city-gold-ad-for-blogger

കുമ്പള ട്രെയിന്‍ അട്ടിമറിക്കേസ്: അമ്മിയെ എസ് ഐ ടി ചോദ്യം ചെയ്യും

കുമ്പള ട്രെയിന്‍ അട്ടിമറിക്കേസ്: അമ്മിയെ എസ് ഐ ടി ചോദ്യം ചെയ്യും
കാഞ്ഞങ്ങാട്: ഗുണ്ടാ ആക്ട് പ്രകാരം കരുതല്‍ തടങ്കില്‍ കഴിയുന്ന കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹാരിസ് എന്ന അമ്മിയെ കേന്ദ്ര ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം(എസ് ഐ ടി) കുമ്പള ട്രെയിന്‍ അട്ടിമറിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. ഹാരിസിനെ കോടതിയുടെ അനുമതിയോടെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് കോടതിയില്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കും.

കുമ്പള റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററെ അക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് ഹാരിസ്. കുമ്പളയ്ക്കും മഞ്ചേശ്വരത്തിനുമിടയില്‍ റെയില്‍പ്പാളത്തില്‍ രണ്ട് തവണ തടസങ്ങള്‍ ഉണ്ടാക്കി തീവണ്ടി അട്ടിമറിക്കാനുള്ള ശ്രമമുണ്ടായിരുന്നു. ഇപ്പോള്‍ തടവില്‍ കഴിയുന്ന ഹാരിസ് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ചേര്‍ന്ന് നടപ്പാക്കിയ പദ്ധതിയാണോ ട്രെയിന്‍ അട്ടിമറിശ്രമം എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കാസര്‍കോട് പോ­ലെ­യു­ള്ള സ്ഥലത്ത് യുവാക്കളിലുള്ള വ്യക്തി വൈരാഗ്യം മുതലെടുത്ത് തീവ്രവാദികള്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യത ഏറെയാണ്.

കുമ്പളയില്‍ രണ്ട് തവണ ട്രെയിന്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നപ്പോഴും ഹാരിസ് സ്ഥലത്തുണ്ടായിരുന്നതായി എസ് ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് കേസുമായി ബന്ധപ്പെട്ട് ഹാരിസിനെതിരെ എസ് ഐ ടി അന്വേഷണമാരംഭിച്ചത്. സാങ്കേതികമായി കേസന്വേഷണത്തില്‍ കാലതാമസം നേരിട്ടിരുന്നു. ഇക്കാരണത്താലാണ് ചോദ്യം ചെയ്യല്‍ നീണ്ടുപോയത്.

കഴിഞ്ഞ സെപ്റ്റംബര്‍ ഒ­മ്പ­തി­നാണ് ഹാരിസ് കുമ്പള സ്റ്റേഷന്‍ മാസ്റ്ററെ അക്രമിച്ചത്. ഹാരിസും മൂന്ന് സുഹൃത്തുക്കളും മദ്യപിച്ച് സ്റ്റേഷനിലെത്തിയത് ചോദ്യം ചെയ്തതിന് സ്റ്റേഷന്‍ മാസ്റ്ററെ ഈ സംഘം തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഹാരിസിനെ രണ്ടാഴ്ചക്ക് ശേഷം പിടികൂടി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഹാരിസ് വീണ്ടും ഒളിവില്‍ പോയി. ഈ സമയത്താണ് കുമ്പള, മഞ്ചേശ്വരം റെയില്‍പ്പാളത്തില്‍ രണ്ടിടങ്ങളിലായി ട്രെയിന്‍ അട്ടിമറി ശ്രമം നടന്നത്. സംഭവങ്ങള്‍ നടന്ന സമയങ്ങളില്‍ ഹാരിസിനെ പരിസര പ്രദേശങ്ങളില്‍ കണ്ടവരുണ്ട്.

സെപ്റ്റംബര്‍ 12ന് കുമ്പള -കാസര്‍കോട് സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍പ്പാളത്തില്‍ കൂറ്റന്‍ കല്ലുകൊണ്ടിട്ട് ട്രെയിന്‍ പാളം തെറ്റിക്കാനായിരുന്നു ആദ്യ പദ്ധതി. ഇത് പരാജയപ്പെട്ടപ്പോള്‍ 22ന് മഞ്ചേശ്വരത്തിനും ഉപ്പളയ്ക്കുമിടയില്‍ മൈല്‍കുറ്റി ഉപയോഗിച്ചും ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമം നടന്നു. ഇരു സംഭവങ്ങളിലും തീവ്രവാദ ബന്ധമുണ്ടെന്ന നിഗമനത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് എസ് ഐ ടിക്ക് കൈമാറിയത്. എന്നാല്‍ ട്രെയിന്‍ അട്ടിമറികേസില്‍ ഇതുവരെ തീവ്രവാദം കണ്ടെത്താന്‍ എസ് ഐടിക്ക് കഴിഞ്ഞിട്ടില്ല.

Keywords: Kumbala, Train, Case, Accuse, Questioned, SIT, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia