city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസികള്‍ക്കിടയില്‍ കുരുന്നു എഴുത്തുകാരെ വളര്‍ത്തണം: ഗ്രന്ഥപുര ജിദ്ദ

ജിദ്ദ : (www.kasargodvartha.com 05.04.2014) സാഹിത്യാസ്വാദകര്‍ക്കു എഴുത്തുകാരുമായി സംവദിക്കാനും കൂടുതല്‍ അടുത്തിടപഴകാനും അവസരമൊരിക്കിയ ഗ്രന്ഥപുര ജിദ്ദയുടെ 'എഴുത്തുകാരോടൊത്ത്' എന്ന പരിപാടി സംഘാടക മികവിലും അവതരണപുതുമ കൊണ്ടും വ്യത്യസ്തതയും നിലവാരവും പുലര്‍ത്തുന്നതായി. പ്രശസ്ത എഴുത്തുകാരായ മുസാഫിര്‍, അബു ഇരിങ്ങാട്ടീരി, ഉസ്മാന്‍ ഇരുമ്പുഴി, റുബീന നിവാസ് എന്നിവരാണ് വേദിയില്‍ അനുഭവങ്ങള്‍ പങ്കുവെക്കാനും സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഗോപി നെടുങ്ങാടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പ്രവാസികള്‍ക്കിടയില്‍ പുതിയ എഴുത്തുകാരെ കണ്ടെത്താനും അവര്‍ക്ക് വേണ്ടരീതിലുള്ള പരിശീലനം നല്‍കാനും ഗ്രന്ഥപുര അവസരമൊരുക്കുമെന്ന് ബഷീര്‍ തൊട്ടിയന്‍ പറഞ്ഞു. വ്യക്തിശുദ്ധികളെയും ബന്ധങ്ങളെയും നിറവും സുഗന്ധവും ചാലിച്ച ഫീച്ചറുകളാക്കി മലയാളികള്‍ക്ക് സമ്മാനിച്ച സര്‍ഗധനനായ പത്രപ്രവര്‍ത്തകനാണ് മുസാഫിര്‍ എന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളെ സദസിനു പരിചയപ്പെടുത്തിക്കൊണ്ട് ഡോ. ഇസ്മാഈല്‍ മരിതേരി പറഞ്ഞു.
പ്രവാസികള്‍ക്കിടയില്‍ കുരുന്നു എഴുത്തുകാരെ വളര്‍ത്തണം: ഗ്രന്ഥപുര ജിദ്ദ
ഭാഷയ്ക്ക് മുതല്‍കൂട്ടാകുന്ന തരത്തില്‍ രചിക്കപ്പെട്ട കൃതികള്‍ അബാലവൃദ്ധം ജനങ്ങള്‍ക്കും വായനാസുഖവും സര്‍ഗപ്രചോദനവും നല്‍കുന്ന തരത്തിലുള്ളതും പത്രപ്രവര്‍ത്തകന്റെ ഊഷരതക്ക് പകരം ഭാഷയില്‍ അനുഭൂതിദായകമായ ഈര്‍പ്പം കിനിയുന്നതുമാണ് അദ്ദേഹത്തിന്റെ എല്ലാ എഴുത്തുകളുമെന്നും അദ്ദേഹം അടിവരയിട്ടു പ്രസ്താവിച്ചു.

തിരസ്‌കൃതമായ ഒരു ദേശത്തെയും ജനതയെയും ഭാഷയെയും മലയാളത്തിനു പരിചയപ്പെടുത്തിയ പുതിയകാലത്തെ മൗലിക പ്രതിഭയാണ് അബു ഇരിങ്ങാട്ടിരി എന്ന് അദ്ദേഹത്തിന്റെ കൃതികളെ വിലയിരുത്തിക്കൊണ്ട് അനില്‍ നാരായണ പറഞ്ഞു. ഏറനാടാന്‍ ഭാഷയും സംസ്‌കാരവും തന്റേതായ രീതിയില്‍ അവതരിപ്പിച്ച് സാഹിത്യത്തില്‍ ഇതിനകം തന്നെ സ്വന്തമായ  ഇരിപ്പിടം നേടിയ എഴുത്തുകാരനായ അബു  മതേതര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ആകുലതകളും വേദനകളും വ്യക്തമായി തന്റെ കഥകളിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

