കാറില്‍ പിന്തുടര്‍ന്നെത്തിയ മുഖംമൂടി സംഘത്തിന്റെ അക്രമത്തില്‍ 3 യുവതികള്‍ക്ക് പരിക്ക്; വീടും കാറും തകര്‍ത്തു, അക്രമത്തിനു പിന്നില്‍ ഗള്‍ഫിലെ സാമ്പത്തിക ഇടപാടെന്ന് പരാതി
Jan 26, 2017, 13:30 IST
മേല്‍പറമ്പ്: (www.kasargodvartha.com 26/01/2017) കാറില്‍ പിന്തുടര്‍ന്നെത്തിയ മുഖംമൂടി സംഘത്തിന്റെ അക്രമത്തില്‍ മൂന്ന് യുവതികള്‍ക്ക് പരിക്കേറ്റു. സംഘം ഇവരുടെ വീടും കാറും തകര്‍ക്കുകയും ഒരു യുവതിയുടെ അഞ്ചു പവന്‍ സ്വര്‍ണമാല തട്ടിയെടുത്തതായും പരാതി. ചെമ്പിരിക്കയിലെ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ നഫീസത്ത് മിസ്രിയ (45), ഖാദറിന്റെ ഭാര്യ അന്‍ഷിദ (19), മുജീബിന്റെ ഭാര്യ സ്വഫ (20) എന്നിവരാണ് അക്രമത്തിനിരയായത്.
പരിക്കേറ്റ ഇവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന മുജീബ്, ഖാദര്‍ അലി എന്നിവരെയും മര്‍ദിച്ചതായി പറയുന്നു. ഇവരുടെ പരാതിയില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് ഭാഗത്ത് നിന്നും ഒരു ചടങ്ങ് കഴിഞ്ഞ് കാറില്‍ പോകുന്നതിനിടെ കീഴൂരില്‍ വെച്ച് സ്വിഫ്റ്റ് കാറിലെത്തിയ സംഘം ഇവരെ പിന്തുടരുകയായിരുന്നു. ചെമ്പിരിക്കയിലെ വീടിന് സമീപമെത്തിയപ്പോള്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കുറുകെയിട്ട് മാരകായുധങ്ങളുമായി അക്രമിക്കാനടുത്തപ്പോള്‍ കാര്‍ പെട്ടെന്ന് റിവേഴ്‌സടിച്ച് പെട്ടെന്ന് ഓടിച്ച് വീടിന്റെ കോമ്പൗണ്ടില്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു.
പിന്നാലെ മുഖംമൂടി ധരിച്ചെത്തിയ സംഘം അക്രമിക്കുകയും വീടും കാറും തകര്‍ക്കുകയും സ്ത്രീകളെ അടിച്ചുപരിക്കേല്‍പിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച മുജീബിനെയും ഖാദറിനെയും മര്‍ദിച്ചു. ഗള്‍ഫില്‍ ഉണ്ടായ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് ചിലര്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച്
അക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Melparamba, Attack, Assault, Injured, hospital, Chembarika, Attack; 3 injured.
പരിക്കേറ്റ ഇവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന മുജീബ്, ഖാദര്‍ അലി എന്നിവരെയും മര്‍ദിച്ചതായി പറയുന്നു. ഇവരുടെ പരാതിയില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് ഭാഗത്ത് നിന്നും ഒരു ചടങ്ങ് കഴിഞ്ഞ് കാറില്‍ പോകുന്നതിനിടെ കീഴൂരില്‍ വെച്ച് സ്വിഫ്റ്റ് കാറിലെത്തിയ സംഘം ഇവരെ പിന്തുടരുകയായിരുന്നു. ചെമ്പിരിക്കയിലെ വീടിന് സമീപമെത്തിയപ്പോള്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കുറുകെയിട്ട് മാരകായുധങ്ങളുമായി അക്രമിക്കാനടുത്തപ്പോള്‍ കാര്‍ പെട്ടെന്ന് റിവേഴ്‌സടിച്ച് പെട്ടെന്ന് ഓടിച്ച് വീടിന്റെ കോമ്പൗണ്ടില്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു.
പിന്നാലെ മുഖംമൂടി ധരിച്ചെത്തിയ സംഘം അക്രമിക്കുകയും വീടും കാറും തകര്‍ക്കുകയും സ്ത്രീകളെ അടിച്ചുപരിക്കേല്‍പിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച മുജീബിനെയും ഖാദറിനെയും മര്‍ദിച്ചു. ഗള്‍ഫില്‍ ഉണ്ടായ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് ചിലര്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച്
അക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Melparamba, Attack, Assault, Injured, hospital, Chembarika, Attack; 3 injured.