city-gold-ad-for-blogger

അംഗണ്‍വാടി ജീവനക്കാരിയുടെ മരണം: വിവാഹ വീരന്‍ അറസ്റ്റില്‍

കാസര്‍കോട്: അംഗണ്‍വാടി ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഭര്‍ത്താവും നിരവധി കേസുകളില്‍ പ്രതിയുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പള്ളിക്കര പേരോല്‍ തായത്തു വീട്ടില്‍ ടി.വി. ബാലകൃഷ്ണനെ (49) യാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വയനാട് മാനന്തവാടിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ നായരുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പോലീസ് വയനാട്ടിലെത്തി പ്രതിയെ പിടികൂടിയത്.

ഇയാളുടെ ഭാര്യയും കുറ്റിക്കോല്‍ കാട്ടിപ്പാറ പള്ളഞ്ചിയിലെ അപ്പുഡുവിന്റെ മകളും കാട്ടിപ്പാറ അംഗണ്‍വാടിയിലെ വര്‍ക്കറുമായിരുന്ന അനിത (36) വിഷം കഴിച്ച് ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച് 14 ന് വീട്ടില്‍ വെച്ച് വിഷം കഴിച്ച അനിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17 ന് വൈകിട്ട് മരണപ്പെടുകയായിരുന്നു. ബാലകൃഷ്ണന്റെ പീഡനത്തെ തുടര്‍ന്നാണ് അനിത ജീവനൊടുക്കിയതെന്ന സഹോദരി രാധയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

2007 ജൂലൈ ഏഴിനാണ് ബാലകൃഷ്ണന്‍ അനിതയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. 2011 ന് അനിതയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ബാലകൃഷ്ണനെതിരെ ആദൂര്‍ പോലീസ് കേസെടുത്തിരുന്നു. അനിതയടക്കം ആറ് യുവതികളെ ബാലകൃഷ്ണന്‍ വിവാഹം കഴിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പിലിക്കോട്, പെരുമ്പള, മട്ടന്നൂര്‍, ആദൂര്‍, ചര്‍ളടുക്ക എന്നീ സ്ഥലങ്ങളില്‍ നിന്നാണ് നേരത്തേ വിവാഹം കഴിച്ചത്. നാല് ഭാര്യമാരില്‍ മക്കളുമുണ്ട്.
അംഗണ്‍വാടി ജീവനക്കാരിയുടെ മരണം: വിവാഹ വീരന്‍ അറസ്റ്റില്‍
Balakrishnan

വിവാഹം കഴിച്ച് കുട്ടികളായ ഉടന്‍ മുങ്ങുകയും മറ്റൊരു സ്ഥലത്ത് പൊങ്ങി വീണ്ടും വിവാഹം കഴിക്കുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നേരത്തെ നീലേശ്വരത്ത് ഒരു വിവാഹ ബ്യൂറോ നടത്തിയിരുന്ന ബാലകൃഷ്ണന്‍ ആ പരിചയം വെച്ചാണ് പലയിടത്തും വിവാഹ അഭ്യര്‍ത്ഥനയുമായി എത്തുന്നത്. മട്ടന്നൂര്‍, ആദൂര്‍, ചീമേനി, പെരിങ്ങോം, ഹൊസ്ദുര്‍ഗ്, ബേക്കല്‍ എന്നിവിടങ്ങളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് ബാലകൃഷ്ണന്‍.

ചീമേനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ബാലകൃഷ്ണനെ കോടതി 12 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ മേല്‍കോടതി ശിക്ഷയില്‍ നിന്നും ഇയാളെ ഒഴിവാക്കുകയായിരുന്നു. ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ രാഘവന്‍, അബൂബക്കര്‍, കമലാക്ഷന്‍, സുനില്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.


അംഗണ്‍വാടി ടീച്ചറുടെ മരണം: ഭര്‍ത്താവിനെതിരെ പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസ്

Keywords: Arrest, Marriage, Police, Death, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia