city-gold-ad-for-blogger
Aster MIMS 10/10/2023

കൊണ്ടു­പോ­യത് വെന്റി­ലേ­റ്റര്‍ സൗക­ര്യ­മുള്ള ആംബു­ലന്‍­സ്; കിട്ടി­യത്...?

കൊണ്ടു­പോ­യത് വെന്റി­ലേ­റ്റര്‍ സൗക­ര്യ­മുള്ള ആംബു­ലന്‍­സ്; കിട്ടി­യത്...?
കാ­ഞ്ഞ­ങ്ങാ­ട്: ജി­ല്ലാ­ശു­പ­ത്രി­യില്‍ നി­ന്നും ആ­ല­പ്പു­ഴ­യി­ലേ­ക്ക് ഏ­ഴ് മാ­സം­മു­മ്പ് കൊ­ണ്ടു­പോ­യ വെന്റി­ലേ­റ്റര്‍ സൗ­ക­ര്യ­മ­ട­ക്ക­മു­ള്ള അ­ത്യാ­ന്താ­ധു­നി­ക സ­ജ്ജീ­ക­ര­ണ­ങ്ങ­ളു­ള്ള ആം­ബു­ലന്‍­സി­ന് പ­ക­രം കി­ട്ടി­യ­ത് സാ­ധാ­ര­ണ സൗ­ക­ര്യ­ങ്ങള്‍ മാ­ത്ര­മു­ള്ള ആം­ബു­ലന്‍­സ്.

ഇ­തോ­ടെ കാ­സര്‍­കോ­ട് ജി­ല്ല­യി­ലെ എന്‍­ഡോ­സള്‍­ഫാന്‍ ദു­രി­ത­ബാ­ധി­തര്‍ അ­ട­ക്ക­മു­ള്ള രോ­ഗി­ക­ളോ­ട് അ­ധി­കൃ­തര്‍ കാ­ണി­ച്ചി­രി­ക്കു­ന്ന­ത് ക­ടു­ത്ത വി­ശ്വാ­സ വ­ഞ്ച­ന­യും അ­വ­ഗ­ണ­ന­യു­മാ­ണെ­ന്ന് വി­മര്‍­ശ­ന­മു­യര്‍­ന്നു. ജി­ല്ലാ­ശു­പ­ത്രി­യില്‍ നി­ന്നും കാ­സര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ നി­ന്നും ആ­രോ­ഗ്യ­വ­കു­പ്പി­ന്റെ ഇ­ട­പെ­ട­ലി­നെ തു­ടര്‍­ന്ന് ഏ­ഴ് മാ­സം മു­മ്പാ­ണ് ആ­ധു­നി­ക സ­ജ്ജീ­ക­ര­ണ­ങ്ങ­ളു­ള്ള ആം­ബു­ലന്‍­സു­കള്‍ ആ­ല­പ്പു­ഴ­യി­ലേ­ക്ക് കൊ­ണ്ടു­പോ­യ­ത്.

ക­ഴി­ഞ്ഞ എല്‍­ഡി­എ­ഫ് ഭ­ര­ണ­കാ­ല­ത്ത് ജി­ല്ലാ­ശു­പ­ത്രി­ക്കും ജ­ന­റല്‍ ആ­ശു­പ­ത്രി­ക്കും അ­നു­വ­ദി­ച്ച ആം­ബു­ലന്‍­സു­ക­ളില്‍ വെന്റി­ലേ­റ്റര്‍ സൗ­ക­ര്യ­ങ്ങ­ളും അ­ടി­യ­ന്തി­ര ചി­കി­ത്സാ സൗ­ക­ര്യ­ങ്ങ­ളും ഓ­ക്‌­സി­ജന്‍ നല്‍­കു­ന്ന­തുള്‍പെ­ടെ­യു­ള്ള ജീ­വന്‍ ര­ക്ഷാ ഉ­പ­ക­ര­ണ­ങ്ങ­ളു­മു­ണ്ടാ­യി­രു­ന്നു. എന്‍­ഡോ­സള്‍­ഫാന്‍ ദു­രി­ത­ബാ­ധി­തര്‍ ഏ­റെ­യു­ള്ള ജി­ല്ല­യെ­ന്ന പ­രി­ഗ­ണ­ന വ­ച്ചാ­ണ് കാ­സര്‍­കോ­ട് ജി­ല്ല­ക്ക് ഈ രീ­തി­യി­ലു­ള്ള ര­ണ്ട് ആം­ബു­ലന്‍­സു­കള്‍ അ­നു­വ­ദി­ച്ചി­രു­ന്ന­ത്.

