Court Verdict | യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്ന കേസിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് ഭർതൃ സഹോദരിയെ ശിക്ഷിച്ചു; ഭർത്താവിനെ വെറുതെ വിട്ടു
കാസർകോട്: (www.kasargodvartha.com) യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്ന കേസിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് ഭർതൃസഹോദരിയെ ശിക്ഷിച്ചു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുല്ലൂർ പെരളത്ത് ഭർത്താവുമൊന്നിച്ച് താമസിച്ച് വന്നിരുന്ന യുവതി മരിച്ച കേസിലാണ് രണ്ടാം പ്രതിയായ ഭർതൃസഹോദരി നാരായണി (59) യെ കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് നാലു വർഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവും വിധിച്ചു.
അതേസമയം ഒന്നാം പ്രതിയായ ഭർത്താവിനെ വെറുതെ വിട്ടു. അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് അന്നത്തെ അമ്പലത്തറ എസ്ഐ ആയിരുന്ന വിപിൻ ചന്ദ്രനാണ്. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും, 12 ഓളം രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി രാഘവൻ ഹാജരായി.
Keywords: kasaragod, News, Kerala, Top-Headlines, case, Woman, husband, court, Woman sentenced in death case.