എട്ട് പുസ്തകങ്ങളുടെ കരുത്തുമായി ജീവിതത്തിന്റെ വ്യത്യസ്തമായ തലങ്ങളില്‍ നിന്ന് കഥകളുടെ മുത്തും പവിഴവും കണ്ടെടുക്കുന്നതില്‍ ഉസ്മാന്‍ ഇരുമ്പുഴി കഴിവു തെളിയിച്ചിട്ടുണ്ടെന്ന് പ്രൊഫസര്‍ റെയ്‌നോള്‍ഡ് പറഞ്ഞു. വരാനിരിക്കുന്ന കാലത്തെക്കുറിച്ച് ദീര്‍ഘദൃഷ്ടിയോടെ വിശകലനം ചെയ്ത ഏതാനും രചനകളും ഉസ്മാന്റേതായി ഉണ്ടെന്നും ഉസ്മാന്‍ ഇരുമ്പുഴിയുടെ സൃഷ്ടികളെക്കുറിച്ച് വിശകലനം നടത്തിയ പ്രൊഫസര്‍ റെയ്‌നോള്‍ഡ് സദസിന് പകര്‍ന്ന് നല്‍കി.

പ്രവാസികള്‍ക്കിടയില്‍ കുരുന്നു എഴുത്തുകാരെ വളര്‍ത്തണം: ഗ്രന്ഥപുര ജിദ്ദ
ഒരെഴുത്തുകാരന്‍ തന്റെ സൃഷ്ടിയില്‍ വായനക്കാരന് ചിന്തിക്കാന്‍ എന്തെങ്കിലും ബാക്കിയാക്കണം എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ റുബീനയുടെ ബ്രേക്കിംഗ് ന്യൂസ് എന്ന പുസ്തകം വേണ്ടുവോളം ചിന്തകള്‍ക്ക് വകനല്‍കുന്നു എന്നതിനപ്പുറത്ത് സമൂഹത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണതകളെ സരസമായ ശൈലിയില്‍ വരച്ചു കാണിച്ചിരിക്കുന്നുവെന്നു അവരുടെ സാഹിത്യ സൃഷ്ട്ടികളെ പരിചയപ്പെടുത്തികൊണ്ട് മാരിയത്ത് സാക്കിര്‍ പറഞ്ഞു.

മലയാള സാഹിത്യത്തിനും ഭാഷക്കും നല്‍കിയ വിശിഷ്ടമായ സംഭാവനകള്‍ മുന്‍ നിര്‍ത്തി എഴുത്തുകാര്‍ക്കുള്ള  ഗ്രന്ഥപ്പുര ജിദ്ദയുടെ സ്‌നേഹോപഹാരങ്ങള്‍ മുസാഫിറിനു സ്‌കൈ ലൈന്‍ കാര്‍ഗോ മാനേജര്‍ ഖാലിദ് ഇരുമ്പുഴിയും, അബു ഇരിങ്ങാട്ടീരിക്ക്  ഡോ .കാവുങ്ങല്‍ മുഹമ്മദും, ഉസ്മാന്‍ ഇരുമ്പുഴിക്ക്  മജീദ് നഹയും, റുബീന നിവസിന് ശെല്‍ന വിജയനും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു .വി എം ഇബ്രാഹിം, സലീന മുസാഫിര്‍, ഗീത ടീച്ചര്‍, നസീര്‍ ബാവകുഞ്ഞു, കെ സി അബ്ദു റഹ്മാന്‍, അഡ്വ .മുനീര്‍, സമീര്‍ കോയകുട്ടി, ജമാല്‍ പാഷ, അഷ്‌റഫ് വരിക്കോടന്‍, ഇഷ്തിയാഖ് ഷാനു തങ്ങള്‍  എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും കൊമ്പന്‍ മൂസ നന്ദിയും പറഞ്ഞു.

തിരസ്‌കൃതമായ ഒരു ദേശത്തെയും ജനതയെയും ഭാഷയെയും മലയാളത്തിനു പരിചയപ്പെടുത്തിയ പുതിയകാലത്തെ മൗലിക പ്രതിഭയാണ് അബു ഇരിങ്ങാട്ടിരി  എന്ന് അദ്ദേഹത്തിന്റെ കൃതികളെ വിലയിരുത്തിക്കൊണ്ട് അനില്‍ നാരായണ പറഞ്ഞു .ഏറനാടാന്‍ ഭാഷയും സംസ്‌കാരവും തന്റേതായ രീതിയില്‍ അവതരിപ്പിച്ച് സാഹിത്യത്തില്‍ ഇതിനകം തന്നെ സ്വന്തമായ  ഇരിപ്പിടം നേടിയ എഴുത്തുകാരനായ അബു   മതേതര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ആകുലതകളും വേദനകളും വ്യക്തമായി തന്റെ കഥകളിലൂടെ അവതരിപ്പിക്കുന്നത്തില്‍ വിജയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു .

