കാസര്‍കോട്ടെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കില്ലെന്ന് മന്ത്രി മാത്യു ടി തോമസ്; ബംബ്രാണ ഡാമിന് 30 കോടിയുടെ പ്രാരംഭ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നടപടിയായതായി മന്ത്രി, ചിത്താരി റഗുലേറ്റര്‍ കം ബ്രിഡ്ജിനും കഞ്ചിക്കട്ട ഡാമിനും അനുമതിയായി
Jan 18, 2018, 18:34 IST
കാസര്‍കോട്: (www.kasargodvartha.com 18.01.2018) കാസര്‍കോട്ടെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. ബംബ്രാണ ഡാമിന് 30 കോടി രൂപയുടെ പ്രാരംഭ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചതായും ടെണ്ടര്‍ ഈ മാസം 29 ന് തുറക്കുമെന്നും മന്ത്രി മാത്യു ടി തോമസ് അറിയിച്ചു. 48 വര്‍ഷം മുമ്പ് നിര്‍മിച്ച ബംബ്രാണ ഡാം ചോരുന്നതു മൂലം മൂന്നിലധികം പഞ്ചായത്തുകളുടെ കുടിവെള്ള - കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ജലവിതരണമാണ് നിലച്ചിരിക്കുന്നത്.
ചോര്‍ച്ച മൂലം ഉപ്പുവെള്ളം കയറുന്ന അവസ്ഥയാണുള്ളത്. 30 കോടി രൂപയുടെ പ്രാരംഭ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഇതിനു മുമ്പും ടെണ്ടര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവരാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും ടെണ്ടര്‍ ക്ഷണിച്ചത്. അഞ്ചു ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി നീക്കിവെച്ചിരിക്കുന്നത്. ഡാമിന്റെ ഫിനാന്‍ഷ്യല്‍ അനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പദ്ധതിയായ കിഫ്ബിയില്‍ ഉള്‍പെടുത്തി ഡാമിന്റെ നിര്‍മാണത്തിനുള്ള ഫണ്ട് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബംബ്രാണ ഡാമിന്റെ ചോര്‍ച്ചയെ സംബന്ധിച്ച് ജി എച്ച് എം പരാതി ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
ഇതോടൊപ്പം തന്നെ ജില്ലയുടെ പ്രധാന പദ്ധതികയായ ചിത്താരി റഗുലേറ്റര്‍ കം ബ്രിഡ്ജിന് ഫിനാന്‍ഷ്യല്‍ അനുമതിയും ലഭിച്ചിട്ടുണ്ട്. കഞ്ചിക്കട്ട ഡാമിന് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക അനുമതി ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് പദ്ധതികളുടെയും ടെണ്ടര്‍ നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചോര്‍ച്ച മൂലം ഉപ്പുവെള്ളം കയറുന്ന അവസ്ഥയാണുള്ളത്. 30 കോടി രൂപയുടെ പ്രാരംഭ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഇതിനു മുമ്പും ടെണ്ടര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവരാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും ടെണ്ടര്‍ ക്ഷണിച്ചത്. അഞ്ചു ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി നീക്കിവെച്ചിരിക്കുന്നത്. ഡാമിന്റെ ഫിനാന്‍ഷ്യല്‍ അനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പദ്ധതിയായ കിഫ്ബിയില്‍ ഉള്‍പെടുത്തി ഡാമിന്റെ നിര്‍മാണത്തിനുള്ള ഫണ്ട് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബംബ്രാണ ഡാമിന്റെ ചോര്‍ച്ചയെ സംബന്ധിച്ച് ജി എച്ച് എം പരാതി ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
ഇതോടൊപ്പം തന്നെ ജില്ലയുടെ പ്രധാന പദ്ധതികയായ ചിത്താരി റഗുലേറ്റര്‍ കം ബ്രിഡ്ജിന് ഫിനാന്‍ഷ്യല്‍ അനുമതിയും ലഭിച്ചിട്ടുണ്ട്. കഞ്ചിക്കട്ട ഡാമിന് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക അനുമതി ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് പദ്ധതികളുടെയും ടെണ്ടര്‍ നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Minister, Drinking water, Minister Mathew T Thomas on Drinking Water project
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Minister, Drinking water, Minister Mathew T Thomas on Drinking Water project