വെള്ളിയാഴ്ച മുതൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിൻഡറിന് 250 രൂപ വർധിപ്പിച്ചു. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ഇന്ധനവില വർധന ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. അതിനാൽ, കുതിച്ചുയരുന്ന ഇന്ധന വിലക്കയറ്റം തടയാൻ റഷ്യൻ എണ്ണ വാങ്ങുന്നത് പോലുള്ള മറ്റു വഴികൾ തെരഞ്ഞെടുക്കാൻ സർകാർ മുന്നോട്ടുവരണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷോപലക്ഷം വരുന്ന സാധാരണക്കാരായ ഇൻഡ്യൻ ജനതയുടെ നേരെയുള്ള രണ്ടാമത്തെ വലിയ പ്രഹരമാണ് വേദനസംഹാരികൾ, ആൻറിബയോടികുകൾ, ആന്റി-ഇൻഫെക്റ്റീവ് എന്നിവയുൾപെടെയുള്ള അവശ്യമരുന്നുകളുടെ വില വർധിപ്പിച്ചത്.
ഷെഡ്യൂൾ ചെയ്ത മരുന്നുകൾക്ക് 10 ശതമാനത്തിലധികം വർധനവാണ് കേന്ദ്ര സർകാർ അനുവദിച്ചിരിക്കുന്നത്. വിലനിയന്ത്രണത്തിന് വിധേയമായിട്ടുള്ള ഷെഡ്യൂൾ ചെയ്ത മരുന്നുകൾക്ക് പോലും 10.7 ശതമാനം വിലവർധനവ് ഇൻഡ്യയുടെ മരുന്ന് വിലനിർണയ അതോറിറ്റി ഈ കഴിഞ്ഞ ദിവസങ്ങളിൽ അനുവദിച്ചു എന്നത് വളരെയധികം ദൗർഭാഗ്യകരമാണ്. അനുവദനീയമായ ഏറ്റവും ഉയർന്ന വിലവർധനയാണിത്. ദേശീയ അവശ്യ മരുന്നുകളുടെ കീഴിലുള്ള 800-ലധികം മരുന്നുകൾക്ക് കൂടിയാണ് ഈ മാസം മുതൽ വില കൂട്ടിയിരിക്കുന്നത് എന്നത് ഒരിക്കലും അംഗീകരിക്കാനാവാത്തതതാണെന്നും ബിജെപി സർകാർ എല്ലാനിലക്കും ഈ വില വർധനവിലൂടെ സാധാരണക്കാരിൽ സാധാണക്കാരുടെ നടുവൊടിച്ചിരിക്കയാണെന്നും ഉണ്ണിത്താൻ പറഞ്ഞു.
Keywords: News, National, Top-Headlines, Rajmohan Unnithan, MP, Government, People, Price, Petrol, Kerala, State, Video, Curb inflation, Rajmohan Unnithan MP urges govt to take immediate action to curb inflation.
< !- START disable copy paste -->