Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോക് ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങളൊന്നും അടച്ചിടില്ലെന്ന് ജില്ലാ ഭരണകൂടം; 'നിയന്ത്രണങ്ങൾ വാർഡുതലത്തിൽ'

District administration says no local bodies closed during lockdown concessions; 'Restrictions at ward level' #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്ത
കാസർകോട്: (www.kasargodvartha.com 16.06.2021) സംസ്ഥാന തലത്തിലുള്ള ലോക്ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളൊന്നും അടച്ചിടില്ലെന്നും പകരം വാർഡുതലത്തിൽ നിയന്ത്രണം നടപ്പാക്കുമെന്നും ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. ജില്ലാ തല കൊറോണ കോർ കമിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടർ.

രോഗ നിരക്ക് കണക്കാക്കിയായിരിക്കും പ്രാദേശികതലത്തിലെ അടച്ചിടൽ. ഇതിനായി ആരോഗ്യ വകുപ്പ് വാർഡ് തലത്തിലെ രോഗ സ്ഥിരീകരണ നിരക്ക് ദിവസവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും. അതോറിറ്റി രോഗ വിവരങ്ങളുടെ ക്രോഡീകരിച്ച കണക്ക് എല്ലാ ചൊവ്വാഴ്ചയും ജില്ലാ കലക്ടർക്ക് സമർപിക്കും. ബുധനാഴ്ചകളിലെ കോർ കമിറ്റി യോഗത്തിൽ ഈ കണക്കുകൾ അവതരിപ്പിച്ച് ഏർപെടുത്തേണ്ട പൊതു നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനമെടുക്കും. ജില്ലാ മെഡികൽ ഓഫീസർ, ജില്ലാ സർവേലൻസ് ഓഫീസർ, എഡിഎം എന്നിവർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കും.



District administration says no local bodies closed during lockdown concessions; 'Restrictions at ward level'

ജില്ലയിൽ കൂടുതൽ രോഗികൾ ഉള്ള പ്രദേശങ്ങൾ കണ്ടെത്തി നിയന്ത്രണങ്ങൾ അതതു മേഖലകളിൽ മാത്രമായി നിജപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സ്ട്രാറ്റേഡ് മൾടി സ്റ്റേജ് റാൻഡം സാംപ്ലിങ്ങ് പരിശോധന രീതിയിലും മാറ്റം വരുത്തും. ഒരു വാർഡിൽ 40 പേരെ വീതം ഒരു ദിവസം 55 വാർഡുകളിൽ പരിശോധന നടത്തും. ഏഴ് ദിവസത്തിന് ശേഷം പരിശോധന ആവർത്തിക്കാനും തീരുമാനിച്ചു. ഒരു വാർഡിലെ 75 പേരിൽ പരിശോധന നടത്തും വിധമായിരുന്നു നേരത്തെ ഇത് തീരുമാനിച്ചിരുന്നത്.

ജില്ലയിൽ എട്ട് ആരോഗ്യ ബ്ലോകുകളിലായി 777 വാർഡുകളാണുള്ളത്. ഒരു ദിവസം 55 വാർഡുകളിലായി 2200 പേർക്ക് കോവിഡ് പരിശോധന നടത്തും. ഓടോറിക്ഷ ഡ്രൈവർമാർ, ബസ് ജീവനക്കാർ, കടയുടമകൾ, കടകളിലെയും ഫാക്ടറികളിലേയും വ്യവസായ-വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവരും ഉൾപെടെ ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ജീവനക്കാരും പരിശോധന നടത്തണം.

പട്ടിക ജാതി, പട്ടിക വർഗ കോളനികളിലെ വാക്സിനേഷൻ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ജില്ലാ തല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കോളനികളിൽ തുളുഭാഷയിലും ബോധവത്കരണം നടത്തും. ജില്ലയിൽ പലഭാഗത്തും കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് തടസമാകുന്ന നെറ്റ് വർക് പ്രശ്നം പരിഹരിക്കാൻ ജില്ലാ ടെലികോം കമിറ്റി എല്ലാ വ്യാഴാഴ്ചയും യോഗം ചേരും. ഏതൊക്ക മേഖലയിലാണ് റേഞ്ച് പ്രശ്നമുള്ളതെന്ന് മനസിലാക്കി പരിഹാരം കാണും.

ഓൺലൈൻ പഠനത്തിലേക്ക് പൂർണമായും മാറിയത് മൊബൈൽ ഫോണുകൾ ഇല്ലാത്ത കുട്ടികൾക്ക് പ്രയാസമാകുന്നുണ്ട്. അങ്ങനെയുള്ള കുട്ടികളെ സഹായിക്കാനായി ചാലെഞ്ചുകൾ ഉൾപെടെ നടത്തുമ്പോൾ വിദ്യാർഥികളെ പ്രദർശന വസ്തുവാക്കാൻ പാടില്ല. ഏത് കുട്ടിക്കാണോ ഉപകരണങ്ങൾ നൽകുന്നത് ആ കുട്ടിയുടെ സ്‌കൂൾ അധികൃതരോ പിടിഎ കമിറ്റികളോ അറിഞ്ഞ് മാത്രമേ ഇത്തരം ചാലെഞ്ചുകൾ പാടുള്ളൂ. ഇങ്ങനെയുള്ള പരിപാടികളുടെ പേരിൽ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ല. സർകാർ പരിപാടികൾ ഉൾപെടെ ഡിജിറ്റൽ വഴി മാത്രമേ പാടുള്ളൂവെന്നും യോഗം നിർദേശിച്ചു.

ഇനിയൊരു തരംഗം വേണ്ട എന്ന ജില്ലാ തല കാംപയിൻ സർകാർ ജീവനക്കാർ ഏറ്റെടുത്ത് മാതൃക കാട്ടണം. കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നില്ല എന്നതുൾപെടെ ഉറപ്പു വരുത്തണം. മാഷ് പദ്ധതി തുടരാനും കോർ കമിറ്റി നിർദേശിച്ചു. അധ്യാപകർക്ക് അനുയോജ്യമായ സ്ഥലത്ത് മാഷ് ഡ്യൂടി ചെയ്യാം. ഇതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആവശ്യമായ സൗകര്യമൊരുക്കണം. അതിഥി തൊഴിലാളികൾക്കുള്ള വാക്സിനേഷൻ ഇനി മുതൽ സ്വകാര്യ ആശുപത്രികളിലും നടത്താവുന്നതാണ്. അതിഥി തൊഴിലാളികൾക്കും മീൻ പിടിത്ത തൊഴിലാളികൾക്കുമുള്ള ഭക്ഷ്യ കിറ്റ് വിതരണം ഊർജിതമായി പുരോഗമിക്കുകയാണ്. ഇത് വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

Keywords: Kerala, Kasaragod, News, Lockdown, District, District Collector, District administration says no local bodies closed during lockdown concessions; 'Restrictions at ward level'
< !- START disable copy paste -->


Post a Comment