വിശ്വനാഥ ഗൗഡ വധം; സിപിഎം ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു, ഏരിയാ സെക്രട്ടറി സി ബാലനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍
Jan 10, 2018, 19:52 IST
കാസര്‍കോട്: (www.kasargodvartha.com 10.01.2018) ബന്തടുക്കയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് വിശ്വനാഥ ഗൗഡയെ (38) കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. സിപിഎം സമ്മേളനത്തിലാണ് ഏരിയാ സെക്രട്ടറി വിശ്വനാഥ ഗൗഡയെ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വിശ്വനാഥ ഗൗഡ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഇതുവരെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നിലപാട്. കേസ് കൃത്യമായി അന്വേഷിച്ചാല്‍ സിപിഎം വിട്ട് സിപിഐയിലേക്ക് ചേര്‍ന്ന പി. ഗോപാലന് അടക്കം പ്രതികളാവുമെന്നും എന്നാല്‍ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റെ ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍ സ്വീകരിക്കുന്നതെന്നാണ് സി. ബാലന് കുറ്റപ്പെടുത്തിയെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
വിശ്വനാഥ ഗൗഡ വധക്കേസ് ആത്മഹത്യയാണെന്ന് മുമ്പ് വിശദീകരിച്ച പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറി തന്നെ നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടി പ്രതിനിധികളെയും നേതൃത്വത്തെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. 2002 മാര്‍ച്ച് ഒമ്പതിനാണ് വിശ്വനാഥ ഗൗഡയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ച പോലീസ് സിപിഎം പ്രവര്‍ത്തകരായ സജു അഗസ്റ്റിന്, ഇ.കെ. രാധാകൃഷ്ണന്, ജി. രാജേഷ് ബാബു, നത്ത് നാരായണന് എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കുകയും ചെയ്തിരുന്നു.
കേസ് ആദ്യം അന്വേഷിച്ച അന്നത്തെ സി ഐ പി. ഹബീബ് റഹ് മാന്‍ ആത്മഹത്യയാണെന്ന് കാണിച്ച് ആദ്യം റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പൊട്ടാത്ത തോക്കാണ് മൃതദേഹം കാണപ്പെട്ട സ്ഥലത്തു നിന്നും കണ്ടെത്തിയതെന്നും ശാസ്ത്രീയ റിപ്പോര്‍ട്ട് വന്നതോടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ചിനു വിട്ട കേസ് സി ഐ മാരായ പി തമ്പാന് നായര്‍, കെ മുരളീധരന്, മൊയ്തീന്‍കുട്ടി, കെ വി വേണുഗേപാല്‍ എന്നിവര്‍ മാറി മാറി അന്വേഷിച്ചിരുന്നു. കെ വി വേണുഗോപാല്‍ നടത്തിയ അന്വേഷണത്തില്‍ വെടി വെക്കാന്‍ ഉപയോഗിച്ച യഥാര്‍ത്ഥ തോക്ക് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. മുമ്പ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഡിജിപി തുടര്‍ച്ചയായി തിരിച്ചയ്ക്കുകയായിരുന്നു. പിന്നീട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിശ്വനാഥ ഗൗഡ കൊലക്കേസില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്കും പങ്കുണ്ടെന്നും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള റിപ്പോര്‍ട്ട് എഡിജിപി അനന്തകൃഷ്ണന് നല്‍കുകയും ചെയ്തിരുന്നത്.
