Amsi Narayana Pillai | 'വരിക വരിക സഹജരേ'; സ്വാതന്ത്ര്യസമര കാലത്ത് വരികളിലൂടെ സിരകളില്‍ ആവേശം നിറച്ച അംശി നാരായണ പിള്ള
Aug 4, 2022, 19:48 IST
തിരുവനന്തപുരം: (www.kasargodvartha.com) 'വരിക വരിക സഹജരേ, സഹന സമര സമയമായി, കരളുറച്ചു കൈകൾ കോർത്ത്, കാൽ നടയ്ക്കു പോക നാം', സ്വാതന്ത്ര്യസമര കാലത്ത് സിരകളില്‍ ആവേശം നിറച്ച ദേശഭക്തിഗാനങ്ങളിലൊന്നാണ് ഇത്. കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അംശി നാരായണ പിള്ളയാണ് ഈ വരികൾ രചിച്ചത്. കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം എഴുതിയത്.
ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ (അന്ന് തിരുവിതാംകൂറിൽ) തേങ്ങാപട്ടണത്തിന് സമീപത്തെ അംശിയിൽ 1896-ൽ ജനിച്ച നാരായണപിള്ള തിരുവിതാംകൂർ പൊലീസ് വകുപ്പിലെ ക്ലാർക് ജോലി ഉപേക്ഷിച്ചാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേർന്നത്. എ കെ പിള്ള പ്രസിദ്ധീകരിച്ചിരുന്ന സ്വരാജ് എന്ന വാരികയുടെ സബ് എഡിറ്ററായി കുറച്ചുകാലം പ്രവർത്തിച്ചു. 1924-ൽ ഗാന്ധിജിയുടെ അനുഗ്രഹത്തോടെ തിരുവനന്തപുരത്ത് അദ്ദേഹം മഹാത്മ വാരിക ആരംഭിച്ചു. ഗാന്ധിയൻ മൂല്യങ്ങൾ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.
അദ്ദേഹത്തിന്റെ ആദ്യകാല കവിതകൾ മഹാത്മയിൽ പ്രസിദ്ധീകരിച്ചു. ആദ്യകാല സോഷ്യലിസ്റ്റ് സംഘടനയായ യൂത് ലീഗ്, കേളപ്പന്റെ നേതൃത്വത്തിൽ ആരംഭിച്ചത് അംശി എഴുതിയ ഗാനത്തോടെയാണ്. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ അദ്ദേഹം പങ്കെടുക്കുകയും തന്റെ ആഴ്ചപ്പതിപ്പിലൂടെ ആളുകളെ ചേരാൻ സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഉപ്പ് സത്യാഗ്രഹം
1930-ൽ പൊന്നറ ശ്രീധർ, എൻസി ശേഖർ, അംശി നാരായണ പിള്ള എന്നിവരുടെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന സംഘം കോഴിക്കോട്ട് ഉപ്പു സത്യാഗ്രഹത്തിൽ ചേരാൻ തിരുവനന്തപുരത്ത് നിന്ന് മാർച് നടത്തി. 'വരിക വരിക സഹജരേ' എന്ന ഗാനം സംഘം വഴിയിൽ പാടി. മൂന്ന് സർകാരുകളും (തിരുവിതാംകൂർ, കൊച്ചി, മലബാർ) ഗാനം നിരോധിച്ചു. വിലക്കിന്റെ അടിസ്ഥാനത്തിൽ അംശിയെ വിയ്യൂരിൽ ആറ് മാസം തടവിന് ശിക്ഷിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിനും വിപ്ലവഗാനം എഴുതിയതിനുമാണ് തൃശൂർ മജിസ്‌ട്രേറ്റ് കോടതി അംശിക്ക് സമൻസ് അയച്ചത്. ആറുമാസം വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞ അംശിക്ക് മോചനം ലഭിച്ചത് ഗാന്ധി-ഇര്‍വിന്‍ ഉടമ്പടിയെ തുടര്‍ന്നായിരുന്നു.
മഹാത്മാഗാന്ധിയെ ശ്രീരാമനായും ഭാരതത്തെ സീതയായും ബ്രിടീഷുകാരനെ രാവണനായും ചിത്രീകരിക്കുന്ന അദ്ദേഹത്തിൻറെ ഗാന്ധിരാമായണം, രണ്ടാം ഭാരതയുദ്ധം, ഭഗത്‌സിങ്, ജാലിയൻവാലാബാഗ് എന്നീ കവിതകളും മദ്രാസ് സർകാർ നിരോധിച്ചു. ഗാന്ധി രാമായണം അക്കാലത്ത് ദേശീയവാദികൾക്കിടയിൽ ഏറെ പ്രചാരം നേടിയ കവിതയായിരുന്നു. 1941-ൽ അംശി തന്റെ ജന്മഗ്രാമത്തിൽ സ്കൂൾ ആരംഭിച്ചു, അക്കാലത്ത് ആ പ്രദേശത്തെ നൂറുകണക്കിന് നിരക്ഷരർക്ക് വിദ്യാഭ്യാസം സാധ്യമാക്കി. 1981 ഡിസംബർ ഒൻപതിന് അംശി വിടവാങ്ങി.
