പദ്ധതിയുടെ തുടക്കത്തില്‍ വൈദ്യുതി ലൈന്‍ കടന്നു പോവുന്ന ടവറിന് 75 മീറ്റര്‍ ഉയരമുണ്ടാകുമെന്നും ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഇത് വലിക്കുകയെന്നും പറഞ്ഞ കരാറുകാര്‍ കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. ലൈന്‍ കടന്നു പോവുന്ന ഭൂമിയുടെ ഉടമകള്‍ക്ക് വിപണി മൂല്യത്തിന്റെ 50 ശതമാനം തരാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനിയും നല്‍കിയിട്ടില്ല. കൂടാതെ 20 മീറ്റര്‍ ഉയരത്തില്‍ തുടങ്ങുന്ന ലൈന്‍ കാരണം പ്രദേശത്തെ മരങ്ങളും കാര്‍ഷിക വിളകളും മുറിച്ച് കര്‍ഷകരോട് പോലും പറയാതെ മുറിച്ച് മാറ്റുകയാണ്. ഇതില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെന്നുമെടുത്തില്ലെന്നും സമിതി ഭാരവാഹികള്‍ പരാതിപ്പെട്ടു.
അനുമതിയില്ലാത്ത കയ്യേറ്റം അവസാനിപ്പിച്ച് കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വിതരണം ചെയ്ത് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തില്‍ ബെന്നി ജോസഫ്, കെ നാരായണന്‍ കുട്ടി, വി എ ജോസ്, കെ ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Top-Headlines, Press meet, Video, Farmer, Development project, Electricity, Farmers 'Protection Committee demands that end to illegal encroachment on farmland.