്പ് ലോക്കല്‍ കമ്മിറ്റി അംഗവും ഇപ്പോഴത്തെ ആനക്കല്ല് ബ്രാഞ്ച് അംഗവുമായ അഭിലാഷിനെയാണ് സിഐടിയു നേതാവിന്റെ നിര്‍ദേശപ്രകാരം ജോലിയില്‍ നിന്നും പുറത്താക്കിയത്.
സംഭവം മലയോരത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സി പി എം കുളിയംകല്ല് ബ്രാഞ്ച് സെക്രട്ടറി മധു മാളിയക്കാല്‍, അഭിലാഷ്, പടുപ്പിലെ ഡിവൈഎഫ്‌ഐ നേതാവ് പ്രിഥ്വിരാജ്, ആനക്കല്ല് ബ്രാഞ്ച് അംഗം അരുണ്‍ എന്നിവരെ പ്രശ്‌ന പരിഹാര ചര്‍ച്ചക്ക് വിളിച്ചത്. ഈ സമയം മുന്‍ ലോക്കല്‍ സെക്രട്ടറിയും ഒപ്പമുണ്ടായിരുന്നു. വീട്ടമ്മയെ തീ കൊളുത്താന്‍ ശ്രമിച്ച സുരേഷ് എന്നയാള്‍ സംസാരിക്കുന്നതിനിടയില്‍ അഭിലാഷിനെ അസഭ്യം പറഞ്ഞു. ഇതിനിടയില്‍ അഭിലാഷും സംഘവും സുരേഷിനെ മര്‍ദ്ദിച്ചു. സംഭവ ദിവസം വീട്ടിലെത്തിയ അഭിലാഷിനോട് 'നീ ആരാടാ മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ ഗുണ്ടയോ' എന്ന് ആക്രോശിച്ച് സി ഐ ടി യു നേതാവും സി പി എം ഏരിയാ കമ്മിറ്റി അംഗവുമായ കെ എന്‍ രാജന്‍ സംസാരിച്ചിരുന്നു. തിരിച്ച് അങ്ങോട്ടും അഭിലാഷ് കയര്‍ത്ത് സംസാരിച്ചതായാണ് പറയപ്പെടുന്നത്. ഇതിനെ തുടര്‍ന്നാണ് ചുമട് എടുക്കുന്ന ജോലിയില്‍ നിന്നും അഭിലാഷിനെ വിലക്കിയത്.
ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വേണ്ടി വ്യഴാഴ്ച വൈകിട്ട് അഭിലാഷിനെ സി പി എം നേതാക്കള്‍ കുറ്റിക്കോലിലെ പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഏരിയാ സെക്രട്ടറി സി ബാലന്‍, എം അനന്തന്‍, പടുപ്പ് ലോക്കല്‍ സെക്രട്ടറി സമീര്‍, ബ്രാഞ്ച് സെക്രട്ടറി മധു എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ നിന്നും മുന്‍ ലോക്കല്‍ സെക്രട്ടറി, അഭിലാഷ് ആനക്കല്ല് എന്നിവര്‍ ഇറങ്ങിപ്പോയി. ഏരിയാ നേതാക്കള്‍ സിഐടിയു നേതാവിന് അനുകൂലമായി സംസാരിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്.
അതേ സമയം സിഐടിയു നേതാവ് കെ എന്‍ രാജന്‍ യോഗത്തില്‍ എത്തിയില്ല. അഭിലാഷിനെ ജോലിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് പടുപ്പ്, ആനക്കല്ല് എന്നിവിടങ്ങളില്‍ വിഭാഗീയത വീണ്ടും തലപൊക്കി. ഡി വൈ എഫ് ഐ ഓഗസ്റ്റ് 15 ന് നടത്തുന്ന പരിപാടിയില്‍ നിന്നും ഒരു വിഭാഗം വിട്ടു നില്‍ക്കാനും തീരുമാനിച്ചതായി വിവരമുണ്ട്.
സംഭവം മലയോരത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സി പി എം കുളിയംകല്ല് ബ്രാഞ്ച് സെക്രട്ടറി മധു മാളിയക്കാല്‍, അഭിലാഷ്, പടുപ്പിലെ ഡിവൈഎഫ്‌ഐ നേതാവ് പ്രിഥ്വിരാജ്, ആനക്കല്ല് ബ്രാഞ്ച് അംഗം അരുണ്‍ എന്നിവരെ പ്രശ്‌ന പരിഹാര ചര്‍ച്ചക്ക് വിളിച്ചത്. ഈ സമയം മുന്‍ ലോക്കല്‍ സെക്രട്ടറിയും ഒപ്പമുണ്ടായിരുന്നു. വീട്ടമ്മയെ തീ കൊളുത്താന്‍ ശ്രമിച്ച സുരേഷ് എന്നയാള്‍ സംസാരിക്കുന്നതിനിടയില്‍ അഭിലാഷിനെ അസഭ്യം പറഞ്ഞു. ഇതിനിടയില്‍ അഭിലാഷും സംഘവും സുരേഷിനെ മര്‍ദ്ദിച്ചു. സംഭവ ദിവസം വീട്ടിലെത്തിയ അഭിലാഷിനോട് 'നീ ആരാടാ മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ ഗുണ്ടയോ' എന്ന് ആക്രോശിച്ച് സി ഐ ടി യു നേതാവും സി പി എം ഏരിയാ കമ്മിറ്റി അംഗവുമായ കെ എന്‍ രാജന്‍ സംസാരിച്ചിരുന്നു. തിരിച്ച് അങ്ങോട്ടും അഭിലാഷ് കയര്‍ത്ത് സംസാരിച്ചതായാണ് പറയപ്പെടുന്നത്. ഇതിനെ തുടര്‍ന്നാണ് ചുമട് എടുക്കുന്ന ജോലിയില്‍ നിന്നും അഭിലാഷിനെ വിലക്കിയത്.
ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വേണ്ടി വ്യഴാഴ്ച വൈകിട്ട് അഭിലാഷിനെ സി പി എം നേതാക്കള്‍ കുറ്റിക്കോലിലെ പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഏരിയാ സെക്രട്ടറി സി ബാലന്‍, എം അനന്തന്‍, പടുപ്പ് ലോക്കല്‍ സെക്രട്ടറി സമീര്‍, ബ്രാഞ്ച് സെക്രട്ടറി മധു എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ നിന്നും മുന്‍ ലോക്കല്‍ സെക്രട്ടറി, അഭിലാഷ് ആനക്കല്ല് എന്നിവര്‍ ഇറങ്ങിപ്പോയി. ഏരിയാ നേതാക്കള്‍ സിഐടിയു നേതാവിന് അനുകൂലമായി സംസാരിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്.
അതേ സമയം സിഐടിയു നേതാവ് കെ എന്‍ രാജന്‍ യോഗത്തില്‍ എത്തിയില്ല. അഭിലാഷിനെ ജോലിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് പടുപ്പ്, ആനക്കല്ല് എന്നിവിടങ്ങളില്‍ വിഭാഗീയത വീണ്ടും തലപൊക്കി. ഡി വൈ എഫ് ഐ ഓഗസ്റ്റ് 15 ന് നടത്തുന്ന പരിപാടിയില്‍ നിന്നും ഒരു വിഭാഗം വിട്ടു നില്‍ക്കാനും തീരുമാനിച്ചതായി വിവരമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, CITU, CITU dismissed Employee from job
Keywords: Kasaragod, Kerala, news, Top-Headlines, CITU, CITU dismissed Employee from job