city-gold-ad-for-blogger

കോടതി നിര്‍ദേശപ്രകാരം താമസിച്ച യുവതിയെയും കുഞ്ഞിനെയും മാതാവിനെയും മര്‍ദിച്ചു


കോടതി നിര്‍ദേശപ്രകാരം താമസിച്ച യുവതിയെയും കുഞ്ഞിനെയും മാതാവിനെയും മര്‍ദിച്ചു
കാസര്‍കോട്: കോടതി നിര്‍ദേശ പ്രകാരം ഭര്‍തൃ വീട്ടില്‍ താമസിച്ചു വന്ന യുവതിയെയും കുഞ്ഞിനെയും മാതാവിനെയും ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ ഉദുമ നാലാംവാതുക്കലിലെ എന്‍.വി. ഷംസുദ്ദീന്റെ മകള്‍ എന്‍.എസ്. ഷംസീദ (23), മകള്‍ ഫാത്വിമത്ത് റിസ (4), ഷംസീദയുടെ മാതാവ് റഹ്മത്ത് (40) എന്നിവരെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വെള്ളിയാഴ്ച വൈകിട്ടാണ് പാലക്കുന്നിലെ ഭര്‍തൃ വീട്ടില്‍ വെച്ച് ഷംസീദയെയും മകളെയും ഭര്‍ത്താവും പാലക്കുന്നിലെ കോഴി വ്യാപാരയുമായ ടി.പി. മുഹമ്മദ് ആഷിഖും ബന്ധുക്കളും ക്രൂരമായി മര്‍ദിച്ചത്.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃ വീട്ടില്‍ നിന്നും മര്‍ദിച്ച് ഇറക്കി വിട്ടതിനെതുടര്‍ന്ന് ഷംസീദ ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കോടതി ഷംസീദയെയും കുഞ്ഞിനെയും ഭര്‍തൃ വീട്ടില്‍ തന്നെ കഴിയാന്‍ അനുവദിച്ചിരുന്നു. ബേക്കല്‍ പോലീസിനോട് സംരക്ഷണം നല്‍കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭര്‍തൃ വീട്ടിലേക്ക് കയറാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിക്കാത്തതിനെതുടര്‍ന്ന് യവതിയും കുഞ്ഞും ദിവസങ്ങളോളം ഭര്‍തൃ വീട്ടിലെ വരാന്തയിലാണ് കഴിഞ്ഞിരുന്നത്.

കോടതി നിര്‍ദേശപ്രകാരം താമസിച്ച യുവതിയെയും കുഞ്ഞിനെയും മാതാവിനെയും മര്‍ദിച്ചു
യുവതി താമസിക്കുന്നതിനാല്‍ ഭര്‍തൃ വീട്ടുകാര്‍ വീടു പൂട്ടിപോവുകയും വെള്ളവും വൈദ്യുതിയും കട്ട് ചെയ്യുകയും പുറത്തുള്ള ബാത്ത്‌റൂം അടക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഷംസീദ വീണ്ടും കോടതിയെ സമീപിക്കുകയും ഇതേകുറിച്ച് അന്വേഷിക്കാന്‍ അഡ്വ. രേണുകാദേവി തങ്കച്ചിയെ കമ്മീഷനായി നിയമിച്ചിരുന്നു.

യുവതിയെ വീട്ടില്‍ പ്രവേശിക്കാതിരിക്കാന്‍ ഗേറ്റ് മതില്‍ കെട്ടി തടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കോടതി നിയോഗിച്ച കമ്മീഷന് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുകയും ഇതേതുടര്‍ന്ന് ബേക്കല്‍ പോലീസിന്റെ സംരക്ഷണയില്‍ വീട് തുറന്ന് യുവതിയെ താമസിപ്പിക്കാന്‍ കോടതി വീണ്ടും ഉത്തരവിട്ടിരുന്നു. അലമാരയില്‍ നിന്നും യുവതിയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങളെല്ലാം മാറ്റിയിരുന്നു.

യുവതി താമസം തുടങ്ങിയതിന് ശേഷം വെള്ളിയാഴ്ച പോലീസ് തിരിച്ചു പോയതിനു പിന്നാലെയാണ് ഭര്‍ത്താവും വീട്ടുകാരുമെത്തി ഷംസീദയെയും മകളെയും ക്രൂരമായി മര്‍ദിച്ചത്. വിരവരമറിഞ്ഞെത്തിയപ്പോഴാണ് മാതാവ് റഹ്മത്തിനും മര്‍ദനമേറ്റത്. 2007 ഒക്ടോബര്‍ 28 നാണ് ഷംസീദയും മുഹമ്മദ് ആഷിഫും വിവാഹിതരായത്. വിവാഹ സമയം 100 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. ഗള്‍ഫിലേക്കു പോകണമെന്ന് പറഞ്ഞ് സ്വര്‍ണമെല്ലാം ഭര്‍ത്താവ് വിറ്റ് തുലച്ചതായി ആശുപത്രിയില്‍ കഴിയുന്ന ഷംസീദ പറയുന്നു. സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords:  Court Order, Dowry-Harrassment, Attack, Husband, Women, Child, Injured, Hospital, Hosdurg, Police, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia