നിപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചവരുടെ പനിയും പനിയുടെ ലക്ഷണങ്ങളും പരിശോധിച്ചുവരികയാണ്. നിപാ പരിശോധനാ നടപടികൾക്ക് പുറമെ, മംഗ്ളൂറിലെ വെൻലോക് ജില്ലാ ആശുപത്രി, താലൂക് ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത് സെന്ററുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ നിപ ബാധിതരെ ചികിത്സിക്കുന്നതിനായി ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പ്രധാന കേരള അതിര്‍ത്തിയായതിനാൽ ദേശീയ പാത 66 ലെ തലപ്പാടി ചെക് പോസ്റ്റിൽ നിരീക്ഷണം ശക്തമാക്കി. അതിർത്തി ചെക് പോസ്റ്റിൽ റാൻഡം സർവേ നടക്കുന്നുണ്ട്. ശനിയാഴ്ച കോഴിക്കോട്ടുനിന്നും വടകര ഭാഗത്തുനിന്നും വന്ന 70 വാഹനങ്ങളിലെ യാത്രക്കാരെ തലപ്പാടിയിൽ പരിശോധിച്ചിരുന്നു. ബന്ധപ്പെടാനുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം അവർക്ക് യാത്ര തുടരാൻ അനുവദിച്ചതായി അധികൃതർ പറഞ്ഞു.
വൈകുന്നേരം വരെ യാത്രക്കാരിൽ ആർക്കും പനി ബാധിച്ചതായി കണ്ടെത്തിയില്ല. ജില്ലാ ഹെൽത് ഓഫീസർ ഡോ. നവീൻ ചന്ദ്ര കുലാൽ, താലൂക് ഹെൽത്ത് ഓഫീസർ ഡോ.സുജയ് ഭണ്ഡാരി, കമ്യൂണിറ്റി ഹെൽത് ഓഫീസർമാരായ ഡോ. ഗോപി പ്രകാശ്, ഡോ. അനിത, ആശാ പ്രവർത്തകർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Keywords: Nipha, Health, Thalapady, Kerala, Karnataka, Boarder, Checkpost, Inspection, Asha, Dakshina Kannada, Strict vigil at Talapady after Nipah death in Kerala.