city-gold-ad-for-blogger
Aster MIMS 10/10/2023

Court | മുഹമ്മദ് ഫർഹാസിന്റെ മരണം: മൂന്ന് സാക്ഷികളെ വിസ്തരിച്ചു; കേസ് ഇനി ജനുവരി 27ന് പരിഗണിക്കും

കാസർകോട്: (KasargodVartha) പൊലീസ് പിന്തുടരുന്നതിനിടയിൽ കാർ മറിഞ്ഞ് കുമ്പള പേരാൽ കണ്ണൂർ കുന്നിൽ ഹൗസിലെ പരേതനായ അബ്ദുല്ല - സഫിയ ദമ്പതികളുടെ മകനും അംഗഡിമൊഗർ ഗവ. ഹയർ സെകൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയുമായ മുഹമ്മദ് ഫർഹാസ് (17) മരണപ്പെട്ട സംഭവത്തിൽ മൂന്ന് സാക്ഷികളെ കാസർകോട് മുൻസിഫ് കോടതി വിസ്തരിച്ചു. അപകടം നടന്ന സ്ഥലത്തെ പ്രദേശവാസികളായ മൂന്ന് പേരെയാണ് വിസ്തരിച്ചത്. കേസ് ഇനി ജനുവരി 27ന് പരിഗണിക്കും.
  
Court | മുഹമ്മദ് ഫർഹാസിന്റെ മരണം: മൂന്ന് സാക്ഷികളെ വിസ്തരിച്ചു; കേസ് ഇനി ജനുവരി 27ന് പരിഗണിക്കും

ഫർഹാസിന്റെ മാതാവ് സഫിയ ഫയൽ ചെയ്ത ഹർജിയുടെ അടിസ്ഥാനത്തിൽ പൊലീസിനെ പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തിരുന്നു. എസ്ഐ എസ് ആർ രജിത്, സിപിഒമാരായ ടി ദീപു, പി രഞ്ജിത് എന്നിവർക്കെതിരെയാണ് ഐ പി സി 304 വകുപ്പ് പ്രകാരം നരഹത്യയ്ക്ക് കേസെടുത്തിരിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 25ന് സ്കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം നടന്നത്.

സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഫർഹാസും സുഹൃത്തുക്കളും കാറിൽ വന്നിരുന്നു. ഇതിനിടെ ഖത്വീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാൻ എത്തിയപ്പോൾ വിദ്യാർഥികൾ വാഹനവുമായി പോ‌വുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസുകാർ ആക്രോശിക്കുകയും കാറിന്റെ ഡോറിലേക്ക് ചവിട്ടുകയും ചെയ്തപ്പോൾ കുട്ടികൾ പേടിച്ചാണ് കാർ ഓടിച്ചുപോയതെന്നും പിന്നാലെ പൊലീസ് പിന്തുടർന്നുവെന്നുമാണ് മുസ്ലിം ലീഗും കുട്ടിയുടെ കുടുംബവും ആരോപിക്കുന്നത്.
    
Court | മുഹമ്മദ് ഫർഹാസിന്റെ മരണം: മൂന്ന് സാക്ഷികളെ വിസ്തരിച്ചു; കേസ് ഇനി ജനുവരി 27ന് പരിഗണിക്കും

കളത്തൂർ പള്ളത്ത് വെച്ചാണ് ഫർഹാസും മൂന്ന് സഹപാഠികളും സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മംഗ്ളൂറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഫർഹാസ് മരണത്തിന് കീഴടങ്ങിയത്. ഫർഹാസിന്റെ മരണത്തിൽ പ്രതിഷേധം കനത്തതോടെ ആരോപണ വിധേയരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായായി സ്ഥലം മാറ്റിയിരുന്നു.

ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന തരത്തിലുള്ള റിപോർടാണ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയത്. ഇതിനിടയിൽ ഫർഹാസിന്റെ മാതാവിന്റെ ഹർജിയിൽ ഡിസംബർ അഞ്ചിനാണ് കോടതി നേരിട്ട് കേസെടുത്തത്. തുടർന്ന് കേസ് ജനുവരി ആറിന് പരിഗണിക്കാൻ മാറ്റിവെക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കോടതി കേസ് വീണ്ടും പരിഗണിച്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയത്. സഫിയക്ക് വേണ്ടി അഡ്വ. പി ഇ സാജൽ ഹാജരായി.

Keywords: News, Top-Headlines, News-Malayalam, Kasaragod, Kasaragod-News, Kerala, Accident, Accidental Death, Investigation, Court, Case, Police, Hospital, Farhas's death: Court took witness statement.


Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL