സനൂപിന്റേത് മുങ്ങിമരണമാണെന്നതില്‍ സംശയമില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പോലീസ് സര്‍ജന്‍
Jun 24, 2015, 23:23 IST
കാസര്‍കോട്: (www.kasargodvartha.com 24/06/2015) ചന്ദ്രഗിരി പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ മരിച്ച നെല്ലിക്കുന്ന് കടപ്പുറത്തെ സനൂപിന്റേത് മുങ്ങിമരണമാണെന്നതില്‍ സംശയമില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പോലീസ് സര്‍ജന്‍ പോലീസിനോടും ബന്ധുക്കളോടും വെളിപ്പെടുത്തി. പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോ. എസ് ഗോപാലകൃഷ്ണ പിള്ളയാണ് സംഭവം നടന്ന ചന്ദ്രഗിരി പുഴയോരം ബുധനാഴ്ച വൈകിട്ടോടെ സന്ദര്‍ശിച്ചത്.
സനൂപിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ചന്ദ്രഗിരി പാലത്തിന്റെ തൂണും മറ്റും പോലീസ് സര്‍ജന്‍ വിശദമായി പരിശോധിച്ചു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞതുപോലെ സനൂപ് മുങ്ങിമരിച്ചതാണെന്നും പിടിവലിയോ, മറ്റോ നടന്നതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിട്ടില്ലെന്നും പോലീസ് സര്‍ജന്‍ കേസ് അന്വേഷിക്കുന്ന കാസര്‍കോട് ട്രാഫിക് സി.ഐ വി. രമേശിനോടും ബന്ധുക്കളോടും പറഞ്ഞു.
സനൂപിന്റെ മൃതദേഹത്തിലെ താടിഭാഗത്ത് കണ്ടെത്തിയ മുറിവ് പുഴയിലേക്ക് ചാടുന്നതിനിടയില്‍ സംഭവിച്ചതാണെന്ന് പോലീസ് സര്‍ജന്‍ വിലയിരുത്തി. കേസില്‍ മറ്റു എന്തെങ്കിലും തരത്തിലുള്ള അന്വേഷണം തുടരേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും സര്‍ജന്‍ വ്യക്തമാക്കി. സംഭവം നടന്ന ദിവസം സനൂപ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും കൂട്ടുകാരെ അങ്ങോട്ട് വിളിച്ച് വരുത്തിയതാണെന്നും കേസ് അന്വേഷിക്കുന്ന ട്രാഫിക് സി.ഐ വി. രമേശ് സൂചിപ്പിച്ചു.
15 വയസുകാരനായ സനൂപിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ നല്‍കിയതാണോ എന്നും മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നത് എവിടെ നിന്നാണെന്നും മറ്റും പോലീസ് പരിശോധിച്ചു വരികയാണ്. സനൂപ് ഒന്നില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. കേസിന്റെ മറ്റു രീതിയിലുള്ള അന്വേഷണം തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബി.ജെ.പി നേതാവ് പി. രമേശ് ഉള്‍പെടെയുള്ളവർ പോലീസ് സര്‍ജന്‍ എത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു.
ഇക്കഴിഞ്ഞ മെയ് 14ന് വൈകിട്ടാണ് കൂട്ടുകാരോടൊപ്പം ചന്ദ്രഗിരി പുഴയോരത്ത് എത്തിയ സനൂപിനെ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെട്ട് കാണാതായത്. തിരച്ചിലിനൊടുവില്‍ പിറ്റേ ദിവസമാണ് അതേസ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് പിതാവ് ചില സംശയങ്ങളുന്നയിച്ച് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് ട്രാഫിക് സി.ഐ വി. രമേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്‍പിക്കുകയായിരുന്നു.
സനൂപ് മരിച്ചത് വെള്ളം കുടിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്
സനൂപിന്റെ മൃതദേഹം എസ്.പിയുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി; പോസ്റ്റുമോര്‍ട്ടം പരിയാരത്ത്
സനൂപിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ചന്ദ്രഗിരി പാലത്തിന്റെ തൂണും മറ്റും പോലീസ് സര്‍ജന്‍ വിശദമായി പരിശോധിച്ചു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞതുപോലെ സനൂപ് മുങ്ങിമരിച്ചതാണെന്നും പിടിവലിയോ, മറ്റോ നടന്നതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിട്ടില്ലെന്നും പോലീസ് സര്‍ജന്‍ കേസ് അന്വേഷിക്കുന്ന കാസര്‍കോട് ട്രാഫിക് സി.ഐ വി. രമേശിനോടും ബന്ധുക്കളോടും പറഞ്ഞു.
സനൂപിന്റെ മൃതദേഹത്തിലെ താടിഭാഗത്ത് കണ്ടെത്തിയ മുറിവ് പുഴയിലേക്ക് ചാടുന്നതിനിടയില്‍ സംഭവിച്ചതാണെന്ന് പോലീസ് സര്‍ജന്‍ വിലയിരുത്തി. കേസില്‍ മറ്റു എന്തെങ്കിലും തരത്തിലുള്ള അന്വേഷണം തുടരേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും സര്‍ജന്‍ വ്യക്തമാക്കി. സംഭവം നടന്ന ദിവസം സനൂപ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും കൂട്ടുകാരെ അങ്ങോട്ട് വിളിച്ച് വരുത്തിയതാണെന്നും കേസ് അന്വേഷിക്കുന്ന ട്രാഫിക് സി.ഐ വി. രമേശ് സൂചിപ്പിച്ചു.
15 വയസുകാരനായ സനൂപിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ നല്‍കിയതാണോ എന്നും മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നത് എവിടെ നിന്നാണെന്നും മറ്റും പോലീസ് പരിശോധിച്ചു വരികയാണ്. സനൂപ് ഒന്നില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. കേസിന്റെ മറ്റു രീതിയിലുള്ള അന്വേഷണം തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബി.ജെ.പി നേതാവ് പി. രമേശ് ഉള്‍പെടെയുള്ളവർ പോലീസ് സര്‍ജന്‍ എത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു.
ഇക്കഴിഞ്ഞ മെയ് 14ന് വൈകിട്ടാണ് കൂട്ടുകാരോടൊപ്പം ചന്ദ്രഗിരി പുഴയോരത്ത് എത്തിയ സനൂപിനെ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെട്ട് കാണാതായത്. തിരച്ചിലിനൊടുവില്‍ പിറ്റേ ദിവസമാണ് അതേസ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് പിതാവ് ചില സംശയങ്ങളുന്നയിച്ച് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് ട്രാഫിക് സി.ഐ വി. രമേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്‍പിക്കുകയായിരുന്നു.
Related News:
ചന്ദ്രഗിരി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
ചന്ദ്രഗിരി പുഴയില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികളില്‍ ഒരാളെ കാണാതായി
Keywords : Kasaragod, Death, Boy, River, Chandragiri-river, Friend, Police, Investigation, Sanoop, Advertisement Saree Palace.