Keywords: Thiruvananthapuram, Kerala, News, Top-Headlines, Best-of-Bharat, Independence Day, Mahatma-Gandhi, Protest, Biography of Amsi Narayana Pillai. < !- START disable copy paste -->
ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ (അന്ന് തിരുവിതാംകൂറിൽ) തേങ്ങാപട്ടണത്തിന് സമീപത്തെ അംശിയിൽ 1896-ൽ ജനിച്ച നാരായണപിള്ള തിരുവിതാംകൂർ പൊലീസ് വകുപ്പിലെ ക്ലാർക് ജോലി ഉപേക്ഷിച്ചാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേർന്നത്. എ കെ പിള്ള പ്രസിദ്ധീകരിച്ചിരുന്ന സ്വരാജ് എന്ന വാരികയുടെ സബ് എഡിറ്ററായി കുറച്ചുകാലം പ്രവർത്തിച്ചു. 1924-ൽ ഗാന്ധിജിയുടെ അനുഗ്രഹത്തോടെ തിരുവനന്തപുരത്ത് അദ്ദേഹം മഹാത്മ വാരിക ആരംഭിച്ചു. ഗാന്ധിയൻ മൂല്യങ്ങൾ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.
അദ്ദേഹത്തിന്റെ ആദ്യകാല കവിതകൾ മഹാത്മയിൽ പ്രസിദ്ധീകരിച്ചു. ആദ്യകാല സോഷ്യലിസ്റ്റ് സംഘടനയായ യൂത് ലീഗ്, കേളപ്പന്റെ നേതൃത്വത്തിൽ ആരംഭിച്ചത് അംശി എഴുതിയ ഗാനത്തോടെയാണ്. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ അദ്ദേഹം പങ്കെടുക്കുകയും തന്റെ ആഴ്ചപ്പതിപ്പിലൂടെ ആളുകളെ ചേരാൻ സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഉപ്പ് സത്യാഗ്രഹം
1930-ൽ പൊന്നറ ശ്രീധർ, എൻസി ശേഖർ, അംശി നാരായണ പിള്ള എന്നിവരുടെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന സംഘം കോഴിക്കോട്ട് ഉപ്പു സത്യാഗ്രഹത്തിൽ ചേരാൻ തിരുവനന്തപുരത്ത് നിന്ന് മാർച് നടത്തി. 'വരിക വരിക സഹജരേ' എന്ന ഗാനം സംഘം വഴിയിൽ പാടി. മൂന്ന് സർകാരുകളും (തിരുവിതാംകൂർ, കൊച്ചി, മലബാർ) ഗാനം നിരോധിച്ചു. വിലക്കിന്റെ അടിസ്ഥാനത്തിൽ അംശിയെ വിയ്യൂരിൽ ആറ് മാസം തടവിന് ശിക്ഷിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിനും വിപ്ലവഗാനം എഴുതിയതിനുമാണ് തൃശൂർ മജിസ്‌ട്രേറ്റ് കോടതി അംശിക്ക് സമൻസ് അയച്ചത്. ആറുമാസം വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞ അംശിക്ക് മോചനം ലഭിച്ചത് ഗാന്ധി-ഇര്‍വിന്‍ ഉടമ്പടിയെ തുടര്‍ന്നായിരുന്നു.
മഹാത്മാഗാന്ധിയെ ശ്രീരാമനായും ഭാരതത്തെ സീതയായും ബ്രിടീഷുകാരനെ രാവണനായും ചിത്രീകരിക്കുന്ന അദ്ദേഹത്തിൻറെ ഗാന്ധിരാമായണം, രണ്ടാം ഭാരതയുദ്ധം, ഭഗത്‌സിങ്, ജാലിയൻവാലാബാഗ് എന്നീ കവിതകളും മദ്രാസ് സർകാർ നിരോധിച്ചു. ഗാന്ധി രാമായണം അക്കാലത്ത് ദേശീയവാദികൾക്കിടയിൽ ഏറെ പ്രചാരം നേടിയ കവിതയായിരുന്നു. 1941-ൽ അംശി തന്റെ ജന്മഗ്രാമത്തിൽ സ്കൂൾ ആരംഭിച്ചു, അക്കാലത്ത് ആ പ്രദേശത്തെ നൂറുകണക്കിന് നിരക്ഷരർക്ക് വിദ്യാഭ്യാസം സാധ്യമാക്കി. 1981 ഡിസംബർ ഒൻപതിന് അംശി വിടവാങ്ങി.
Keywords: Thiruvananthapuram, Kerala, News, Top-Headlines, Best-of-Bharat, Independence Day, Mahatma-Gandhi, Protest, Biography of Amsi Narayana Pillai. < !- START disable copy paste -->