സംസ്ഥാന സ്‌കൂള്‍ കലോത്സവം: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; രവീന്ദ്രന്‍ രാവണേശ്വരം ജൂറിയുടെ പ്രത്യേക പരിഗണനയ്ക്കും പ്രവീണ്‍ ധര്‍മശാല പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി
Feb 20, 2017, 12:38 IST
കാസര്‍കോട്: (www.kasargodvartha.com 20.02.2017) കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകരായ രവീന്ദ്രന്‍ രാവണേശ്വരത്തിനും പ്രവീണിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. 'മാധ്യമം' കാസര്‍കോട് ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ രവീന്ദ്രന്‍ രാവണേശ്വരം മികച്ച റിപ്പോര്‍ട്ടിനുള്ള പ്രത്യേക പരിഗണനക്കും റിപ്പോര്‍ട്ടര്‍ ടി വി ക്യാമറാമാന്‍ പ്രവീണ്‍ ധര്‍മശാല മികച്ച ക്യാമറക്കുള്ള പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി. 'വെട്ടിയെടുത്ത കൈകള്‍ക്ക് പകരം തരാം, ഗിറ്റാറില്‍ ഒരു ശഹാനരാഗം' എന്ന തലക്കെട്ടിലെ വാര്‍ത്തയാണ് രവീന്ദ്രനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
മികച്ച റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് സന്തോഷ് ജോണ്‍ തൂവല്‍ (മലയാള മനോരമ) നേടി. കോവളം സതീഷ് കുമാര്‍ (കേരളകൗമുദി), വിമല്‍ കോട്ടക്കല്‍ (മാതൃഭൂമി) എന്നിവരും പ്രത്യേക പരിഗണനക്ക് അര്‍ഹരായി. മറ്റ് അവാര്‍ഡുകള്‍ മികച്ച കവറേജ്: ദേശാഭിമാനി, മലയാള മനോരമ. പത്ര രൂപകല്‍പന: മാതൃഭൂമി. വാര്‍ത്താചിത്രം: ടി കെ പ്രദീപ്കുമാര്‍ (മാതൃഭൂമി). പ്രത്യകേ പരിഗണന: എന്‍ ആര്‍ സുധര്‍മദാസ് (കേരളകൗമുദി). കാര്‍ട്ടൂണ്‍: ടി കെ സുജിത് (കേരളകൗമുദി). ദൃശ്യമാധ്യമ കവറേജ്: ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്. മികച്ച റിപ്പോര്‍ട്ടര്‍: മുഹമ്മദ് നൗഫല്‍ (മാതൃഭൂമി ന്യൂസ്). പ്രത്യകേ പരാമര്‍ശം: ശ്യാം കെ വാര്യര്‍ (അമൃത ടി വി), സി എസ് ഹൈദരലി (റിപ്പോര്‍ട്ടര്‍ ടി വി). കാമറാമാന്‍: ജി കെ പി വിജേഷ് (ഏഷ്യാനെറ്റ്).
പ്രത്യകേ പരാമര്‍ശം: കെ ആര്‍ മുകുന്ദന്‍ (ഏഷ്യാനെറ്റ് ന്യൂസ്). ഇംഗ്ലീഷ് പത്ര അവാര്‍ഡ് മികച്ച റിപ്പോര്‍ട്ട്: പി കെ അജിത്കുമാര്‍ (ദ ഹിന്ദു). മികച്ച രൂപകല്‍പന: ഡെക്കാണ്‍ ക്രോണിക്കിള്‍. ഓണ്‍ലൈന്‍ അവാര്‍ഡ്: മലയാള മനോരമ ഓണ്‍ലൈന്‍. പ്രത്യകേ പരാമര്‍ശം: കേരളകൗമുദി ഓണ്‍ലൈന്‍. ശ്രവ്യമാധ്യമം: റേഡിയോ മാംഗോ.
കെ യു ബാലകൃഷ്ണന്‍, ടി എ സുരേഷ്ബാബു, കെ അജിത് എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ജേതാക്കള്‍ക്ക് ശില്‍പവും വ്യക്തികള്‍ക്ക് 20,000 രൂപയും സ്ഥാപനങ്ങള്‍ക്ക് 25,000 രൂപയും നല്‍കും. മാര്‍ച്ച് 22ന് രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അവാര്‍ഡുകള്‍ സമ്മാനിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, School-Kalolsavam, kalolsavam, Kalothsavam, Award, Media worker, journalists, Report, Media award, Kerala State School Kalotsavam: Media award announced
മികച്ച റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് സന്തോഷ് ജോണ്‍ തൂവല്‍ (മലയാള മനോരമ) നേടി. കോവളം സതീഷ് കുമാര്‍ (കേരളകൗമുദി), വിമല്‍ കോട്ടക്കല്‍ (മാതൃഭൂമി) എന്നിവരും പ്രത്യേക പരിഗണനക്ക് അര്‍ഹരായി. മറ്റ് അവാര്‍ഡുകള്‍ മികച്ച കവറേജ്: ദേശാഭിമാനി, മലയാള മനോരമ. പത്ര രൂപകല്‍പന: മാതൃഭൂമി. വാര്‍ത്താചിത്രം: ടി കെ പ്രദീപ്കുമാര്‍ (മാതൃഭൂമി). പ്രത്യകേ പരിഗണന: എന്‍ ആര്‍ സുധര്‍മദാസ് (കേരളകൗമുദി). കാര്‍ട്ടൂണ്‍: ടി കെ സുജിത് (കേരളകൗമുദി). ദൃശ്യമാധ്യമ കവറേജ്: ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്. മികച്ച റിപ്പോര്‍ട്ടര്‍: മുഹമ്മദ് നൗഫല്‍ (മാതൃഭൂമി ന്യൂസ്). പ്രത്യകേ പരാമര്‍ശം: ശ്യാം കെ വാര്യര്‍ (അമൃത ടി വി), സി എസ് ഹൈദരലി (റിപ്പോര്‍ട്ടര്‍ ടി വി). കാമറാമാന്‍: ജി കെ പി വിജേഷ് (ഏഷ്യാനെറ്റ്).
പ്രത്യകേ പരാമര്‍ശം: കെ ആര്‍ മുകുന്ദന്‍ (ഏഷ്യാനെറ്റ് ന്യൂസ്). ഇംഗ്ലീഷ് പത്ര അവാര്‍ഡ് മികച്ച റിപ്പോര്‍ട്ട്: പി കെ അജിത്കുമാര്‍ (ദ ഹിന്ദു). മികച്ച രൂപകല്‍പന: ഡെക്കാണ്‍ ക്രോണിക്കിള്‍. ഓണ്‍ലൈന്‍ അവാര്‍ഡ്: മലയാള മനോരമ ഓണ്‍ലൈന്‍. പ്രത്യകേ പരാമര്‍ശം: കേരളകൗമുദി ഓണ്‍ലൈന്‍. ശ്രവ്യമാധ്യമം: റേഡിയോ മാംഗോ.
കെ യു ബാലകൃഷ്ണന്‍, ടി എ സുരേഷ്ബാബു, കെ അജിത് എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ജേതാക്കള്‍ക്ക് ശില്‍പവും വ്യക്തികള്‍ക്ക് 20,000 രൂപയും സ്ഥാപനങ്ങള്‍ക്ക് 25,000 രൂപയും നല്‍കും. മാര്‍ച്ച് 22ന് രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അവാര്‍ഡുകള്‍ സമ്മാനിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, School-Kalolsavam, kalolsavam, Kalothsavam, Award, Media worker, journalists, Report, Media award, Kerala State School Kalotsavam: Media award announced