city-gold-ad-for-blogger
Aster MIMS 10/10/2023

Indira Gandhi | സ്വിസ് അക്കൗണ്ടിൽ നിന്ന് ഇന്ദിരാഗാന്ധി 60 കോടി പിൻവലിച്ചിരുന്നതായി ആരോപണം; വിഷയം സ്വിറ്റ്സർലൻഡ് പാർലമെൻ്റിലും ഉയർന്നു; ചരിത്രത്തിൽ മായാതെ ആ സംഭവം

indira gandhi

* അന്വേഷിക്കാൻ ഇന്ത്യൻ സർക്കാർ സ്വിറ്റ്സർലൻഡ് സർക്കാരിന് കത്തെഴുതി

ന്യൂഡെൽഹി: (KasargodVartha)  മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് ചിലവുകൾക്കായി സ്വിസ് ബാങ്കിൽ നിന്ന് 60 കോടി രൂപ പിൻവലിച്ചിരുന്നതായി റിപ്പോർട്ട്. അക്കാലത്ത് ഈ വിഷയം വളരെ ചൂടേറിയ ചർച്ചയായിരുന്നു. സ്വിറ്റ്സർലൻഡ് പാർലമെൻ്റിലും ഇക്കാര്യം ഉന്നയിക്കപ്പെട്ടു. 'ഇന്ദിരാഗാന്ധി സ്വിസ് ബാങ്കിൽ നിന്ന് 60 കോടി രൂപ പിൻവലിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ സർക്കാർ സ്വിറ്റ്സർലൻഡ് സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. ബാങ്കിൽ നിക്ഷേപിച്ച പണത്തിൻ്റെ വിശദാംശങ്ങൾ നൽകാൻ സ്വിറ്റ്സർലൻഡ് കോടതിക്ക് മാത്രമേ ഉത്തരവിടാൻ കഴിയൂ', പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ് ഭുവനേശ്വറിൽ മാധ്യമപ്രവർത്തകരോട് ഇങ്ങനെ പ്രതികരിച്ചതായി 1979 ഡിസംബർ 31ന് ഹിന്ദി പത്രമായ അമർ ഉജാല പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ഈ കുറ്റകൃത്യം നടന്നത് സ്വിറ്റ്‌സർലൻഡിൽ ആയതിനാലും ഇന്ദിര ഇന്ത്യൻ പൗരയായതിനാലും പണത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുക പ്രയാസകരമായിരുന്നു. ഇന്ദിരാഗാന്ധി 40 കോടി പിൻവലിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും ഈ തുക 60 കോടിയാണെന്ന് പിന്നീട് വ്യക്തമായതായി അന്നത്തെ പ്രധാനമന്ത്രിയും പറഞ്ഞിരുന്നു. ഇന്ദിര പണം പിൻവലിച്ച വിഷയം സ്വിറ്റ്സർലൻഡ് പാർലമെൻ്റിലും ചർച്ചയായിട്ടുണ്ട്.

1979 ഡിസംബറിൽ ലഖ്‌നൗവിലെ ഹസ്രത്ത് മഹൽ പാർക്കിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ ചൗധരി ചരൺ സിംഗ് ഈ വിഷയം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും 10,000 ജീപ്പുകൾ വാങ്ങാൻ എവിടെ നിന്ന് പണം ലഭിച്ചു എന്ന ചോദ്യമാണ് ചരൺ സിംഗ് ഉന്നയിച്ചത്. ഓരോ കോൺഗ്രസ് സ്ഥാനാർത്ഥിക്കും അഞ്ച് ലക്ഷം രൂപ വീതം നൽകിയതായും വിദേശത്ത് നിന്ന് വൻതോതിൽ പണം മുംബൈയിലേക്ക് എത്തുന്നുണ്ടെന്ന് അന്നുയർന്ന ആരോപണങ്ങളായിരുന്നു.
 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL