ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടശിലാസ്ഥാപനം വിവാദത്തില്‍; ചടങ്ങ് നടത്തിയത് ടെന്‍ഡര്‍ പൂര്‍ത്തിയാക്കാതെ
Dec 15, 2017, 19:44 IST
കാസര്‍കോട്: (www.kasargodvartha.com 15.12.2017) ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി നടത്തിയ ശിലാസ്ഥാപനം വിവാദമാകുന്നു. ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള കാസര്‍കോട് താലൂക്കിലെ പ്രധാന ആതുരാലയമായ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ വൈകുകയാണ്. ഇത് ജില്ലയിലെ ദുരിതബാധിതരായ നൂറുകണക്കിനാളുകള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ്- ആര്ഐഡിഎഫിന്റെ സഹായത്തോടെ എട്ടുകോടി രൂപ ചെലവഴിച്ചാണ് എട്ടു നിലയിലുള്ള കെട്ടിടം പണിയുന്നത്. കഴിഞ്ഞ ജനുവരി 19ന് മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്, കെ.കെ.ശൈലജ, പി.കരുണാകരന് എംപി, ജില്ലയിലെ ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ജനറല്‍ ആശുപത്രി കോംപൗണ്ടിലാണ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചത്.
നിര്‍മാണ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഒരു വര്‍ഷത്തോളമായിട്ടും ടെന്‍ഡറിന് അന്തിമ അനുമതിയായില്ല. ശിലാസ്ഥാപന ചടങ്ങിനു മുന്‍പെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ടെന്‍ഡറില്‍ അധിക തുകയായതിനാല്‍ ചീഫ് എഞ്ചിനീയറുടെ അനുമതിക്കായി ജനുവരിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളില്‍ കാലതാമസം നേരിട്ടതിനാല്‍ കരാറുകാരന് പിന്മാറിയിരിക്കുകയാണ്. ഇതോടെ നിര്‍മാണ പ്രവൃത്തി തുടങ്ങാനായില്ല.
പിന്നീട് എല്‍എസ്ജിഡി എന്‍ജിനീയറിങ് വിഭാഗം വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കുകയായിരുന്നു. ഇതിനുള്ള അനുമതി കഴിഞ്ഞ ഒക്ടോബര്‍ 12ന് ചീഫ് എഞ്ചിനീയറുടെ ഓഫിസിലേക്ക് അയച്ചിരുന്നുവെങ്കിലും ഇതുവരെയായി മറുപടി എത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചീഫ് എഞ്ചിനീയറുടെ അനുമതിക്കായി നല്കുന്ന ടെന്‍ഡറുകള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദ്ഗധസമിതി യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരാന്‍ വൈകുന്നതു മൂലം ജനറല്‍ ആശുപത്രിയിലെ പ്രവൃത്തി ഉള്‍പ്പെടെ ജില്ലയിലെ ഒട്ടേറെ നിര്‍മാണ പ്രവൃത്തികള്‍ അനിശ്ചിതത്വത്തിലായിട്ടുണ്ട്. ജനറല്‍ ആശുപത്രിക്ക് എല്ലാവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിടം പണിയുന്നതിനായി 8.40 കോടിയുടെ ഭരണാനുമതിയും 6.90 കോടിയുടെ സാങ്കേതികാനുമതിയുമാണ് ലഭിച്ചത്. സ്പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള ജില്ലയിലെ ജനറല്‍ ആശുപത്രിക്കായി അതിനൂതനമായ കെട്ടിടം നിര്‍മിക്കുന്നത്. നിലവിലുള്ള കെട്ടിടത്തില്‍ ആവശ്യമായ സൗകര്യം ഇല്ലാത്തതിനാലാണ് പുതിയ കെട്ടിടത്തിനായി ആവശ്യം ഉയര്‍ന്നത്.
പണം അടച്ചിട്ടും കെട്ടിടം പൊളിച്ചുനീക്കാന്‍ നഗരസഭയുടെ അനുമതിയില്ല
കാസര്‍കോട്: പണം അടച്ചിട്ടും കെട്ടിടം പൊളിച്ചുനീക്കാന്‍ നഗരസഭ അനുമതി നല്‍കാത്തത് ചര്‍ച്ചയാകുന്നു. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി എഴുകോടിയോളം രൂപ ചെലവഴിച്ചു ജനറല്‍ ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കാനാണ് ആശുപത്രി വളപ്പിലെ പഴയ കെട്ടിടം പൊളിക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ എല്‍എസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗം അംഗീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി നിലവിലുള്ള പഴയ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്കായതിനാല്‍ സാധനസാമഗ്രികളുടെ വിലയിനത്തില്‍ 2.95 ലക്ഷം രൂപ കഴിഞ്ഞ ഓഗസ്റ്റില്‍ പണമായി നേരിട്ടു നഗരസഭയില്‍ അടച്ചിരുന്നുവെന്നും എന്നാല്‍ പൊളിക്കുന്നതിനുള്ള അനുമതി ഇതുവരെയായി കിട്ടിയില്ലെന്നും എല്‍എസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചു.
