മടിക്കേരി സംഘര്‍ഷം വ്യാപിക്കുന്നു; ബണ്ട് വാളില്‍ യുവാവിനെ കാറിലെത്തിയ സംഘം കുത്തിക്കൊന്നു; എസ്ഡിപിഐ മാര്‍ച്ചിന് നേരെ കല്ലേറ്
Nov 13, 2015, 11:25 IST
ബണ്ട് വാള്‍: (www.kasargodvartha.com 13/11/2015) കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷത്തിനെതിരെ മടിക്കേരിയില്‍ പൊട്ടിപ്പുറപ്പെട്ട ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ബണ്ട് വാളിലേക്കും വ്യാപിക്കുന്നു. ബിസി റോഡ് മാനിഹള്ളിയില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന നാവൂറിലെ ഹരീഷ് (28) എന്ന യുവാവിനെ കാറിലെത്തിയ സംഘം കുത്തിക്കൊന്നു. ഹരീഷിനെ ആക്രമിക്കുന്നത് തടയുന്നതിനിടെ കുത്തേറ്റ സുഹൃത്ത് സമീഉല്ലയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. ആളുമാറി കൊല നടത്തിയതെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
വീട്ടിലേക്ക് മടങ്ങുന്ന വഴി സമീപത്തെ കടയില്‍ നിന്നും ശീതളപാനീയം കുടിക്കുന്നതിനായി ബൈക്ക് നിര്‍ത്തിയതായിരുന്നു ഇവര്‍. ഇതിനിടെ കാറിലെത്തിയ സംഘം ഹരീഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും ഹരീഷിന്റെ മരണം സംഭവിച്ചിരുന്നു.
മടിക്കേരി സംഘര്‍ഷത്തെ തുടര്‍ന്ന് മംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പോലീസ് കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു. ഇതിനിടയിലായിരുന്നു യുവാവ് കൊലചെയ്യപ്പെട്ടത്.
അതിനിടെ മടിക്കേരി സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബിസി റോഡിലെ താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ പ്രകടനത്തിന് നേരെ കല്ലേറുണ്ടായി. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്. ഇതിന് ശേഷം കടകള്‍ക്ക് നേരെ വ്യാപകമായ കല്ലേറും നടന്നു. പോലീസെത്തിയാണ് അക്രമികളെ വിരട്ടിയോടിച്ചത്. ഇതിനു ശേഷമാണ് യുവാക്കൾക്കുനേരെ അക്രമമുണ്ടായത്.
എസ്.പി ശരണപ്പ ഉള്‍പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം മടിക്കേരിയിലുണ്ടായ സംഘര്‍ഷത്തില്‍ വിഎച്ച്പി നേതാവ് ഉള്‍പെടെ മൂന്ന് പേരാണ് മരിച്ചത്.
Keywords : Mangalore, National, Death, Youth, Police, Investigation, Clash, Youth stabbed to death by group, another injured.
വീട്ടിലേക്ക് മടങ്ങുന്ന വഴി സമീപത്തെ കടയില്‍ നിന്നും ശീതളപാനീയം കുടിക്കുന്നതിനായി ബൈക്ക് നിര്‍ത്തിയതായിരുന്നു ഇവര്‍. ഇതിനിടെ കാറിലെത്തിയ സംഘം ഹരീഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും ഹരീഷിന്റെ മരണം സംഭവിച്ചിരുന്നു.
മടിക്കേരി സംഘര്‍ഷത്തെ തുടര്‍ന്ന് മംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പോലീസ് കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു. ഇതിനിടയിലായിരുന്നു യുവാവ് കൊലചെയ്യപ്പെട്ടത്.
അതിനിടെ മടിക്കേരി സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബിസി റോഡിലെ താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ പ്രകടനത്തിന് നേരെ കല്ലേറുണ്ടായി. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്. ഇതിന് ശേഷം കടകള്‍ക്ക് നേരെ വ്യാപകമായ കല്ലേറും നടന്നു. പോലീസെത്തിയാണ് അക്രമികളെ വിരട്ടിയോടിച്ചത്. ഇതിനു ശേഷമാണ് യുവാക്കൾക്കുനേരെ അക്രമമുണ്ടായത്.
എസ്.പി ശരണപ്പ ഉള്‍പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം മടിക്കേരിയിലുണ്ടായ സംഘര്‍ഷത്തില്‍ വിഎച്ച്പി നേതാവ് ഉള്‍പെടെ മൂന്ന് പേരാണ് മരിച്ചത്.