ശിവജി ആരാധകര്‍ എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ മതങ്ങളെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകളും വീഡിയോകളും ഷയര്‍ ചെയ്തു; 2 പേര് അറസ്റ്റില്‍, ഗ്രൂപ്പ് അഡ്മിനെ ചോദ്യം ചെയ്തു, മറ്റു അഡ്മിന്‍മാര്‍ക്കായി തിരച്ചില്‍
Aug 23, 2019, 19:47 IST
ബെല്‍ത്തങ്ങടി: (www.kasargodvartha.com 23.08.2019) വാട്സാപ്പ് ഗ്രൂപ്പിലൂടെ മതങ്ങളെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകളും വീഡിയോകളും ഷയര്‍ ചെയ്ത രണ്ട് പേര് അറസ്റ്റിലായി. വിട്ടല്‍ സ്വദേശി റമീസ്, ബണ്ട്വാള്‍ സ്വദേശി അബ്ദുല്‍ സലാം എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കി. ഗ്രൂപ്പ് അഡ്മിന് കൂടിയായ തുംബൈ സ്വദേശിയായ മറ്റൊരാളെയും പോലീസ് ചോദ്യം ചെയ്തു. മറ്റു അഡ്മിന്മാരടക്കം ചിലര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ബണ്ട്വാള്‍, വിട്ടല്‍ പ്രദേശങ്ങളില്‍ നിന്നുള്ള ചില മുസ്ലിം യുവാക്കള്‍ 'ശിവാജി ആരാധകര്‍' എന്ന പേരില്‍ ഒരു ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ബെല്‍ത്തങ്ങടിയില്‍ നിന്നുള്ള വിക്രം ദാസ് എന്ന യുവാവിനെയും ഗ്രൂപ്പില്‍ ചേര്‍ത്തു. 40 ഓളം അംഗങ്ങളുള്ള ഈ ഗ്രൂപ്പില്‍ ചില മതങ്ങളുടെ ദേവന്മാരെക്കുറിച്ചുള്ള അവഹേളനപരമായ വിവരങ്ങള്‍ തുടര്‍ച്ചയായി ഷയര്‍ ചെയ്യുകയായിരുന്നു. ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുള്ള പോസ്റ്റുകള്‍ വ്യാപകമായതോടെ വിക്രം ദാസും മുസ്ലീം വിശ്വാസികള്‍ക്കെതിരെയും സമുദായത്തിനെതിരെയും സമാന ഭാഷ ഉപയോഗിക്കാന്‍ തുടങ്ങി. പിന്നീട് ചില കടുത്ത വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ സംബന്ധിച്ച് വിക്രം ദാസ് പരാതി നല്കി.
സാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നതെന്നാണ് പോലീസ് നിഗമനം. പോലീസ് വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്ദേഷ് പി ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, Karnataka, news, Top-Headlines, Whatsapp, arrest, Crime, Police, Investigation, Beltangady: Blasphemy through WhatsApp messages - Two held.
< !- START disable copy paste -->
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ബണ്ട്വാള്‍, വിട്ടല്‍ പ്രദേശങ്ങളില്‍ നിന്നുള്ള ചില മുസ്ലിം യുവാക്കള്‍ 'ശിവാജി ആരാധകര്‍' എന്ന പേരില്‍ ഒരു ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ബെല്‍ത്തങ്ങടിയില്‍ നിന്നുള്ള വിക്രം ദാസ് എന്ന യുവാവിനെയും ഗ്രൂപ്പില്‍ ചേര്‍ത്തു. 40 ഓളം അംഗങ്ങളുള്ള ഈ ഗ്രൂപ്പില്‍ ചില മതങ്ങളുടെ ദേവന്മാരെക്കുറിച്ചുള്ള അവഹേളനപരമായ വിവരങ്ങള്‍ തുടര്‍ച്ചയായി ഷയര്‍ ചെയ്യുകയായിരുന്നു. ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുള്ള പോസ്റ്റുകള്‍ വ്യാപകമായതോടെ വിക്രം ദാസും മുസ്ലീം വിശ്വാസികള്‍ക്കെതിരെയും സമുദായത്തിനെതിരെയും സമാന ഭാഷ ഉപയോഗിക്കാന്‍ തുടങ്ങി. പിന്നീട് ചില കടുത്ത വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ സംബന്ധിച്ച് വിക്രം ദാസ് പരാതി നല്കി.
സാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നതെന്നാണ് പോലീസ് നിഗമനം. പോലീസ് വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്ദേഷ് പി ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, Karnataka, news, Top-Headlines, Whatsapp, arrest, Crime, Police, Investigation, Beltangady: Blasphemy through WhatsApp messages - Two held.
< !- START disable copy paste -->