ഈ സാഹചര്യത്തിൽ ജില്ലക്ക് ഒരു സൂപെർ സ്‌പെഷ്യാലിറ്റി ആശുപ്രതി അനുവദിക്കുക, അതുവരെ ജില്ലയിലെ ഇ എസ് ഐ പരിധിയിൽപ്പെടുന്ന തൊഴിലാളികൾക്ക് മംഗ്ളൂറിലെ ആശുപ്രതികളിൽ ചികിത്സ
നടത്താൻ അനുവദിക്കുക, വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്തുവരുന്ന മുഴുവൻ തൊഴിലാളികളെയും ക്ഷേമനിധിയിൽ ചേർക്കുന്ന നടപടി സ്വീകരിക്കുക, എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും നിർബന്ധമായി ലേബർ റെജിസ്ട്രേഷൻ ചെയ്യുക, കേരള ഷോപ്സ് ആൻഡ് കൊമേർസ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോർഡിൽ ബിഎംഎസ് പ്രതിനിധിയെ ഉൾപെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാനഗറിലുള്ള ജില്ല ഷോപ്സ് ആൻഡ് കൊമേർസ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ഓഫീസിലേക്ക് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാർചും ധർണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രടറി പി ദിനേശ്, ജില്ലാ പ്രസിസന്റ് കെ ബാബു, വിജേഷ് എൻ, ശ്രീധര സി, പുഷ്പരാജ് എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Video, Press Meet, Treatment, Hospital, Health, Protest, VSS says that not provide quality treatment to ESI workers in Kasaragod.