Also read:
സാധാരണക്കാരെ മുന്നില്‍കണ്ടുകൊണ്ടുളള ആരോഗ്യനയം നടപ്പാക്കും: മുഖ്യമന്ത്രി
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ വൈകുകയാണ്. ഇത് ജില്ലയിലെ ദുരിതബാധിതരായ നൂറുകണക്കിനാളുകള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ്- ആര്ഐഡിഎഫിന്റെ സഹായത്തോടെ എട്ടുകോടി രൂപ ചെലവഴിച്ചാണ് എട്ടു നിലയിലുള്ള കെട്ടിടം പണിയുന്നത്. കഴിഞ്ഞ ജനുവരി 19ന് മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്, കെ.കെ.ശൈലജ, പി.കരുണാകരന് എംപി, ജില്ലയിലെ ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ജനറല്‍ ആശുപത്രി കോംപൗണ്ടിലാണ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചത്.
നിര്‍മാണ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഒരു വര്‍ഷത്തോളമായിട്ടും ടെന്‍ഡറിന് അന്തിമ അനുമതിയായില്ല. ശിലാസ്ഥാപന ചടങ്ങിനു മുന്‍പെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ടെന്‍ഡറില്‍ അധിക തുകയായതിനാല്‍ ചീഫ് എഞ്ചിനീയറുടെ അനുമതിക്കായി ജനുവരിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളില്‍ കാലതാമസം നേരിട്ടതിനാല്‍ കരാറുകാരന് പിന്മാറിയിരിക്കുകയാണ്. ഇതോടെ നിര്‍മാണ പ്രവൃത്തി തുടങ്ങാനായില്ല.
പിന്നീട് എല്‍എസ്ജിഡി എന്‍ജിനീയറിങ് വിഭാഗം വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കുകയായിരുന്നു. ഇതിനുള്ള അനുമതി കഴിഞ്ഞ ഒക്ടോബര്‍ 12ന് ചീഫ് എഞ്ചിനീയറുടെ ഓഫിസിലേക്ക് അയച്ചിരുന്നുവെങ്കിലും ഇതുവരെയായി മറുപടി എത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചീഫ് എഞ്ചിനീയറുടെ അനുമതിക്കായി നല്കുന്ന ടെന്‍ഡറുകള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദ്ഗധസമിതി യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരാന്‍ വൈകുന്നതു മൂലം ജനറല്‍ ആശുപത്രിയിലെ പ്രവൃത്തി ഉള്‍പ്പെടെ ജില്ലയിലെ ഒട്ടേറെ നിര്‍മാണ പ്രവൃത്തികള്‍ അനിശ്ചിതത്വത്തിലായിട്ടുണ്ട്. ജനറല്‍ ആശുപത്രിക്ക് എല്ലാവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിടം പണിയുന്നതിനായി 8.40 കോടിയുടെ ഭരണാനുമതിയും 6.90 കോടിയുടെ സാങ്കേതികാനുമതിയുമാണ് ലഭിച്ചത്. സ്പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള ജില്ലയിലെ ജനറല്‍ ആശുപത്രിക്കായി അതിനൂതനമായ കെട്ടിടം നിര്‍മിക്കുന്നത്. നിലവിലുള്ള കെട്ടിടത്തില്‍ ആവശ്യമായ സൗകര്യം ഇല്ലാത്തതിനാലാണ് പുതിയ കെട്ടിടത്തിനായി ആവശ്യം ഉയര്‍ന്നത്.
പണം അടച്ചിട്ടും കെട്ടിടം പൊളിച്ചുനീക്കാന്‍ നഗരസഭയുടെ അനുമതിയില്ല
കാസര്‍കോട്: പണം അടച്ചിട്ടും കെട്ടിടം പൊളിച്ചുനീക്കാന്‍ നഗരസഭ അനുമതി നല്‍കാത്തത് ചര്‍ച്ചയാകുന്നു. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി എഴുകോടിയോളം രൂപ ചെലവഴിച്ചു ജനറല്‍ ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കാനാണ് ആശുപത്രി വളപ്പിലെ പഴയ കെട്ടിടം പൊളിക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ എല്‍എസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗം അംഗീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി നിലവിലുള്ള പഴയ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്കായതിനാല്‍ സാധനസാമഗ്രികളുടെ വിലയിനത്തില്‍ 2.95 ലക്ഷം രൂപ കഴിഞ്ഞ ഓഗസ്റ്റില്‍ പണമായി നേരിട്ടു നഗരസഭയില്‍ അടച്ചിരുന്നുവെന്നും എന്നാല്‍ പൊളിക്കുന്നതിനുള്ള അനുമതി ഇതുവരെയായി കിട്ടിയില്ലെന്നും എല്‍എസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചു.
Also read:
സാധാരണക്കാരെ മുന്നില്‍കണ്ടുകൊണ്ടുളള ആരോഗ്യനയം നടപ്പാക്കും: മുഖ്യമന്ത്രി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, General-hospital, Building, inauguration, Pinarayi-Vijayan, General Hospital New building inauguration in Controversy
< !- START disable copy paste -->
Keywords: Kasaragod, Kerala, news, General-hospital, Building, inauguration, Pinarayi-Vijayan, General Hospital New building inauguration in Controversy