ഭ­ര­ണം മാ­റു­ക­യും ആ­രോ­ഗ്യ വ­കു­പ്പി­ന് പു­തി­യ മ­ന്ത്രി­യു­ണ്ടാ­വു­ക­യും ചെ­യ്­ത­തോ­ടെ ജി­ല്ലാ­ശു­പ­ത്രി­ക്കും ജ­ന­റല്‍ ആ­ശു­പ­ത്രി­ക്കും ല­ഭി­ച്ച ആം­ബു­ലന്‍­സു­കള്‍ തി­രി­ച്ചെ­ടു­ക്കു­ക­യാ­യി­രു­ന്നു. എ­ല്ലാ­വി­ധ ചി­കി­ത്സാ സൗ­ക­ര്യ­ങ്ങ­ളു­മു­ള്ള ആം­ബു­ലന്‍­സു­കള്‍ കൊ­ണ്ടു­പോ­കു­ന്ന­തി­നെ­തി­രെ ഡി ­വൈ ­എ­ഫ്­ ഐ ഉള്‍­പെടെ­യു­ള്ള സം­ഘ­ട­ന­കള്‍ സ­മ­രം ന­ട­ത്തി­യി­രു­ന്നു. ജി­ല്ലാ ക­ല­ക്­ടര്‍ സ­മ­ര­ക്കാ­രു­മാ­യി ന­ട­ത്തി­യ ചര്‍­ച­യില്‍ ന­ഷ്­ട­മാ­കു­ന്ന ആം­ബു­ലന്‍­സു­കള്‍­ക്ക് പ­ക­രം അ­തേ സൗ­ക­ര്യ­ങ്ങ­ളു­ള്ള പു­തി­യ ആം­ബു­ലന്‍­സു­കള്‍ നല്‍­കു­മെ­ന്നാ­ണ് ഉ­റ­പ്പ് നല്‍­കി­യി­രു­ന്ന­ത്. ഇ­തേ തു­ടര്‍­ന്ന് സ­മ­രം അ­വ­സാ­നി­പ്പി­ക്കു­ക­യും ചെ­യ്­തു.

നീ­ണ്ട ഏ­ഴു മാ­സ­ങ്ങള്‍­ക്കൊ­ടു­വില്‍ ജ­ന­റല്‍ ആ­ശു­പ­ത്രി­യി­ലേ­ക്കും ജി­ല്ലാ­ശു­പ­ത്രി­യി­ലേ­ക്കും പു­തി­യ ആം­ബു­ലന്‍­സു­ക­ളെ­ത്തി. എ­ന്നാല്‍ ഈ ആം­ബു­ലന്‍­സു­ക­ളില്‍ വെന്റി­ലേ­റ്റര്‍ സൗ­ക­ര്യ­ങ്ങ­ളോ അ­ടി­യ­ന്തി­ര ചി­കി­ത്സാ സൗ­ക­ര്യ­ങ്ങ­ളൊ ഇ­ല്ല. ഇ­തോ­ടെ ജി­ല്ല­യി­ലെ ജ­ന­ങ്ങ­ളെ ഒ­ന്ന­ട­ങ്കം ക­ബ­ളി­പ്പി­ക്കു­ക­യാ­ണ് അ­ധി­കൃ­തര്‍ ചെ­യ്­തി­രി­ക്കു­ന്ന­ത്. ഇ­ത്ത­ര­മൊ­രു ന­ട­പ­ടി­ക്കെ­തി­രെ ക­ടു­ത്ത ജ­ന­രോ­ഷം ഉ­യര്‍­ന്നി­ട്ടു­ണ്ട്.

Keywords: Kasaragod, Kanhangad, General-hospital, Ambulance, Kerala, Strike

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL