Siren | വൈകീട്ട് ശക്തമായ സൈറൺ മുഴങ്ങും; ആരും പരിഭ്രാന്തരാകരുതെന്ന് അധികൃതർ
![Siren](https://www.kasargodvartha.com/static/c1e/client/114096/uploaded/2ebc60269da5c5051f320a515331e04f.webp?width=823&height=463&resizemode=4)
ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായാണ് ഇത്
കാസർകോട്: (KasaragodVartha) ചൊവ്വാഴ്ച (ജൂൺ 11) വൈകീട്ട് ശക്തമായ അലറാം മുഴങ്ങുന്നത് കേട്ടാൽ ആരും പരിഭ്രാന്തരാകരുതെന്ന് അധികൃതർ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വാഴ്‌ച നടക്കുകയാണ്. ജില്ലയിലെ ആറ് സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകളും ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്ക് ശേഷം മുഴങ്ങും.
ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്ച വൈകീട്ട് നടക്കു ന്നത്. ജില്ലയിൽ ആറ് കേന്ദ്രങ്ങളിലാണ് സൈറൺ സ്ഥാപിച്ചിരിക്കുന്നത്.
കാസർകോട് അട്ക്കത്ത്ബയൽ ജിഎഫ് യുപിഎസ്, ചെറുവത്തൂർ ജിഎഫ് വിഎച്ച്എസ്എസ്, കാസർകോട് കുഡ്‌ലു സൈക്ലോൺ ഷെൽട്ടർ, കുമ്പള ജിഎച്ച്എസ്എസ്, പുല്ലൂർപെരിയ സൈക്ലോൺ ഷെൽട്ടർ, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് സൈറൺ സജ്ജമായിട്ടുള്ളത്. പരീക്ഷണമായതിനാൽ സൈറൺ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസിൽ നിന്നുളള അറിയിപ്പിൽ പറയുന്നു.