കരയുന്ന കുഞ്ഞിനേ പാലുള്ളു: സെക്രട്ടറിയേറ്റിന് മുന്നില്‍ കാസര്‍കോട്ടുകാരുടെ കരച്ചില്‍ സമരം
Feb 27, 2017, 14:34 IST
തിരുവനന്തപുരം: (www.kasargodvartha.com 27.02.2017) തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ കാസര്‍കോട്ടുകാരുടെ വേറിട്ട സമരം. കാസര്‍കോട് - ബദിയടുക്ക മലയോര മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ കരച്ചില്‍ സമരം നടത്തിയത്. 'കരയുന്ന കുഞ്ഞിനേ പാലുള്ളു' എന്നതുകൊണ്ടാണ് തിരുവനന്തപുരത്ത് എത്തി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തേണ്ടിവന്നതെന്ന് ജനകീയ സമര സമിതി ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സംസ്ഥാന പാതയായ ചെര്‍ക്കള-കല്ലടുക്ക റോഡിന് 30 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും യാതൊരു തുടര്‍നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനെതുടര്‍ന്നാണ് സമരം. ബദിയടുക്ക-ഏത്തടുക്ക-സുള്ള്യപദവ് റോഡ് പൊട്ടിപൊളിഞ്ഞ് യാത്ര ദുസ്സഹമായിരിക്കുകയാണ്. ചര്‍ളടുക്ക - മാന്യ, പുണ്ടൂര്‍-നാരമ്പാടി, നാരംപാടി-ഏത്തടുക്ക, മുള്ളേരിയ-അര്‍ളപദവ് റോഡുകളുടേയും സ്ഥിതിയും ദയനീയമാണെന്നാണ് ജനകീയ സമരസമിതി ആരോപിക്കുന്നത്.
അവഗണനക്കെതിരെ ജനകീയ സമിതി റിലേ സത്യാഗ്രഹം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ കരച്ചില്‍സമരം നടത്തിയത്. മാര്‍ച്ച് ഏഴിന് മലയോര ഹര്‍ത്താലിനും ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
കരച്ചില്‍ സമരത്തിന് എസ് എന്‍ മല്ല്യ, ബാലകൃഷ്ണ ഷെട്ടി, മാഹിന്‍ കേളോട്ട്, അന്‍വര്‍ ഓസോണ്‍, ചന്ദ്രഹാസ റൈ, നാരായണ ഭട്ട്, അബ്ദുല്ല ചാലക്കര, ബഷീര്‍, അഷ്‌റഫ് മുനിയൂര്‍, ഷാഫി ഗോളിയട്ക്ക, കുഞ്ചാര്‍ മുഹമ്മദ്, സി കെ ചന്ദ്രന്‍, നൗഷാദ് മാടത്തടുക്ക, അലി തുപ്പക്കല്‍, അലി പുളിന്റടി, ഹൈദര്‍, ഷെഫീഖ് കാര്‍ബര്‍, രമേഷ് ആള്‍വ, കെ എസ് മുഹമ്മദ്, ഹനീഫ് കന്യാന, ലത്തീഫ് കന്യാന, അഖിലേഷ് നാഗമുഖം, സിദ്ദിഖ് ഐനാന്‍, ഭാസ്‌ക്കര, വാമേഷ് തുടങ്ങിവര്‍ നേതൃത്വംനല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, Protest, Badiyadukka, Road, Kerala, Kasaragodans protest at Secretariat
സംസ്ഥാന പാതയായ ചെര്‍ക്കള-കല്ലടുക്ക റോഡിന് 30 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും യാതൊരു തുടര്‍നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനെതുടര്‍ന്നാണ് സമരം. ബദിയടുക്ക-ഏത്തടുക്ക-സുള്ള്യപദവ് റോഡ് പൊട്ടിപൊളിഞ്ഞ് യാത്ര ദുസ്സഹമായിരിക്കുകയാണ്. ചര്‍ളടുക്ക - മാന്യ, പുണ്ടൂര്‍-നാരമ്പാടി, നാരംപാടി-ഏത്തടുക്ക, മുള്ളേരിയ-അര്‍ളപദവ് റോഡുകളുടേയും സ്ഥിതിയും ദയനീയമാണെന്നാണ് ജനകീയ സമരസമിതി ആരോപിക്കുന്നത്.
അവഗണനക്കെതിരെ ജനകീയ സമിതി റിലേ സത്യാഗ്രഹം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ കരച്ചില്‍സമരം നടത്തിയത്. മാര്‍ച്ച് ഏഴിന് മലയോര ഹര്‍ത്താലിനും ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
കരച്ചില്‍ സമരത്തിന് എസ് എന്‍ മല്ല്യ, ബാലകൃഷ്ണ ഷെട്ടി, മാഹിന്‍ കേളോട്ട്, അന്‍വര്‍ ഓസോണ്‍, ചന്ദ്രഹാസ റൈ, നാരായണ ഭട്ട്, അബ്ദുല്ല ചാലക്കര, ബഷീര്‍, അഷ്‌റഫ് മുനിയൂര്‍, ഷാഫി ഗോളിയട്ക്ക, കുഞ്ചാര്‍ മുഹമ്മദ്, സി കെ ചന്ദ്രന്‍, നൗഷാദ് മാടത്തടുക്ക, അലി തുപ്പക്കല്‍, അലി പുളിന്റടി, ഹൈദര്‍, ഷെഫീഖ് കാര്‍ബര്‍, രമേഷ് ആള്‍വ, കെ എസ് മുഹമ്മദ്, ഹനീഫ് കന്യാന, ലത്തീഫ് കന്യാന, അഖിലേഷ് നാഗമുഖം, സിദ്ദിഖ് ഐനാന്‍, ഭാസ്‌ക്കര, വാമേഷ് തുടങ്ങിവര്‍ നേതൃത്വംനല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, Protest, Badiyadukka, Road, Kerala, Kasaragodans protest at Secretariat