കാഞ്ഞങ്ങാട് നഗരത്തിലെ സമഗ്ര ട്രാഫിക് പരിഷ്‌കാരം പ്രഖ്യാപനത്തിലൊതുങ്ങി
Aug 21, 2019, 16:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.08.2019) ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് ഓഗസ്റ്റ് 15 മുതല്‍ നടപ്പാക്കുമെന്ന് പറഞ്ഞ കാഞ്ഞങ്ങാട് നഗരത്തിലെ സമഗ്ര ട്രാഫിക് പരിഷ്‌കാരം പ്രഖ്യാപനത്തിലൊതുങ്ങി. ട്രാഫിക് പരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ വ്യാപാരികള്‍, ട്രേഡ് യൂണിയനുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നും നഗരസഭ ചെയര്‍മാന്‍ രൂപരേഖ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് കോട്ടച്ചേരി മുതല്‍ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍ വരെ കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രത്യേക സംഘം വിശദമായ ടൗണ്‍ പ്ലാനിംഗ് സര്‍വ്വെ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുകയും ചെയ്തിരുന്നു.
15 മുതല്‍ നഗരത്തില്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യുന്ന മുഴുവന്‍ ബസുകളും അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റി പുറപ്പെടേണ്ട സമയത്ത് മാത്രം ടൗണിലേക്ക് എത്താനായിരുന്നു തീരുമാനം. ആവശ്യമുള്ളിടത്തെല്ലാം ഓട്ടോ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുകയും ഇവിടങ്ങളില്‍ നിശ്ചിത ഓട്ടോറിക്ഷകള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ എന്നും അല്ലാത്തവ മറ്റൊരിടത്ത് നിര്‍ത്തിയിട്ട ശേഷം സ്റ്റാന്‍ഡില്‍ നിന്നും റിക്ഷകള്‍ വാടകക്ക് പോകുന്ന മുറക്ക് പാര്‍ക്കിംഗ് കേന്ദ്രത്തിലേക്കെത്തണമെന്നുമായിരുന്നു മറ്റൊരു തീരുമാനം. സര്‍വ്വീസ് റോഡിലെ പാര്‍ക്കിംഗുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിശ്ചയിച്ചിരുന്നു. അതോടൊപ്പം ആഗസ്ത് 15 മുതല്‍ നഗരത്തില്‍ ഏയ് ഓട്ടോ പദ്ധതിയും നടപ്പിലാക്കാനിരുന്നതായിരുന്നു.
പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കാന്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പേ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്താനും നഗരത്തിലെ പെട്ടികടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും ധാരണയായിരുന്നു. നിലവില്‍ നോര്‍ത്ത്കോട്ടച്ചേരി മുതല്‍ പുതിയകോട്ട വരെ 99 പെട്ടികടകള്‍ക്കാണ് പെര്‍മിറ്റുള്ളത്. ഇവ മാര്‍ക്ക് ചെയ്ത സ്ഥലത്ത് തന്നെ പ്രവര്‍ത്തിക്കണം. നഗരത്തിലെ ഗതാഗതക്കുരുക്ക് പൂര്‍ണമായും ഒഴിവാക്കുന്ന തരത്തിലായിരുന്നു ഗതാഗത പരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവയെല്ലാം വെറും ജലരേഖയായി മാറുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Traffic reform Didn't happen in Kanhangad
< !- START disable copy paste -->
15 മുതല്‍ നഗരത്തില്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യുന്ന മുഴുവന്‍ ബസുകളും അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റി പുറപ്പെടേണ്ട സമയത്ത് മാത്രം ടൗണിലേക്ക് എത്താനായിരുന്നു തീരുമാനം. ആവശ്യമുള്ളിടത്തെല്ലാം ഓട്ടോ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുകയും ഇവിടങ്ങളില്‍ നിശ്ചിത ഓട്ടോറിക്ഷകള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ എന്നും അല്ലാത്തവ മറ്റൊരിടത്ത് നിര്‍ത്തിയിട്ട ശേഷം സ്റ്റാന്‍ഡില്‍ നിന്നും റിക്ഷകള്‍ വാടകക്ക് പോകുന്ന മുറക്ക് പാര്‍ക്കിംഗ് കേന്ദ്രത്തിലേക്കെത്തണമെന്നുമായിരുന്നു മറ്റൊരു തീരുമാനം. സര്‍വ്വീസ് റോഡിലെ പാര്‍ക്കിംഗുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിശ്ചയിച്ചിരുന്നു. അതോടൊപ്പം ആഗസ്ത് 15 മുതല്‍ നഗരത്തില്‍ ഏയ് ഓട്ടോ പദ്ധതിയും നടപ്പിലാക്കാനിരുന്നതായിരുന്നു.
പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കാന്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പേ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്താനും നഗരത്തിലെ പെട്ടികടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും ധാരണയായിരുന്നു. നിലവില്‍ നോര്‍ത്ത്കോട്ടച്ചേരി മുതല്‍ പുതിയകോട്ട വരെ 99 പെട്ടികടകള്‍ക്കാണ് പെര്‍മിറ്റുള്ളത്. ഇവ മാര്‍ക്ക് ചെയ്ത സ്ഥലത്ത് തന്നെ പ്രവര്‍ത്തിക്കണം. നഗരത്തിലെ ഗതാഗതക്കുരുക്ക് പൂര്‍ണമായും ഒഴിവാക്കുന്ന തരത്തിലായിരുന്നു ഗതാഗത പരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവയെല്ലാം വെറും ജലരേഖയായി മാറുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Traffic reform Didn't happen in Kanhangad
< !- START disable copy paste -->