Satheeshan's Reply | 'പ്രത്യേകം ക്ഷണിക്കാൻ കല്യാണം നടക്കുന്നില്ല'; കെ വി തോമസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്; സമസ്ത വേദിയിലെ സംഭവത്തില്‍ ഒരു സ്ത്രീവിരുദ്ധ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് പ്രതികരണം
May 11, 2022, 12:27 IST
കാസർകോട്: (www.kasargodvrtha.com) കെ വി തോമസിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന കെ വി തോമസിന്‍റെ പ്രസ്താവനയോട്, പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയില്‍ കല്യാണമൊന്നും നടക്കുന്നില്ലെന്നായിരുന്നു സതീശന്റെ മറുപടി. കാസർകോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.
സമസ്ത വേദിയിൽ പെൺകുട്ടി അപമാനിക്കപ്പെട്ടെന്ന പ്രചാരണത്തിൽ പ്രതികരിച്ച സതീശൻ ഒരു സ്ത്രീവിരുദ്ധ നിലപാടിനോടും ഒരിക്കലും യോജിക്കാനാവില്ലെന്ന് പറഞ്ഞു. വനിതാ കമീഷന്‍, ബാലാവകാശ കമീഷന്‍, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ മറുപടി പറയാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ എസ് ആർ ടി സിയിലെ കോടിക്കണക്കിന് രൂപ വില വരുന്ന ബസുകൾ സ്ക്രാപ് വിലയിൽ തൂക്കി വിൽക്കാൻ പോവുകയാന്നെന്നും ഇതാണോ ആറ് വർഷത്തെ എൽഡിഎഫ് ഭരണത്തിന്റെ ബാക്കി പത്രമെന്നും അദ്ദേഹം ചോദിച്ചു. വിദേശത്ത് നിന്ന് തിരിച്ചുവന്ന മുഖ്യമന്ത്രി ക്രമരഹിതമായ പോവുന്ന ഭരണ സംവിധാനങ്ങൾ നേരേയാക്കണമെന്നും സെക്രടറിയേറ്ററിൽ ഭരണ സ്തംഭനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത വേദിയിൽ പെൺകുട്ടി അപമാനിക്കപ്പെട്ടെന്ന പ്രചാരണത്തിൽ പ്രതികരിച്ച സതീശൻ ഒരു സ്ത്രീവിരുദ്ധ നിലപാടിനോടും ഒരിക്കലും യോജിക്കാനാവില്ലെന്ന് പറഞ്ഞു. വനിതാ കമീഷന്‍, ബാലാവകാശ കമീഷന്‍, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ മറുപടി പറയാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ എസ് ആർ ടി സിയിലെ കോടിക്കണക്കിന് രൂപ വില വരുന്ന ബസുകൾ സ്ക്രാപ് വിലയിൽ തൂക്കി വിൽക്കാൻ പോവുകയാന്നെന്നും ഇതാണോ ആറ് വർഷത്തെ എൽഡിഎഫ് ഭരണത്തിന്റെ ബാക്കി പത്രമെന്നും അദ്ദേഹം ചോദിച്ചു. വിദേശത്ത് നിന്ന് തിരിച്ചുവന്ന മുഖ്യമന്ത്രി ക്രമരഹിതമായ പോവുന്ന ഭരണ സംവിധാനങ്ങൾ നേരേയാക്കണമെന്നും സെക്രടറിയേറ്ററിൽ ഭരണ സ്തംഭനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Kasaragod, Kerala, News, Top-Headlines, Samastha, Women, KSRTC, Minister, Pinarayi-Vijayan, UDF, V D Satheesan, K V Thomas, Leader of the Opposition mocks KV Thomas.
< !- START disable copy paste -->