എട്ട് പുസ്തകങ്ങളുടെ കരുത്തുമായി ജീവിതത്തിന്റെ വ്യത്യസ്തമായ തലങ്ങളില്‍ നിന്ന് കഥകളുടെ മുത്തും പവിഴവും കണ്ടെടുക്കുന്നതില്‍ ഉസ്മാന്‍ ഇരുമ്പുഴി കഴിവു തെളിയിച്ചിട്ടുണ്ടെന്ന് പ്രൊഫസര്‍ റെയ്‌നോള്‍ഡ് പറഞ്ഞു. വരാനിരിക്കുന്ന കാലത്തെക്കുറിച്ച് ദീര്‍ഘദൃഷ്ടിയോടെ വിശകലനം ചെയ്ത ഏതാനും രചനകളും ഉസ്മാന്റേതായി ഉണ്ടെന്നും ഉസ്മാന്‍ ഇരുമ്പുഴിയുടെ സൃഷ്ടികളെക്കുറിച്ച് വിശകലനം നടത്തിയ പ്രൊഫസര്‍ റെയ്‌നോള്‍ഡ് സദസിന് പകര്‍ന്ന് നല്‍കി.

ഒരെഴുത്തുകാരന്‍ തന്റെ സൃഷ്ടിയില്‍ വായനക്കാരന് ചിന്തിക്കാന്‍ എന്തെങ്കിലും ബാക്കിയാക്കണം എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ റുബീനയുടെ ബ്രേക്കിംഗ് ന്യൂസ് എന്ന പുസ്തകം വേണ്ടുവോളം ചിന്തകള്‍ക്ക് വകനല്‍കുന്നു എന്നതിനപ്പുറത്ത് സമൂഹത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണതകളെ സരസമായ ശൈലിയില്‍ വരച്ചു കാണിച്ചിരിക്കുന്നുവെന്നു അവരുടെ സാഹിത്യ സൃഷ്ട്ടികളെ പരിചയപ്പെടുത്തികൊണ്ട് മാരിയത്ത് സാക്കിര്‍ പറഞ്ഞു .

മലയാള സാഹിത്യത്തിനും ഭാഷക്കും നല്‍കിയ വിശിഷ്ടമായ സംഭാവനകള്‍ മുന്‍ നിര്‍ത്തി എഴുത്തുകാര്‍ക്കുള്ള  ഗ്രന്ഥപ്പുര ജിദ്ദയുടെ സ്‌നേഹോപഹാരങ്ങള്‍ മുസാഫിറിനു സ്‌കൈ ലൈന്‍ കാര്‍ഗോ മാനേജര്‍ ഖാലിദ് ഇരുമ്പുഴിയും, അബു ഇരിങ്ങാട്ടീരിക്ക്  ഡോ .കാവുങ്ങല്‍ മുഹമ്മദും, ഉസ്മാന്‍ ഇരുമ്പുഴിക്ക്  മജീദ് നഹയും, റുബീന നിവസിന് ശെല്‍ന വിജയനും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു .വി എം ഇബ്രാഹിം, സലീന മുസാഫിര്‍, ഗീത ടീച്ചര്‍, നസീര്‍ ബാവകുഞ്ഞു, കെ സി അബ്ദു റഹ്മാന്‍, അഡ്വ .മുനീര്‍, സമീര്‍ കോയകുട്ടി, ജമാല്‍ പാഷ, അഷ്‌റഫ് വരിക്കോടന്‍, ഇഷ്തിയാഖ് ഷാനു തങ്ങള്‍  എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും കൊമ്പന്‍ മൂസ നന്ദിയും പറഞ്ഞു .

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പോക്കറ്റില്‍ വെടിയുണ്ട:അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡെല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍

Keywords : Jiddah, Gulf, Musafir, Training, Basheer, Books, Language, Abu, Story, Sky Line, Teacher, Thanks, Photo.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia