ജനറല്‍ ആശുപത്രിയില്‍ ഒ പി ടിക്കറ്റ് ക്ഷാമത്തെ ചൊല്ലി ബഹളം; പോലീസ് ഇടപെട്ടു
Feb 17, 2017, 10:16 IST
കാസര്‍കോട്: (www.kasargodvartha.com 17/02/2017) ജനറല്‍ ആശുപത്രിയില്‍ ഒ പി ടിക്കറ്റിന് കടുത്ത ക്ഷാമം. സര്‍ജനെ കാണാന്‍ വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ സ്ത്രീ ഒ പി ടിക്കറ്റ് ലഭിക്കാത്തതിനെ ചൊല്ലി ബഹളം വെച്ചു. രാവിലെ 7.30 മണിമുതലാണ് ജനറല്‍ ആശുപത്രിയില്‍ ഒ പി ടിക്കറ്റുകള്‍ വിതരണം ചെയ്തുതുടങ്ങുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ടിക്കറ്റുകള്‍ തീര്‍ന്നു.
രാവിലെ 6 മണിക്കുതന്നെ വന്ന് ക്യൂവില്‍ നിന്ന സ്ത്രീ ടിക്കറ്റ് കിട്ടാതിരുന്നതില്‍ പ്രകോപിതയാവുകയും ബഹളം വെക്കുകയുമായിരുന്നു. 50 ഒ പി ടിക്കറ്റുകള്‍ മാത്രമേ കിട്ടിയുള്ളൂവെന്നും അത് തീര്‍ന്നുപോയതിനാല്‍ ഇനി നല്‍കാന്‍ ടിക്കറ്റില്ലെന്നുമായിരുന്ന കൗണ്ടറില്‍ നിന്നുള്ള മറുപടി. നൂറുരൂപ ചെലവിട്ട് ദൂരെ നിന്നും വന്നതാണ് താനെന്നും ഡോക്ടറുടെ പരിശോധനക്ക് ഒ പി ടിക്കറ്റ് ആവശ്യമായതിനാല്‍ അത് കിട്ടാതെ പോകില്ലെന്നുമുള്ള ആവശ്യത്തില്‍ സ്ത്രീ ഉറച്ചുനിന്നു.
ഒ പി ടിക്കറ്റ് ആവശ്യമുള്ള മറ്റ് രോഗികളും സ്ത്രീക്കൊപ്പം ചേര്‍ന്നു. രോഗികളും ആശുപത്രി ജീവനക്കാരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനും ബഹളത്തിനും പ്രശ്‌നം കാരണമായതോടെ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് ഇടപെട്ട് രോഗികളെ പിന്തിരിപ്പിക്കുകയും ടിക്കറ്റ് വിതരണം തുടരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ആവശ്യത്തിന് ഒ പി ടിക്കറ്റുകള്‍ ജനറല്‍ ആശുപത്രിയില്‍ വിതരണത്തിനെത്താത്തതാണ് പ്രശ്‌നത്തിന് കാരണമാകുന്നത്. ഈ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, General Hospital, Police, Doctor, Patient's, OP Ticket, Woman, Solution, Hospital Staff, Dispute on OP ticket in General Hospital.
രാവിലെ 6 മണിക്കുതന്നെ വന്ന് ക്യൂവില്‍ നിന്ന സ്ത്രീ ടിക്കറ്റ് കിട്ടാതിരുന്നതില്‍ പ്രകോപിതയാവുകയും ബഹളം വെക്കുകയുമായിരുന്നു. 50 ഒ പി ടിക്കറ്റുകള്‍ മാത്രമേ കിട്ടിയുള്ളൂവെന്നും അത് തീര്‍ന്നുപോയതിനാല്‍ ഇനി നല്‍കാന്‍ ടിക്കറ്റില്ലെന്നുമായിരുന്ന കൗണ്ടറില്‍ നിന്നുള്ള മറുപടി. നൂറുരൂപ ചെലവിട്ട് ദൂരെ നിന്നും വന്നതാണ് താനെന്നും ഡോക്ടറുടെ പരിശോധനക്ക് ഒ പി ടിക്കറ്റ് ആവശ്യമായതിനാല്‍ അത് കിട്ടാതെ പോകില്ലെന്നുമുള്ള ആവശ്യത്തില്‍ സ്ത്രീ ഉറച്ചുനിന്നു.
ഒ പി ടിക്കറ്റ് ആവശ്യമുള്ള മറ്റ് രോഗികളും സ്ത്രീക്കൊപ്പം ചേര്‍ന്നു. രോഗികളും ആശുപത്രി ജീവനക്കാരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനും ബഹളത്തിനും പ്രശ്‌നം കാരണമായതോടെ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് ഇടപെട്ട് രോഗികളെ പിന്തിരിപ്പിക്കുകയും ടിക്കറ്റ് വിതരണം തുടരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ആവശ്യത്തിന് ഒ പി ടിക്കറ്റുകള്‍ ജനറല്‍ ആശുപത്രിയില്‍ വിതരണത്തിനെത്താത്തതാണ് പ്രശ്‌നത്തിന് കാരണമാകുന്നത്. ഈ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, General Hospital, Police, Doctor, Patient's, OP Ticket, Woman, Solution, Hospital Staff, Dispute on OP ticket in General Hospital.