'കാറിന്റെ പിൻസീറ്റിൽ രക്തക്കറയും മൈക്രോ സിമും വെള്ളക്കുപ്പിയും പണവും ഉണ്ടായിരുന്നു. കാറിൽ ഉണ്ടായിരുന്ന അക്രമികൾ കൊലപാതകത്തിന് ശേഷം പടുബിദ്രി വരെ വരികയും കാർ അവിടെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു. ആർസി വിശദാംശങ്ങൾ അനുസരിച്ച്, 2019 ജനുവരിയിൽ മംഗ്‌ളുറു ആർടിഒയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത ഗ്ലാൻസി ഡിംപിൾ ഡിസൂസയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ, എന്നാൽ പ്രാഥമിക റിപോർടുകൾ പ്രകാരം ഉടമ അജിത് ക്രാസ്റ്റയാണ്. തെളിവുകൾ സംരക്ഷിക്കാൻ കാർ മൂടിയിട്ടുണ്ട്', പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അജിത് ക്രാസ്റ്റയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം മുതിർന്ന ഉദ്യോഗസ്ഥനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിക്കണമെന്ന ഫാസിലിന്റെ പിതാവും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടതിനെത്തുടർന്ന് സൗത് ഡിവിഷൻ എസിപി മഹേഷ് കുമാറിന് ചുമതല നൽകി സിറ്റി പൊലീസ് കമീഷണർ എൻ ശശികുമാർ ഉത്തരവിട്ടു. നേരത്തെ സൂറത്ത്കൽ സ്റ്റേഷൻ സർകിൾ ഇൻസ്പെക്ടർ ചന്ദ്രപ്പയ്ക്കായിരുന്നു കേസിന്റെ ചുമതല. സംഭവത്തിൽ ഐപിസി 143, 147, 148, 504, 326, 307, 302, 506, 149 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Keywords: Mangalore, Karnataka, News, Top-Headlines, Car, Vehicle, Investigation, Murder, Police, Arrest, Fazil Murder: Eon Car Used for Crime Found.< !- START disable copy paste -->