Resignation | സെക്രടറി പരിശീലനത്തിന് പോകുന്നു; കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീറിന്റെ രാജി നീളും; നേതൃത്വത്തെ പ്രതിസന്ധിയിലാക്കി, കൗൺസിലർ സ്ഥാനവും ഒഴിയണമെന്ന് ആവശ്യപ്പെട്ട് വാർഡ് കമിറ്റി കത്ത് നൽകി
Jan 10, 2024, 16:50 IST
കാസർകോട്: (KasargodVartha) നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീറിന്റെ രാജി 16ന് മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് വ്യക്തമായി. രാജി സ്വീകരിക്കേണ്ട നഗരസഭ സെക്രടറി തൃശൂർ കിലയിൽ രണ്ട് ദിവസത്തെ പരിശീലനത്തിനായി പോകുന്നതിനാൽ രാജി നീണ്ടുപോകുമെന്നാണ് വിവരം. രാജിക്കത്ത് തയ്യാറാക്കുന്നതിന്റെ നടപടികൾ ആരംഭിച്ചതായാണ് അറിയുന്നത്. രണ്ട് ദിവസത്തെ പരിശീലനത്തിന് ശേഷം ആലപ്പുഴ സ്വദേശിയായ സെക്രടറി ജിതിൻ 16ന് മാത്രമേ തിരിച്ചെത്തുകയുള്ളൂ. അന്ന് രാജി നൽകാനാണ് തീരുമാനമെന്നാണ് വ്യക്തമായിരിക്കുന്നത്.
കാലിന് വീക്കം സംഭവിച്ചതിനാൽ ചെയർമാൻ ഏതാനും ദിവസമായി നഗരസഭയിൽ എത്തുന്നില്ല. അത്യാവശ്യ കാര്യങ്ങളെല്ലാം ഫോൺ വഴിയാണ് ചെയർമാൻ ചെയ്തുവന്നിരുന്നത്. ജനുവരി 15നകം രാജിക്കത്ത് നൽകാൻ മുസ്ലിം ലീഗ് പാർലമെന്ററി ബോർഡ് തീരുമാനിച്ച ശേഷം മുനീറിന് കത്ത് നൽകിയിരിക്കുകയാണ്. ചെയർമാൻ പദം വെച്ചുമാറാൻ മൂന്ന് വർഷം മുമ്പ് തന്നെ മുസ്ലിം ലീഗ് നേതൃത്വം തീരുമാനിക്കുകയും ഒപ്പ് വെക്കുകയും ചെയ്തതായാണ് പറയുന്നത്.
എന്നാൽ ഇത്തരമൊരു ധാരണ അറിയില്ലെന്നാണ് ഇപ്പോൾ ചെയർമാന്റെ വാർഡായ ഖാസിലൈനിലെ നേതാക്കൾ പറയുന്നത്. മുസ്ലിം ലീഗ് മുൻസിപൽ കമിറ്റി വാർഡിന് ഒരു പരിഗണനയും നൽകുന്നില്ലെന്നും അതുകൊണ്ട് തന്നെ ചെയർമാൻ സ്ഥാനത്തോടൊപ്പം വാർഡ് കൗൺസിലർ സ്ഥാനവും രാജി വയ്ക്കാൻ ചൊവ്വാഴ്ച ചേർന്ന വാർഡ് കമിറ്റി തീരുമാനിക്കുകയും കത്ത് നൽകുകയും ചെയ്തിട്ടുണ്ടെന്നും വാർഡ് പ്രസിഡന്റ് കെ എച് മുഹമ്മദ് അശ്‌റഫും സെക്രടറി ഇഖ്ബാലും കാസർകോട് വാർത്തയോട് പറഞ്ഞു.
മുനീറിനെ തുടർന്നും സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കമിറ്റി മേൽ കമിറ്റിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്തിന് യാതൊരു വിലയും മുൻസിപൽ നേതൃത്വം സ്വീകരിച്ചിട്ടില്ലെന്നാണ് വാർഡ് കമിറ്റിയുടെ ആക്ഷേപം. മുസ്ലിം ലീഗ് മുനിസിപൽ കമിറ്റി തിരഞ്ഞെടുപ്പിലും മണ്ഡലം കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഇതിന് മുമ്പും വാർഡിനോട് അവഗണന കാണിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് ചെയർമാൻ സ്ഥാനത്തോടൊപ്പം വാർഡ് കൗൺസിലർ സ്ഥാനവും രാജി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും വാർഡ് ഭാരവാഹികൾ വ്യക്തമാക്കി. ഏതായാലും നഗരസഭയിലെ പദവി വെച്ചുമാറുന്ന സംഭവം വലിയ രീതിയിൽ പാർടിക്കുള്ളിൽ ചർച്ച ചെയ്യുകയാണ്.
കാലിന് വീക്കം സംഭവിച്ചതിനാൽ ചെയർമാൻ ഏതാനും ദിവസമായി നഗരസഭയിൽ എത്തുന്നില്ല. അത്യാവശ്യ കാര്യങ്ങളെല്ലാം ഫോൺ വഴിയാണ് ചെയർമാൻ ചെയ്തുവന്നിരുന്നത്. ജനുവരി 15നകം രാജിക്കത്ത് നൽകാൻ മുസ്ലിം ലീഗ് പാർലമെന്ററി ബോർഡ് തീരുമാനിച്ച ശേഷം മുനീറിന് കത്ത് നൽകിയിരിക്കുകയാണ്. ചെയർമാൻ പദം വെച്ചുമാറാൻ മൂന്ന് വർഷം മുമ്പ് തന്നെ മുസ്ലിം ലീഗ് നേതൃത്വം തീരുമാനിക്കുകയും ഒപ്പ് വെക്കുകയും ചെയ്തതായാണ് പറയുന്നത്.
എന്നാൽ ഇത്തരമൊരു ധാരണ അറിയില്ലെന്നാണ് ഇപ്പോൾ ചെയർമാന്റെ വാർഡായ ഖാസിലൈനിലെ നേതാക്കൾ പറയുന്നത്. മുസ്ലിം ലീഗ് മുൻസിപൽ കമിറ്റി വാർഡിന് ഒരു പരിഗണനയും നൽകുന്നില്ലെന്നും അതുകൊണ്ട് തന്നെ ചെയർമാൻ സ്ഥാനത്തോടൊപ്പം വാർഡ് കൗൺസിലർ സ്ഥാനവും രാജി വയ്ക്കാൻ ചൊവ്വാഴ്ച ചേർന്ന വാർഡ് കമിറ്റി തീരുമാനിക്കുകയും കത്ത് നൽകുകയും ചെയ്തിട്ടുണ്ടെന്നും വാർഡ് പ്രസിഡന്റ് കെ എച് മുഹമ്മദ് അശ്‌റഫും സെക്രടറി ഇഖ്ബാലും കാസർകോട് വാർത്തയോട് പറഞ്ഞു.
മുനീറിനെ തുടർന്നും സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കമിറ്റി മേൽ കമിറ്റിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്തിന് യാതൊരു വിലയും മുൻസിപൽ നേതൃത്വം സ്വീകരിച്ചിട്ടില്ലെന്നാണ് വാർഡ് കമിറ്റിയുടെ ആക്ഷേപം. മുസ്ലിം ലീഗ് മുനിസിപൽ കമിറ്റി തിരഞ്ഞെടുപ്പിലും മണ്ഡലം കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഇതിന് മുമ്പും വാർഡിനോട് അവഗണന കാണിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് ചെയർമാൻ സ്ഥാനത്തോടൊപ്പം വാർഡ് കൗൺസിലർ സ്ഥാനവും രാജി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും വാർഡ് ഭാരവാഹികൾ വ്യക്തമാക്കി. ഏതായാലും നഗരസഭയിലെ പദവി വെച്ചുമാറുന്ന സംഭവം വലിയ രീതിയിൽ പാർടിക്കുള്ളിൽ ചർച്ച ചെയ്യുകയാണ്.