ഷാനവാസിന്റെ കൊല: 2 പ്രതികള്‍ അറസ്റ്റില്‍, മൂന്നാമന്‍ ഒളിവില്‍
Nov 5, 2019, 13:19 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2019) ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- ഫമീന ദമ്പതികളുടെ മകന്‍ ഷാനവാസിന്റെ (27) കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. ഒന്നാം പ്രതി മൊഗ്രാല്‍ കെ കെ പുറത്തെ മുനവ്വിര്‍ ഖാസിം എന്ന മുന്ന (25), രണ്ടാം പ്രതി നെല്ലിക്കുന്നിലെ ജയേന്ദ്രന്‍ (43) എന്നിവരെയാണ് കാസര്‍കോട് ഡി വൈ എസ് പി പി പി സദാനന്ദന്‍, സി ഐ അബ്ദുര്‍ റഹീം, എസ് ഐ നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഇതില്‍ ജയേന്ദ്രന്‍ കൊട്ടാരക്കര സ്വദേശിയെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വെച്ച് സോഡാ കുപ്പി കൊണ്ട് കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 307 പ്രകാരം വധശ്രമക്കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മുന്ന കാസര്‍കോട്ടെ കഞ്ചാവ് മൊത്ത വിതരണക്കാരനാണെന്നും പോലീസ് വെളിപ്പെടുത്തി. മറ്റൊരു പ്രതിയെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഷാനവാസും മുന്നയും ജയേന്ദ്രനും മറ്റൊരു പ്രതിയും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ഇതിനിടയില്‍ കഞ്ചാവ് ഇടപാടിന്റെ പേരില്‍ പണം കിട്ടണമെന്ന് ഷാനവാസ് ആവശ്യപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചതെന്നും പോലീസ് വെളിപ്പെടുത്തി. വയറിന്റെ ഇടത് ഭാഗത്ത് ഒറ്റക്കുത്തിലാണ് ഷാനവാസിനെ കൊലപ്പെടുത്തിയത്. അതേ സമയം കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല.
മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കിണറ്റിലെറിഞ്ഞ് സംഘം രക്ഷപ്പെടുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലും പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയിലുമാണ് കുത്തേറ്റ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്. കൊല നടന്ന് 25 ദിവസത്തിനു ശേഷമാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുക്കാനായത്. കിണറ്റില്‍ നിന്നും അഴുകിയ മൃതദേഹം പുറത്തെടുത്തപ്പോള്‍ തലയൊഴികെ ബാക്കി ഭാഗങ്ങളെല്ലാം കൃത്യമായി ലഭിച്ചതു കൊണ്ടാണ് കൊലപാതകം തെളിഞ്ഞതെന്നും പോലീസ് പറഞ്ഞു.
ഒക്ടോബര്‍ 20ന് ആനവാതുക്കല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Trending, Murder-case, accused, arrest, Shanavas's murder; 2 arrested < !- START disable copy paste -->
ഇതില്‍ ജയേന്ദ്രന്‍ കൊട്ടാരക്കര സ്വദേശിയെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വെച്ച് സോഡാ കുപ്പി കൊണ്ട് കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 307 പ്രകാരം വധശ്രമക്കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മുന്ന കാസര്‍കോട്ടെ കഞ്ചാവ് മൊത്ത വിതരണക്കാരനാണെന്നും പോലീസ് വെളിപ്പെടുത്തി. മറ്റൊരു പ്രതിയെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഷാനവാസും മുന്നയും ജയേന്ദ്രനും മറ്റൊരു പ്രതിയും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ഇതിനിടയില്‍ കഞ്ചാവ് ഇടപാടിന്റെ പേരില്‍ പണം കിട്ടണമെന്ന് ഷാനവാസ് ആവശ്യപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചതെന്നും പോലീസ് വെളിപ്പെടുത്തി. വയറിന്റെ ഇടത് ഭാഗത്ത് ഒറ്റക്കുത്തിലാണ് ഷാനവാസിനെ കൊലപ്പെടുത്തിയത്. അതേ സമയം കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല.
മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കിണറ്റിലെറിഞ്ഞ് സംഘം രക്ഷപ്പെടുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലും പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയിലുമാണ് കുത്തേറ്റ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്. കൊല നടന്ന് 25 ദിവസത്തിനു ശേഷമാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുക്കാനായത്. കിണറ്റില്‍ നിന്നും അഴുകിയ മൃതദേഹം പുറത്തെടുത്തപ്പോള്‍ തലയൊഴികെ ബാക്കി ഭാഗങ്ങളെല്ലാം കൃത്യമായി ലഭിച്ചതു കൊണ്ടാണ് കൊലപാതകം തെളിഞ്ഞതെന്നും പോലീസ് പറഞ്ഞു.
ഒക്ടോബര്‍ 20ന് ആനവാതുക്കല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Trending, Murder-case, accused, arrest, Shanavas's murder; 2 arrested < !- START disable copy paste -->