കൂട്ടത്തോടെ കോപ്പിയടിച്ചതായി കണ്ടെത്തി; കോളജിനും വിദ്യാര്‍ത്ഥികള്‍ക്കും പിഴ
Oct 11, 2017, 20:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2017) പറക്കളായിയിലെ പി എന്‍ പണിക്കര്‍ ആയുര്‍വ്വേദ കോളജില്‍ 2016 ജൂണ്‍ മാസത്തില്‍ നടന്ന ബിഎഎംഎസ് സപ്ലിമെന്ററി പരീക്ഷയില്‍ കൂട്ടത്തോടെ കോപ്പിയടി നടന്നതായി കണ്ടെത്തി. സര്‍വ്വകലാശാല നടത്തിയ അന്വേഷണത്തിലാണ് കോപ്പിയടി നടന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചത്. കൂട്ടക്കോപ്പിയടിക്ക് കൂട്ടുനിന്ന കോജിന് ഒരുലക്ഷം രൂപയും കോപ്പിയടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 11,000 രൂപ വീതവും പിഴയിട്ടു.
കോളജിലെ പരീക്ഷാ സെന്റര്‍ റദ്ദാക്കി. വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് ഡി-ബാര്‍ ചെയ്തു. 2016 ല്‍ നടന്ന രോഗവിജ്ഞാന് ഏവം, വികൃതി വിജ്ഞാന് ഒന്ന്, രണ്ട് പാര്ട്ടുകളിലേക്കുള്ള പരീക്ഷകളിലാണ് കൂട്ടക്കോപ്പിയടി നടന്നതായി കണ്ണൂര്‍ സര്‍വ്വകലാശാല അന്വേഷണ സംഘം കണ്ടെത്തിയത്. പരീക്ഷാ പേപ്പര്‍ വാല്യുവേഷന് നടത്തുന്നതിനിടയിലാണ് എല്ലാ ഉത്തരങ്ങളും ഒരേ രീതിയിലാണ് കണ്ടത്. സംഭവം അധ്യാപകര്‍ സര്‍വ്വകലാശാലക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളും പുസ്തകം തുറന്നുവെച്ചാണ് പരീക്ഷ എഴുതിയതെന്ന് കണ്ടെത്തിയത്.
അന്വേഷണ റിപ്പോര്‍ട്ട് പ്രോ വൈസ് ചാന്‍സിലര്‍ക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അടുത്തുചേര്ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് കോളജിനും വിദ്യാര്‍ത്ഥികള്‍ക്കും പിഴ ചുമത്താനും കോളേജിലെ പരീക്ഷാ സെന്റര്‍ റദ്ദാക്കാനും തീരുമാനിച്ചത്. ഇതോടൊപ്പം തന്നെയാണ് വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് അയോഗ്യരാക്കിയത്. കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന പരീക്ഷാ സെന്റര്‍ പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇനി പി എന്‍ പണിക്കര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പരിയാരത്തേക്ക് പോകേണ്ടി വരും. നിലവില്‍ കണ്ണൂര്‍ സര്‍വ്വകലാശാലക്ക് കീഴിലുള്ള ആയുര്‍വ്വേദ കോളേജ് അടുത്ത കാലത്ത് ആരോഗ്യസര്‍വ്വകലാശാലയുടെ കീഴിലേക്ക് മാറിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Fine, Student, Copy in examination; college and students fined
കോളജിലെ പരീക്ഷാ സെന്റര്‍ റദ്ദാക്കി. വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് ഡി-ബാര്‍ ചെയ്തു. 2016 ല്‍ നടന്ന രോഗവിജ്ഞാന് ഏവം, വികൃതി വിജ്ഞാന് ഒന്ന്, രണ്ട് പാര്ട്ടുകളിലേക്കുള്ള പരീക്ഷകളിലാണ് കൂട്ടക്കോപ്പിയടി നടന്നതായി കണ്ണൂര്‍ സര്‍വ്വകലാശാല അന്വേഷണ സംഘം കണ്ടെത്തിയത്. പരീക്ഷാ പേപ്പര്‍ വാല്യുവേഷന് നടത്തുന്നതിനിടയിലാണ് എല്ലാ ഉത്തരങ്ങളും ഒരേ രീതിയിലാണ് കണ്ടത്. സംഭവം അധ്യാപകര്‍ സര്‍വ്വകലാശാലക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളും പുസ്തകം തുറന്നുവെച്ചാണ് പരീക്ഷ എഴുതിയതെന്ന് കണ്ടെത്തിയത്.
അന്വേഷണ റിപ്പോര്‍ട്ട് പ്രോ വൈസ് ചാന്‍സിലര്‍ക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അടുത്തുചേര്ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് കോളജിനും വിദ്യാര്‍ത്ഥികള്‍ക്കും പിഴ ചുമത്താനും കോളേജിലെ പരീക്ഷാ സെന്റര്‍ റദ്ദാക്കാനും തീരുമാനിച്ചത്. ഇതോടൊപ്പം തന്നെയാണ് വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് അയോഗ്യരാക്കിയത്. കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന പരീക്ഷാ സെന്റര്‍ പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇനി പി എന്‍ പണിക്കര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പരിയാരത്തേക്ക് പോകേണ്ടി വരും. നിലവില്‍ കണ്ണൂര്‍ സര്‍വ്വകലാശാലക്ക് കീഴിലുള്ള ആയുര്‍വ്വേദ കോളേജ് അടുത്ത കാലത്ത് ആരോഗ്യസര്‍വ്വകലാശാലയുടെ കീഴിലേക്ക് മാറിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Fine, Student, Copy in examination; college and students fined