പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ സി ബി ഐ അന്വേഷണ പരിധിയില്‍ കൊണ്ടുവരണം; ഉപതിരഞ്ഞെടുപ്പ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സല്‍: മുല്ലപ്പള്ളി
Oct 4, 2019, 16:04 IST
ഉപ്പള: (www.kasargodvartha.com 04.10.2019) പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ കേസ് വഴി തെറ്റിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ സി ബി ഐ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സി പി എമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുള്ള ഇരട്ടക്കൊല കേസിലെ പ്രതികളെ സഹായിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. പ്രതികള്‍ക്ക് കാസര്‍കോട് എ ആര് ക്യാമ്പില്‍ സംരക്ഷണം നല്കി. ഇതെല്ലാം സി ബി ഐ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മഞ്ചേശ്വരം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുല്ലപ്പള്ളി ഉപ്പളയിലെ മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും യു ഡി എഫ് രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നത്. 2021 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണ് ഉപതെരഞ്ഞെടുപ്പ്. എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണ പരാജയം ചൂണ്ടിക്കാട്ടി പ്രചരണം നടക്കുന്ന യു ഡി എഫിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്ത സി പി എം പല മണ്ഡലങ്ങളിലും ബി ജെ പിയുമായി വോട്ട് കച്ചവടം ഉറപ്പിച്ചിരിക്കുകയാണ്. ഏത് കുത്സിത മാര്‍ഗത്തിലൂടെയും ജയിക്കുക എന്നതാണ് സി പി എമ്മിന്റെ ലക്ഷ്യം. പാലായില്‍ ഈ തന്ത്രം വിജയിച്ചു. ബി ജെ പിയുടെ ഏഴായിരം വോട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് കൊണ്ടാണ് പാലായില്‍ യു ഡി എഫ് പരാജയപ്പെട്ടത്. ഈ തന്ത്രം മഞ്ചേശ്വരത്തും എല്‍ ഡി എഫ് പയറ്റുന്നുണ്ട്. അത് കൊണ്ടെന്നും ഇവിടെ എല്‍ ഡി എഫ് വിജയിക്കാന്‍ പോകുന്നില്ല. മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘ്പരിവാറുകാരനാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
ബി ജെ പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയുടെ അനുഗ്രഹം തേടിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രചരണം തുടങ്ങിയത്. മഞ്ചേശ്വരത്ത് സി പി എം - ബി ജെ പി വോട്ടുകച്ചവടം നടക്കാന്‍ പോകുന്നുവെന്നതിന്റെ തെളിവാണ് ഇത്. ജനസംഘം ഉണ്ടായിരുന്ന കാലം മുതല്‍ ഈ ബന്ധം ഉണ്ടായിരുന്നു. ജനസംഘം നേതാവായ കെ ജി മാരാര്‍ ഉദുമയില്‍ മത്സരിച്ചപ്പോള്‍ സി പി എമ്മുകാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. ആ ബന്ധത്തിന്റെ തുടര്‍ച്ചയാണ് മഞ്ചേശ്വരത്തും കാണപ്പെടുന്നത്. ഇതിനെയൊക്കെ അതിജീവിച്ച് ജനാധിപത്യ മതേതര ചേരിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം സി ഖമറുദ്ദീന് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന്
എം പി, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ജില്ലാ യു ഡി എഫ് ചെയര്മാന് എ ഗോവിന്ദന്, മണ്ഡലം യു ഡി എഫ് ചെയര്മാന് ടി എ മൂസ, കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം അബ്ബാസ്, പി എ അഷ്റഫലി എന്നിവര്‍ കൂടെയുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Uppala, CBI, Crimebranch, Top-Headlines, by-election, Manjeshwaram, Mullappalli on Periya double murder case
< !- START disable copy paste -->
മഞ്ചേശ്വരം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുല്ലപ്പള്ളി ഉപ്പളയിലെ മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും യു ഡി എഫ് രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നത്. 2021 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണ് ഉപതെരഞ്ഞെടുപ്പ്. എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണ പരാജയം ചൂണ്ടിക്കാട്ടി പ്രചരണം നടക്കുന്ന യു ഡി എഫിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്ത സി പി എം പല മണ്ഡലങ്ങളിലും ബി ജെ പിയുമായി വോട്ട് കച്ചവടം ഉറപ്പിച്ചിരിക്കുകയാണ്. ഏത് കുത്സിത മാര്‍ഗത്തിലൂടെയും ജയിക്കുക എന്നതാണ് സി പി എമ്മിന്റെ ലക്ഷ്യം. പാലായില്‍ ഈ തന്ത്രം വിജയിച്ചു. ബി ജെ പിയുടെ ഏഴായിരം വോട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് കൊണ്ടാണ് പാലായില്‍ യു ഡി എഫ് പരാജയപ്പെട്ടത്. ഈ തന്ത്രം മഞ്ചേശ്വരത്തും എല്‍ ഡി എഫ് പയറ്റുന്നുണ്ട്. അത് കൊണ്ടെന്നും ഇവിടെ എല്‍ ഡി എഫ് വിജയിക്കാന്‍ പോകുന്നില്ല. മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘ്പരിവാറുകാരനാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
ബി ജെ പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയുടെ അനുഗ്രഹം തേടിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രചരണം തുടങ്ങിയത്. മഞ്ചേശ്വരത്ത് സി പി എം - ബി ജെ പി വോട്ടുകച്ചവടം നടക്കാന്‍ പോകുന്നുവെന്നതിന്റെ തെളിവാണ് ഇത്. ജനസംഘം ഉണ്ടായിരുന്ന കാലം മുതല്‍ ഈ ബന്ധം ഉണ്ടായിരുന്നു. ജനസംഘം നേതാവായ കെ ജി മാരാര്‍ ഉദുമയില്‍ മത്സരിച്ചപ്പോള്‍ സി പി എമ്മുകാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. ആ ബന്ധത്തിന്റെ തുടര്‍ച്ചയാണ് മഞ്ചേശ്വരത്തും കാണപ്പെടുന്നത്. ഇതിനെയൊക്കെ അതിജീവിച്ച് ജനാധിപത്യ മതേതര ചേരിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം സി ഖമറുദ്ദീന് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന്
എം പി, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ജില്ലാ യു ഡി എഫ് ചെയര്മാന് എ ഗോവിന്ദന്, മണ്ഡലം യു ഡി എഫ് ചെയര്മാന് ടി എ മൂസ, കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം അബ്ബാസ്, പി എ അഷ്റഫലി എന്നിവര്‍ കൂടെയുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Uppala, CBI, Crimebranch, Top-Headlines, by-election, Manjeshwaram, Mullappalli on Periya double murder case
< !- START disable copy paste -->