ഓട്ടോറിക്ഷ നല്‍കാമെന്ന് പറഞ്ഞ് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍
Mar 23, 2018, 11:10 IST
കാസര്‍കോട്: (www.kasargodvartha.com 23.03.2018) ഓട്ടോറിക്ഷ നല്‍കാമെന്ന് പറഞ്ഞ് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉള്ളാള്‍ ഒമ്പത്തുങ്കരയിലെ അരുണ്‍ കുമാറിനെ (36)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ആരിക്കാടിയിലെ ജയാനന്ദയുടെ പരാതിയിലാണ് അരുണ്‍ കുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നത്.
2017 മെയ് മാസം ടി.വി.എസ് ഷോറൂമില്‍ നിന്നും ഓട്ടോറിക്ഷ നല്‍കാമെന്ന് പറഞ്ഞാണ് അരുണ്‍ കുമാര്‍ 1,76,500 രൂപ കൈക്കലാക്കിയത്.ഓട്ടോറിക്ഷ നല്‍കുന്നതിന് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തതായി അറിയിച്ച അരുണ്‍ കുമാര്‍ യൂണിയന് ബാങ്കില്‍ തനിക്ക് അക്കൗണ്ടുണ്ടെന്നും പണം അതില്‍ നിക്ഷേപിച്ചാല്‍ മതിയെന്നും അറിയിക്കുകയായിരുന്നു. പണം നിക്ഷേപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ജയാനന്ദയ്ക്ക് ഓട്ടോറിക്ഷ ലഭിച്ചില്ല. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട ജയാനന്ദ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേരളത്തിലെ ചില ഭാഗങ്ങളിലും ദക്ഷിണ കര്‍ണാടകയിലും അരുണ്‍ കുമാര്‍ ഈ രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇന്‍ഷുറന്‍സിന്റെ പേരിലും വായ്പ അടവിന്റെ പേരിലും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയും അരുണ്‍ കുമാര്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അരുണ്‍ കുമാറിനെ തലപ്പാടിയില്‍ വെച്ച് എസ് ഐ അജിത് കുമാര്‍, എഎസ്ഐ രാജീവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി ശിവരാമന്, സിവില്‍ പോലീസ് ഓഫീസര്‍ പി. ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Auto-rickshaw, Cheating, Police, Arrest, Complaint, Investigation, Cheating case accused arrested.
< !- START disable copy paste -->
2017 മെയ് മാസം ടി.വി.എസ് ഷോറൂമില്‍ നിന്നും ഓട്ടോറിക്ഷ നല്‍കാമെന്ന് പറഞ്ഞാണ് അരുണ്‍ കുമാര്‍ 1,76,500 രൂപ കൈക്കലാക്കിയത്.ഓട്ടോറിക്ഷ നല്‍കുന്നതിന് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തതായി അറിയിച്ച അരുണ്‍ കുമാര്‍ യൂണിയന് ബാങ്കില്‍ തനിക്ക് അക്കൗണ്ടുണ്ടെന്നും പണം അതില്‍ നിക്ഷേപിച്ചാല്‍ മതിയെന്നും അറിയിക്കുകയായിരുന്നു. പണം നിക്ഷേപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ജയാനന്ദയ്ക്ക് ഓട്ടോറിക്ഷ ലഭിച്ചില്ല. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട ജയാനന്ദ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേരളത്തിലെ ചില ഭാഗങ്ങളിലും ദക്ഷിണ കര്‍ണാടകയിലും അരുണ്‍ കുമാര്‍ ഈ രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇന്‍ഷുറന്‍സിന്റെ പേരിലും വായ്പ അടവിന്റെ പേരിലും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയും അരുണ്‍ കുമാര്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അരുണ്‍ കുമാറിനെ തലപ്പാടിയില്‍ വെച്ച് എസ് ഐ അജിത് കുമാര്‍, എഎസ്ഐ രാജീവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി ശിവരാമന്, സിവില്‍ പോലീസ് ഓഫീസര്‍ പി. ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Auto-rickshaw, Cheating, Police, Arrest, Complaint, Investigation, Cheating case accused arrested.