കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് സി.പി.എം രണ്ടാമതും തുടങ്ങിയ കന്നഡ പത്രം പൂട്ടി; മെയ് 1 ന് വീണ്ടും തുടങ്ങുമെന്ന് സി.പി.എം, ജീവനക്കാരെ ഒഴിവാക്കിയിട്ടില്ലെന്നും വിശദീകരണം
Mar 15, 2017, 20:55 IST
കാസര്‍കോട്: (www.kasargodvartha.com 15.03.2017) കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നതിനായി സി.പി.എം രണ്ടാമതും തുടങ്ങിയ കന്നഡ പത്രം പൂട്ടി. മെയ് 1 ന് വീണ്ടും തുടങ്ങുമെന്ന് തുളുനാട് ടൈംസിന്റെ മാനേജരായ കെ ആര്‍ ജയാനന്ദ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് അംഗം ശങ്കർ റൈ ആണ് തുളുനാട് ടൈമ്സിന്റെ പത്രാധിപർ. പത്രസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആറ് സ്ഥിരം ജീവനക്കാരെ ഒഴിവാക്കിയിട്ടില്ലെന്നും ഇവരെ നിലനിര്‍ത്തുമെന്നും ജയാനന്ദൻ വിശദീകരിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് കുമ്പളയില്‍ വെച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മറ്റൊരു പത്ര സ്ഥാപനത്തിലാണ് കരാര്‍ അടിസ്ഥാനത്തില്‍ അച്ചടി നടന്നുകൊണ്ടിരുന്നത്. സാമ്പത്തിക പ്രയാസം തന്നെയാണ് ഏഴ് മാസത്തിന് ശേഷം പത്രത്തിന്റെ അച്ചടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ പറയുന്നു. വിദ്യാനഗറില്‍ സ്വന്തമായി പ്രസ്സ് തുടങ്ങുന്നതിനാണ് താല്‍ക്കാലികമായി അച്ചടി നിര്‍ത്തിവെച്ചതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
മുന്‍ എം.എല്‍.എ. പി. രാഘവനാണ് പത്രത്തിന്റെ പ്രിന്ററും പബ്ലിഷറും. 15 വര്‍ഷം മുമ്പ് കാസര്‍കോട് സമാചാര്‍ എന്ന പേരില്‍ സി.പി.എം. മൂന്ന് വര്‍ഷത്തോളം സായാഹ്ന പത്രം നടത്തിയിരുന്നു. പിന്നീട് പത്രത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. വാടക പ്രസിനെ ആശ്രയിച്ചാണ് സി.പി.എം. വീണ്ടും തുളുനാട് ടൈംസ് എന്ന പേരില്‍ പത്രം പുറത്തിറക്കിയത്്. ബി.ജെ.പി. യു.ഡി.എഫ് മേധാവിത്വം മൂലം സി.പി.എമ്മിന് കന്നഡ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സായാഹ്നപത്രം ആരംഭിക്കുന്നതിനെകുറിച്ച് കഴിഞ്ഞ സി.പി.എം. സമ്മേളന റിപോര്‍ട്ടില്‍ ആവശ്യം ഉയര്‍ന്നത്.
മഞ്ചേശ്വരം നിയോജക മണ്ഡലം യു.ഡി.എഫില്‍നിന്നും നേരത്തെ പിടിച്ചെടുക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞതവണ വീണ്ടും യു.ഡി.എഫ്. മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. സി.പി.എം. മൂന്നാം സ്ഥാനത്തേക്ക് വീണ്ടും പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. കന്നഡ മേഖലയില്‍ ബി.ജെ.പി. കൂടുതല്‍ ശക്തിപ്രാപിക്കുന്നത് തടയുന്നതിനാണ് കന്നഡ പത്രം സി.പി.എം വീണ്ടും ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, UDF, Kannada, News Paper, Thulunad Times, K R Jayananda, P Rakhavan, CPM News Paper stopped down
മുന്‍ എം.എല്‍.എ. പി. രാഘവനാണ് പത്രത്തിന്റെ പ്രിന്ററും പബ്ലിഷറും. 15 വര്‍ഷം മുമ്പ് കാസര്‍കോട് സമാചാര്‍ എന്ന പേരില്‍ സി.പി.എം. മൂന്ന് വര്‍ഷത്തോളം സായാഹ്ന പത്രം നടത്തിയിരുന്നു. പിന്നീട് പത്രത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. വാടക പ്രസിനെ ആശ്രയിച്ചാണ് സി.പി.എം. വീണ്ടും തുളുനാട് ടൈംസ് എന്ന പേരില്‍ പത്രം പുറത്തിറക്കിയത്്. ബി.ജെ.പി. യു.ഡി.എഫ് മേധാവിത്വം മൂലം സി.പി.എമ്മിന് കന്നഡ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സായാഹ്നപത്രം ആരംഭിക്കുന്നതിനെകുറിച്ച് കഴിഞ്ഞ സി.പി.എം. സമ്മേളന റിപോര്‍ട്ടില്‍ ആവശ്യം ഉയര്‍ന്നത്.
മഞ്ചേശ്വരം നിയോജക മണ്ഡലം യു.ഡി.എഫില്‍നിന്നും നേരത്തെ പിടിച്ചെടുക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞതവണ വീണ്ടും യു.ഡി.എഫ്. മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. സി.പി.എം. മൂന്നാം സ്ഥാനത്തേക്ക് വീണ്ടും പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. കന്നഡ മേഖലയില്‍ ബി.ജെ.പി. കൂടുതല്‍ ശക്തിപ്രാപിക്കുന്നത് തടയുന്നതിനാണ് കന്നഡ പത്രം സി.പി.എം വീണ്ടും ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, UDF, Kannada, News Paper, Thulunad Times, K R Jayananda, P Rakhavan, CPM News Paper stopped down