വ്യാപാരിയെ കടയില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികളെയും തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി
May 19, 2017, 12:45 IST
കാസര്‍കോട്: (www.kasargodvartha.com 19/05/2017) വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലുപ്രതികളെയും മജിസ്‌ത്രേട്ടിന്റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. ബന്തിയോട് മണ്ടേക്കാപ്പിലെ ജി കെ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണമൂല്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ചെങ്കള എടനീര്‍ ചൂരിമൂലയിലെ ബി എം ഉമ്മര്‍ഫാറൂഖ്(36), പൊവ്വലിലെ നൗഷാദ് ഷെയ്ഖ്(33), ബോവിക്കാനം എട്ടാംമൈലിലെ അബ്ദുല്‍ ആരിഫ്(33), ചെങ്കള റഹ് മത്ത് നഗറിലെ കെ അഷ്‌റഫ്(33) എന്നിവരെയാണ് വ്യാഴാഴ്ച വൈകുന്നേരം കാസര്‍കോട് സ്‌പെഷല്‍ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയത്.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍(രണ്ട്) മജിസ്‌ത്രേട്ട് ആല്‍ഫ മമായിയുടെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. ഇനി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കും കസ്റ്റഡിയില്‍ കിട്ടുന്നതിനായി പോലീസ് കോടതിയില്‍ ഹരജി നല്‍കും. മെയ് നാലിന് ഉച്ചക്ക് 2.30 മണിയോടെയാണ് രാമകൃഷ്ണമൂല്യയെ കാറിലെത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവസമയത്ത് കടയിലുണ്ടായിരുന്ന വയോധികനെയും മറ്റൊരു യുവാവിനെയും പ്രതികളെ തിരിച്ചറിയാനായി കോടതിയിലെത്തിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള സി ഐ വിവി മനോജ് പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുന്നതിനായി കാസര്‍കോട് സി ജെ എം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തിരിച്ചറിയല്‍ പരേഡിന് അനുമതി നല്‍കിയത്, രാമകൃഷ്ണമൂല്യയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ ഇനി കണ്ടെത്തേണ്ടതുണ്ട്. സംഭവത്തിനുശേഷം പ്രതികള്‍ സഞ്ചരിച്ച സ്ഥലങ്ങളിലും പരിശോധന നടത്തണം. പ്രതികള്‍ സഞ്ചരിച്ച കാര്‍ മംഗളൂരു ദേര്‍ലക്കട്ടയിലെ സ്വകാര്യകോളജ് മൈതാനിയില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Merchant, Murder Case, Police, Court, Custody, Car, Investigation, Merchant's murder case; Four accused produced for identification parade.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍(രണ്ട്) മജിസ്‌ത്രേട്ട് ആല്‍ഫ മമായിയുടെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. ഇനി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കും കസ്റ്റഡിയില്‍ കിട്ടുന്നതിനായി പോലീസ് കോടതിയില്‍ ഹരജി നല്‍കും. മെയ് നാലിന് ഉച്ചക്ക് 2.30 മണിയോടെയാണ് രാമകൃഷ്ണമൂല്യയെ കാറിലെത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവസമയത്ത് കടയിലുണ്ടായിരുന്ന വയോധികനെയും മറ്റൊരു യുവാവിനെയും പ്രതികളെ തിരിച്ചറിയാനായി കോടതിയിലെത്തിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള സി ഐ വിവി മനോജ് പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുന്നതിനായി കാസര്‍കോട് സി ജെ എം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തിരിച്ചറിയല്‍ പരേഡിന് അനുമതി നല്‍കിയത്, രാമകൃഷ്ണമൂല്യയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ ഇനി കണ്ടെത്തേണ്ടതുണ്ട്. സംഭവത്തിനുശേഷം പ്രതികള്‍ സഞ്ചരിച്ച സ്ഥലങ്ങളിലും പരിശോധന നടത്തണം. പ്രതികള്‍ സഞ്ചരിച്ച കാര്‍ മംഗളൂരു ദേര്‍ലക്കട്ടയിലെ സ്വകാര്യകോളജ് മൈതാനിയില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Merchant, Murder Case, Police, Court, Custody, Car, Investigation, Merchant's murder case; Four accused produced for identification parade.