പ്രതി ചേര്‍ത്തവരെ നുണ പരിശോധനയ്ക്ക് ഉള്‍പ്പെടെ വിധേയമാക്കിയിരുന്നു. ഇതില്‍ ഇ.കെ. രാധാകൃഷ്ണന് ഒഴികെയുള്ളവര്‍ ഇപ്പോഴും സിപിഎം പ്രവര്‍ത്തകരാണ്. രാധാകൃഷ്ണന് ഒരു മാസം മുമ്പ് സിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായിട്ടുള്ള ചര്‍ച്ച അനുചിതമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കിയത്. ഈ കേസ് പൊലീസ് എഴുതിത്തള്ളിയതാണെന്നും ഇപ്പോള്‍ അന്വേഷണാവശ്യം ഉന്നയിക്കുന്നത് അനുചിതമാണെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കു വഴിയൊരുക്കുന്നതാണ് ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. വിശ്വനാഥ വധക്കേസ് പുനരന്വേഷണം നടത്തണമെന്നും കുറ്റിക്കോല്‍ ഏരിയാ സെക്രട്ടറി സി ബാലനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്നും ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു. കേസ് അന്വേഷണം ശരിയായി നടത്തിയാല്‍ സിപിഎം നേതാക്കള്‍ പ്രതികളാകുമെന്നും ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്നും ഹക്കീം കുന്നില്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വിശ്വനാഥ ഗൗഡ വധക്കേസ് ആത്മഹത്യയാണെന്ന് മുമ്പ് വിശദീകരിച്ച പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറി തന്നെ നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടി പ്രതിനിധികളെയും നേതൃത്വത്തെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. 2002 മാര്‍ച്ച് ഒമ്പതിനാണ് വിശ്വനാഥ ഗൗഡയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ച പോലീസ് സിപിഎം പ്രവര്‍ത്തകരായ സജു അഗസ്റ്റിന്, ഇ.കെ. രാധാകൃഷ്ണന്, ജി. രാജേഷ് ബാബു, നത്ത് നാരായണന് എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കുകയും ചെയ്തിരുന്നു.
കേസ് ആദ്യം അന്വേഷിച്ച അന്നത്തെ സി ഐ പി. ഹബീബ് റഹ് മാന്‍ ആത്മഹത്യയാണെന്ന് കാണിച്ച് ആദ്യം റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പൊട്ടാത്ത തോക്കാണ് മൃതദേഹം കാണപ്പെട്ട സ്ഥലത്തു നിന്നും കണ്ടെത്തിയതെന്നും ശാസ്ത്രീയ റിപ്പോര്‍ട്ട് വന്നതോടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ചിനു വിട്ട കേസ് സി ഐ മാരായ പി തമ്പാന് നായര്‍, കെ മുരളീധരന്, മൊയ്തീന്‍കുട്ടി, കെ വി വേണുഗേപാല്‍ എന്നിവര്‍ മാറി മാറി അന്വേഷിച്ചിരുന്നു. കെ വി വേണുഗോപാല്‍ നടത്തിയ അന്വേഷണത്തില്‍ വെടി വെക്കാന്‍ ഉപയോഗിച്ച യഥാര്‍ത്ഥ തോക്ക് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. മുമ്പ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഡിജിപി തുടര്‍ച്ചയായി തിരിച്ചയ്ക്കുകയായിരുന്നു. പിന്നീട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിശ്വനാഥ ഗൗഡ കൊലക്കേസില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്കും പങ്കുണ്ടെന്നും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള റിപ്പോര്‍ട്ട് എഡിജിപി അനന്തകൃഷ്ണന് നല്‍കുകയും ചെയ്തിരുന്നത്.
പ്രതി ചേര്‍ത്തവരെ നുണ പരിശോധനയ്ക്ക് ഉള്‍പ്പെടെ വിധേയമാക്കിയിരുന്നു. ഇതില്‍ ഇ.കെ. രാധാകൃഷ്ണന് ഒഴികെയുള്ളവര്‍ ഇപ്പോഴും സിപിഎം പ്രവര്‍ത്തകരാണ്. രാധാകൃഷ്ണന് ഒരു മാസം മുമ്പ് സിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായിട്ടുള്ള ചര്‍ച്ച അനുചിതമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കിയത്. ഈ കേസ് പൊലീസ് എഴുതിത്തള്ളിയതാണെന്നും ഇപ്പോള്‍ അന്വേഷണാവശ്യം ഉന്നയിക്കുന്നത് അനുചിതമാണെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കു വഴിയൊരുക്കുന്നതാണ് ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. വിശ്വനാഥ വധക്കേസ് പുനരന്വേഷണം നടത്തണമെന്നും കുറ്റിക്കോല്‍ ഏരിയാ സെക്രട്ടറി സി ബാലനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്നും ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു. കേസ് അന്വേഷണം ശരിയായി നടത്തിയാല്‍ സിപിഎം നേതാക്കള്‍ പ്രതികളാകുമെന്നും ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്നും ഹക്കീം കുന്നില്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, DCC, Top-Headlines, Vishwanatha Gauda murder; CPM area secretary's Disclosure makes discussion
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Police, DCC, Top-Headlines, Vishwanatha Gauda murder; CPM area secretary's Disclosure makes discussion