പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ രോഗിയെ പരിശോധിക്കാതെ അധിക്ഷേപിച്ചു ഇറക്കിവിട്ടതായി പരാതി
Jul 21, 2019, 10:46 IST
ചെറുവത്തൂര്‍: (www.kasargodvartha.com 21.07.2019) പനി മൂര്‍ച്ഛിച്ചു ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ രോഗിയെ പരിശോധിക്കാന്‍ തയ്യറാകാതെ അധിക്ഷേപിച്ചു ഇറക്കിവിട്ടതായി പരാതി. ചെറുവത്തൂര്‍ വി വി സ്മാരക ഗവ. ആശുപത്രിയിലെ ഡോക്ടര്‍മാരാണ് രോഗിയുടെ കൈയില്‍ നിന്ന് ചീട്ട് തട്ടിത്തെറിപ്പിച്ചു പറഞ്ഞുവിട്ടതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ചെറുവത്തൂര്‍ വെങ്ങാട്ട് താമസിക്കുന്ന അജീഷ് (30) ആണ് പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ടൈഫോയ്ഡ് ബാധിച്ച അജീഷ് ഭാര്യാമാതാവ് അജിതയുടെ കൂടെയാണ് ചികിത്സക്കായി വി വി സ്മാരക ആശുപത്രിയില്‍ എത്തിയത്. കാരി പി എച്ച് സിയിലെ ഡോ. പ്രവീണ്‍കുമാര്‍ ആണ് രണ്ടുമാസമായി യുവാവിനെ ചികിത്സിച്ചു വന്നിരുന്നത്. രാവിലെ ഡോക്ടര്‍ നോക്കിയപ്പോള്‍ പനി 160 ഡിഗ്രിയായി കണ്ടതിനെ തുടര്‍ന്ന് കിടത്തിചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ പോയി കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ വനിതാ ഡോക്ടറെ കാണിച്ചപ്പോള്‍ പ്രവീണ്‍ ഡോക്ടറെ കാണിച്ചതല്ലേ ആ ഡോക്ടറോട് തന്നെ കിടത്തി ചികിത്സിക്കാന്‍ പറയൂ എനിക്ക് നോക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു കുറിപ്പും പരിശോധന റിപ്പോര്‍ട്ടും തട്ടിത്തെറിപ്പിച്ചു ഇറക്കിവിട്ടുവെന്ന് പറയുന്നു. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ഡോക്ടറെ കാണിക്കാന്‍ ചെന്നപ്പോള്‍ എനിക്ക് നോക്കാനും സംസാരിക്കാനും നേരമില്ലെന്ന് പറഞ്ഞു അദ്ദേഹവും പറഞ്ഞുവിട്ടുവെന്ന് അജീഷിന്റെ കൂടെയുണ്ടായിരുന്ന ബേബി പറയുന്നു.
ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരുവരും പഞ്ചായത്ത് ഓഫീസിലും എം എല്‍ എ യുടെ ഓഫീസിലും എത്തി പരാതി ബോധിപ്പിച്ചു. ഡോക്ടര്‍മാരുടെ നിരുത്തരവാദപരമായ പെരുമാറ്റം സംബന്ധിച്ച് ഡി എം ഒ യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചിക്കന്‍ പോക്സ് പിടിപെട്ട ഒന്നരവയസായ കുട്ടിക്കും ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതിയുണ്ടായി.
കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ടൈഫോയ്ഡ് ബാധിച്ച അജീഷ് ഭാര്യാമാതാവ് അജിതയുടെ കൂടെയാണ് ചികിത്സക്കായി വി വി സ്മാരക ആശുപത്രിയില്‍ എത്തിയത്. കാരി പി എച്ച് സിയിലെ ഡോ. പ്രവീണ്‍കുമാര്‍ ആണ് രണ്ടുമാസമായി യുവാവിനെ ചികിത്സിച്ചു വന്നിരുന്നത്. രാവിലെ ഡോക്ടര്‍ നോക്കിയപ്പോള്‍ പനി 160 ഡിഗ്രിയായി കണ്ടതിനെ തുടര്‍ന്ന് കിടത്തിചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ പോയി കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ വനിതാ ഡോക്ടറെ കാണിച്ചപ്പോള്‍ പ്രവീണ്‍ ഡോക്ടറെ കാണിച്ചതല്ലേ ആ ഡോക്ടറോട് തന്നെ കിടത്തി ചികിത്സിക്കാന്‍ പറയൂ എനിക്ക് നോക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു കുറിപ്പും പരിശോധന റിപ്പോര്‍ട്ടും തട്ടിത്തെറിപ്പിച്ചു ഇറക്കിവിട്ടുവെന്ന് പറയുന്നു. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ഡോക്ടറെ കാണിക്കാന്‍ ചെന്നപ്പോള്‍ എനിക്ക് നോക്കാനും സംസാരിക്കാനും നേരമില്ലെന്ന് പറഞ്ഞു അദ്ദേഹവും പറഞ്ഞുവിട്ടുവെന്ന് അജീഷിന്റെ കൂടെയുണ്ടായിരുന്ന ബേബി പറയുന്നു.
ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരുവരും പഞ്ചായത്ത് ഓഫീസിലും എം എല്‍ എ യുടെ ഓഫീസിലും എത്തി പരാതി ബോധിപ്പിച്ചു. ഡോക്ടര്‍മാരുടെ നിരുത്തരവാദപരമായ പെരുമാറ്റം സംബന്ധിച്ച് ഡി എം ഒ യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചിക്കന്‍ പോക്സ് പിടിപെട്ട ഒന്നരവയസായ കുട്ടിക്കും ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതിയുണ്ടായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Cheruvathur, complaint, hospital, health, Complaint against Govt. Hospital
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Cheruvathur, complaint, hospital, health, Complaint against Govt. Hospital
< !- START disable copy paste -->