city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലാശുപത്രിയില്‍ വീട്ടമ്മയ്ക്ക് ചികില്‍സാ നിഷേധം: എം.എല്‍.എ വിശദീകരണം തേടി

കാസര്‍കോട്: (www.kasargodvartha.com 04/07/2015) മാവുങ്കാല്‍ പുതിയകണ്ടം സ്വദേശിനി ലക്ഷം വീട് കോളനിയിലെ വീട്ടമ്മയ്ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ജില്ലാ മെഡിക്കല്‍ ഓഫീസറോട് വിശദീകരണം ആവശ്യപ്പട്ടു. സൗജന്യ ചികിത്സ ലഭ്യമാക്കേണ്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ സ്ത്രീക്ക് ആവശ്യമായ ചികിത്സ ലഭിക്കാതെ സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ട ഗതികേടുണ്ടായത് നീതീകരിക്കാനാകാത്ത സംഭവമാണെന്ന് എം.എല്‍.എ പറഞ്ഞു.

ഇതുസംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി. വീട്ടമ്മയ്ക്ക് ജില്ലാ ആശുപത്രിയിലുണ്ടായ ദുരനുഭവം കാസര്‍കോട് വാര്‍ത്ത നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ മാസം അ്ഞ്ചിന് കുളിമുറിയില്‍ നിന്ന് കാല്‍ വഴുതി വീണ് കൈക്ക് പരുക്ക് പറ്റിയാണ് ലക്ഷം വീട് കോളനിയിലെ ജയയെ പരിശോധിച്ച ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ എക്‌സറേ എടുത്ത് എല്ലുപൊട്ടിയതായി കണ്ടെത്തുകയും പിന്നീട് പ്ലാസ്റ്റര്‍ ഇടാതെ ബാന്റേജ് മാത്രം കെട്ടി ഒരാഴ്ചകഴിഞ്ഞ് വരാന്‍ പറയുകയുമായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് ജില്ലാ ആശുപത്രിയിലെത്തിയ വീട്ടമ്മയെ ഡോക്ടര്‍ പരിശോധിക്കാനോ പ്ലാസ്റ്റര്‍ ഇടാനോ തയ്യാറായില്ല.

വീട്ടില്‍ നിന്നും ഭക്ഷണം പോലുംകഴിക്കാതെ നീര് വന്ന കൈയ്യുമായി ആശുപത്രിയിലെത്തിയ വീട്ടമ്മ പരിശോനയ്ക്കായി ഉച്ചവരെ ആശുപത്രിയില്‍ കാത്തുനിന്നെങ്കിലും ഡോക്ടര്‍ പരിശോധിക്കാന്‍ തയ്യാറായില്ലെന്നും കയര്‍ത്തുസംസാരിച്ചതായും ഇതുസംബന്ധിച്ച് നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു രക്ഷയുമില്ലാതെ സഹായത്തിന് ആരുമില്ലാത്ത വീട്ടമ്മ പിന്നീട് വേദന സഹിക്കാനാകാതെ വീട്ടിലേക്ക് തിരിച്ചുവന്ന് അയല്‍വാസിയുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

സംഭവം വാര്‍ത്തയായതോടെ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ പലരും ജീവനക്കാരില്‍ നിന്നും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ തുറന്ന് പറയാന്‍ തയ്യാറായിട്ടുണ്ട്. കൈമടക്ക് നല്‍കിയാലേ ചികിത്സ ലഭ്യമാകു എന്ന സ്ഥിതിയാണ് പാവങ്ങളുടെ ധര്‍മാശുപത്രിയെന്നറിയപ്പെടുന്ന ജില്ലാ ആശുപത്രിയിലെ സ്ഥിതിയെന്ന് ചികിത്സ തേടിയവര്‍ പറയുന്നു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആശുപത്രി സൂപ്രണ്ട്, പിന്നോക്ക വിഭാഗം അധികൃതര്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് വീട്ടമ്മ പരാതി നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജില്ലാശുപത്രിയില്‍ വീട്ടമ്മയ്ക്ക് ചികില്‍സാ നിഷേധം: എം.എല്‍.എ വിശദീകരണം തേടി

Related News: 
ജില്ലാ ആശുപത്രിയില്‍ വീട്ടമ്മയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി
Keywords : Kasaragod, Kanhangad, Hospital, MLA, E. Chandrashekharan-MLA, Treatment, District Hospital, Housewife denied treatment in district hospital; MLA asks explanation, Advertisement Baby Camp.


ജില്ലാശുപത്രിയില്‍ വീട്ടമ്മയ്ക്ക് ചികില്‍സാ നിഷേധം: എം.എല്‍.എ വിശദീകരണം തേടി

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL