city-gold-ad-for-blogger
Aster MIMS 10/10/2023

മുരളി വധം: മുഖ്യപ്രതി ശരത്തും കൂട്ടാളികളും സഞ്ചരിച്ച കാര്‍ കാസര്‍കോട്ടുകാരന്റേത്

കാസര്‍കോട്: (www.kasargodvartha.com 01.11.2014) കുമ്പള ശാന്തിപ്പള്ളത്തെ സി.പി.എം പ്രവര്‍ത്തകന്‍ പി. മുരളിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ശരത്തും കൂട്ടാളി ദിനേശും സഹായിച്ച മറ്റൊരാളും പോലീസിന്റെ പിടിയിലായതോടെ അന്വേഷണം ഊര്‍ജിതമായി. മംഗലാപുരത്തെ രഹസ്യ താവളത്തില്‍ വെച്ചാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.

അന്വേഷണ സംഘം ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശരത്തും കൂട്ടാളികളും കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട കാര്‍ കാസര്‍കോട്ടുകാരന്റേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിന്റെ ഉടമയെ കുറിച്ച് പോലീസ് വിശദമായ വിവരം ശേഖരിച്ച് വരികയാണ്. ശരത്തിന്റെയും ദിനേശന്റെയും അറസ്റ്റ് ഞായറഴ്ച ഉണ്ടാകുമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

മുരളിയെ കൊല്ലാന്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന കാര്യവും മറ്റും പോലീസ് അന്വേഷിച്ച് വരികയാണ്. ഇതോടെ കേസില്‍ നേരിട്ട് പങ്കെടുത്ത നാല് പേരും പിടിയിലായിരിക്കുകയാണ്. കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ പോലീസ് തീവ്രമായ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ആയുധം ഉപേക്ഷിച്ചത് എവിടെയാണെന്നുള്ള വിവരവും പോലീസിന് ലഭിച്ചതായാണ് സൂചന. പോലീസിന്റെ ഇതു വരെയുള്ള അന്വേഷണത്തില്‍ ഗൂഡാലോചന സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

പ്രത്യേക അന്വേഷണ സംഘം പല വിഭാഗങ്ങളായി തിരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ മംഗലാപുരത്തെ ഒളിത്താവളം കണ്ടെത്തിയത്. കുതിരപ്പാടിയിലെ ഭരത് രാജ് (21), മാന്യ നീര്‍ച്ചാലിലെ മിഥുന്‍ (23) എന്നിവരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേ സമയം നേരത്തെ അറസ്റ്റിലായ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പോലീസ് ഉടന്‍ തന്നെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാനും പോലീസ് കോടതിക്ക് ഉടന്‍ അപേക്ഷ നല്‍കും.
മുരളി വധം: മുഖ്യപ്രതി ശരത്തും കൂട്ടാളികളും സഞ്ചരിച്ച കാര്‍ കാസര്‍കോട്ടുകാരന്റേത്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL