city-gold-ad-for-blogger
Aster MIMS 10/10/2023

കുട്ടികളെ ചീറിപ്പായുന്ന വാഹനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ശ്രീനിവാസന്‍ ഇനി എത്തില്ല

കാഞ്ഞങ്ങാട്: (www.kasargodvartha.com 07/02/2016) കുട്ടികളെ ചീറിപ്പായുന്ന വാഹനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ഇനി ശ്രീനിവാസന്‍ എത്തില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കുശാല്‍നഗറിലെ വി.എം ശ്രീനിവാസനെ (57) മരണം തട്ടിയെടുത്തത്. നാല് പതിറ്റാണ്ടോളം ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫഌര്‍ ഗേള്‍സ് ഹൈസ്‌കൂളിന് മുന്നിലെ പഴയ ജില്ലാ ആശുപത്രി ജംഗ്ഷനില്‍ സ്‌കൂള്‍ സമയങ്ങളിലൊക്കെ കുട്ടികളുടെ രക്ഷകനായി സ്വയം ട്രാഫിക് നിയന്ത്രിച്ചു വരികയായിരുന്നു ശ്രീനിവാസന്‍.

ലിറ്റില്‍ ഫഌര്‍ സ്‌കൂള്‍ ആരംഭിച്ചതിന് മുതല്‍ക്കേ ഇവിടുത്തെ ജീവനക്കാരനായിരുന്നു ശ്രീനിവാസന്‍. പകല്‍ സമയങ്ങളിലെ സ്‌കൂള്‍ട്രാഫിക് ജോലികള്‍ക്ക് നടത്തുന്ന ശ്രീനിവാസന്‍ രാത്രിയില്‍ നഗരത്തില്‍ ഓട്ടോ ഓടിച്ചു വരികയായിരുന്നു.

സ്‌കൂളിന് മുന്നില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കില്‍ കുട്ടികളെ റോഡ് മുറിച്ചുകടത്തിയിരുന്നത് ശ്രീനിവാസനായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്രീനിവാസന്റെ നിര്യാണത്തെത്തുടര്‍ന്ന് ലിറ്റില്‍ ഫഌര്‍ ഗേള്‍സ് ഹൈസ്‌കൂളിന് തിങ്കളാഴ്ച അവധി നല്‍കിയിരുന്നു.

ഭാര്യ: കലാവതി. മക്കള്‍: ജിതേഷ് (മെക്കാനിക് പാലക്കുന്ന്), കല്‍പ്പന (അധ്യാപിക, നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍). മരുമകന്‍: ഗിരീഷ്. സഹോദരങ്ങള്‍: രത്‌നാവതി, ദേവി, പരേതനായ അനന്തന്‍. നിരവധി പേരാണ് ശ്രീനിവാസനെ ഒരുനോക്കുകാണാന്‍ വീട്ടില്‍ തട്ടിച്ചുകൂടിയത്.
കുട്ടികളെ ചീറിപ്പായുന്ന വാഹനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ശ്രീനിവാസന്‍ ഇനി എത്തില്ല

Keywords: Kasaragod, Kerala, Traffic-block, Kushalnagar Shrinivasan passes away.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL