അസ്ലം മാവിലെ
(www.kasargodvartha.com 06.11.2019) ഇക്കഴിഞ്ഞ അധ്യായന വര്‍ഷത്തെ പിടിഎ പ്രസിഡന്റിനോട് അങ്ങോട്ട് വിളിച്ചു പറഞ്ഞു- എനിക്കാളാകാനല്ല, എന്റെ ബാധ്യത പോലെ തോന്നുന്നു, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കായി ഒരു മണിക്കൂര്‍ ക്ലാസെടുക്കണം. അദ്ദേഹം ചോദിച്ചു, എന്താണ് വിഷയം?
'സാമൂഹിക പ്രതിബദ്ധതയും വിദ്യാര്‍ഥികളും'. വിളിച്ചത് പതിനൊന്നര മണിക്കാണ്, 10 മിനിറ്റ് കഴിയും മുമ്പേ പ്രസിഡന്റ് തിരിച്ചു വിളിച്ചു: അസ്ലം, 12 മണിക്ക് അവിടെ എത്താമോ? ഒരു ബാച്ചിലെ കുട്ടികളോട് സംസാരിക്കാം. അവര്‍ക്കിപ്പോള്‍ ഒഴിവാണ്. എങ്ങനെയവരെ നിയന്ത്രിക്കുമെന്ന പ്രിന്‍സിപ്പലിന്റെ ആലോചനക്കിടയില്‍ വീണു കിട്ടിയ ഈ അവസരം ഉപയോഗപ്പെടുത്താന്‍ പറ്റുമെങ്കില്‍ രണ്ടുകാര്യമായി.
ഇഷ്ടവിഷയമായത് കൊണ്ട് ഒരു തയ്യാറെടുപ്പില്ലാതെ ഞാന്‍ സമ്മതം മൂളി, കൊളുത്തില്‍ തൂക്കിയ കുപ്പായവുമിട്ട് ക്ഷണനേരം കൊണ്ട് സ്‌കൂളില്‍ ധൃതിയില്‍ നടന്നെത്തിയതും എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒരു മണിക്കൂറില്‍ കുട്ടികളോട് പറഞ്ഞതും ഈ വേളയില്‍ ഓര്‍ക്കട്ടെ. പക്ഷെ ഇപ്പോള്‍ ഓര്‍മയില്ല, ഈ മക്കള്‍ അന്നാ ക്ലാസില്‍ ഉണ്ടായിരുന്നോ എന്ന്. ഉണ്ടായിരുന്നെങ്കില്‍ എന്റെ നിറഞ്ഞ സന്തോഷമറിയിക്കുന്നു. നിങ്ങളുടെ പ്രതിബദ്ധതയും കാരുണ്യ സേവന മനസ്ഥിതിയും മാനിച്ച് എഴുന്നേറ്റ് നിന്ന് നിങ്ങളെ ആദരപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.
പട്‌ല സ്‌കൂളിലെ ഒന്നാം വര്‍ഷ ബാച്ചാണ് ചിത്രത്തില്‍. കൊമേഴ്‌സാണ് വിഷയം. സ്‌കൂളിന് അവര്‍ വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിക്കുന്ന ചെയ്യുന്ന ചടങ്ങാണ് കാണുന്നത്. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമെന്ന സദുദ്ദേശത്തില്‍ അവര്‍ല നല്‍കുന്ന സമ്മാനം. ഗാന്ധിജയന്തി ദിനത്തല്‍ സ്വമേധയാ സ്‌കൂള്‍ പരിസരം വൃത്തിയാക്കി ഈ ബാച്ച് മാതൃക കാട്ടിയിരുന്നുവെന്നതും കൂടെ വായിക്കുക. അഭിനന്ദനങ്ങള്‍ ആവോളം അര്‍ഹിക്കുന്നു. അണ്ണാറക്കണ്ണനും തന്നാലായത് തന്നെയാണ് ചെയ്യേണ്ടത്. ഉച്ചനേരത്തെ സ്‌നാക്‌സ് കഴിക്കുന്നതൊഴിവാക്കി സ്വരുക്കൂട്ടിയ നന്മത്തുട്ടുകള്‍ക്ക് ആയിരം സ്വര്‍ണ്ണനാണയത്തേക്കാള്‍ മാറ്റും ശോഭയുമുണ്ട്. ഈ സേവന മനസ്‌കത കെടാതെ സൂക്ഷിക്കുക.
ഇനി സ്‌കൂള്‍ അധികൃതരോട്: ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ കുറച്ചു കൂടി വിശാല കാഴ്ച്ചപ്പാട് കാണിക്കണം. ഒരു ഷട്ടര്‍ പൊക്കിയാല്‍ വലിയ ഹാളാക്കാന്‍ പറ്റിയ സൗകര്യം ഒന്നാം നിലയിലുണ്ട്. അതന്ന് അങ്ങനെ പറഞ്ഞുണ്ടാക്കിയത് മതില് കെട്ടാന്‍ ചെങ്കല്ല് കിട്ടാഞ്ഞിട്ടല്ല. ഇത് പോലെയുള്ള വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ്. ഒരു മതില്‍ മറി കടന്നാല്‍ ഹൈസ്‌കൂളാണ്, അവിടെ ഒരു വര്‍ഷം നടക്കുന്ന പരിപാടികള്‍ ഈയിടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വായിക്കുന്നത് ഒന്ന് നിര്‍ത്തിയിരുന്നെങ്കില്‍ വൈകുന്നേരത്തിന് മുമ്പ് വീട്ടിലെത്താമായിരുന്നു എന്ന് പോലും ഞാന്‍ ആഗ്രഹിച്ചിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പരിപാടികള്‍. ഹയര്‍സെക്കന്‍ഡറിയില്‍ ഏതായാലും അതിന്റെ പത്തിലൊന്നു പോലുമുണ്ടാകില്ലല്ലോ. അന്നേരം ഓര്‍ക്കാപ്പുറത്ത് കിട്ടുന്ന ഇത്തരം പരിപാടികള്‍, അതും കുട്ടികള്‍ മുന്‍കൈ എടുക്കുന്ന പരിപാടികള്‍, വെയിലത്ത് നിര്‍ത്തി ഒതുക്കേണ്ടതല്ലെന്ന് ഇവന്റ് മാനേജ്‌മെന്റിനെ കുറിച്ച് അത്യാവശ്യം ധാരണയുള്ള ഞാന്‍ സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ, അതാര്‍ക്കും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
കുട്ടികള്‍ മുന്‍കൈ എടുത്തു ചെയ്യുന്ന ഇത്തരം പരിപാടികള്‍ക്ക് ദൃക്‌സാക്ഷികളാകാന്‍ കുറഞ്ഞത് അവരുടെ രക്ഷിതാക്കളെയും പിടിഎ അംഗങ്ങളെയും വിളിക്കേണ്ടിയിരുന്നില്ലേ? പത്ത് നാട്ടുകാര്‍ അവിടെ അധികം വന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? രണ്ട് ബക്കറ്റ് വെള്ളവും അഞ്ചാറ് ചെറുനാരങ്ങയും പഞ്ചസാരയില്ലെങ്കില്‍ കുറച്ച് കല്ലുപ്പുമുണ്ടെങ്കില്‍ ആതിഥ്യമര്യാദയുടെ ഭാഗമായി കുറച്ചു പാനീയവും നല്‍കാമായിരുന്നു. പറഞ്ഞു കൊടുത്താല്‍ കുട്ടികള്‍ അതിനൊക്കെ തയ്യാറാകുകയും ചെയ്യും. കണ്ണുരുട്ടേണ്ടിടത്ത് അധികൃതര്‍ കണ്ണുരുട്ടണം. പ്രോത്സാഹിപ്പിക്കേണ്ടിടത്ത് എല്ലാം മറന്ന് പ്രോത്സാഹിപ്പിക്കണം. +1 ലെ കുട്ടികളാണിവര്‍. അടുത്ത വര്‍ഷം പ്രതീക്ഷ നല്‍കുന്ന കെടാവിളക്കുകള്‍. മുണ്ടശ്ശേരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കരിന്തിരികള്‍. ഇവരെ പ്രോത്സാഹിപ്പിച്ചേ മതിയാകൂ. ഇവരാണടുത്ത സീനിയേര്‍സ്. പുതിയ ബാച്ചുകള്‍ക്ക് ഇവരാണ്ഇ നി മാതൃകകള്‍.
കുട്ടികളോട്: എത്ര ചെറുതെങ്കിലും നിങ്ങളുടെ പരിപാടികള്‍ക്ക് നല്ല പ്രചരണം നല്‍കുക. പരിപാടികള്‍ നടന്ന ശേഷമല്ല, നടക്കുന്നതിന് മുമ്പാണ് പ്രചാരണം നടത്തേണ്ടത്. പത്ത് വെള്ള പേപ്പറില്‍ നല്ല കയ്യക്ഷരത്തില്‍ എഴുതി കവലകളില്‍ തൂക്കുക, ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തുക ഇതൊക്കെ വളരെ എളുപ്പമുള്ള മാര്‍ഗ്ഗങ്ങളാണ്. വിവിധ ഇനങ്ങളില്‍ സ്‌കൂള്‍ ക്ലബ്ബുകളും കൂട്ടായ്മകളും രൂപീകരിച്ച് ഒഴിവ് നേരങ്ങള്‍ സജീവമാക്കുക. നിങ്ങളുടെ അധ്യാപകരെക്കൂടി അതിന്റെ ഭാഗമാക്കുക. +1 ബാച്ചിലെ കുട്ടികളുടെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ പട്‌ല ഹയര്‍സെക്കണ്ടറി ക്യാമ്പസില്‍ പുതിയ പ്രഭാതത്തിന് തുടക്കം കുറിക്കട്ടെ. കൂടെയുണ്ട്, ഒരു വിരല്‍തുമ്പുമായ് എന്നെപ്പോലുള്ള സാധാരണക്കാരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍. നന്മകള്‍, നാനാഴി നന്മകള്‍.
(www.kasargodvartha.com 06.11.2019) ഇക്കഴിഞ്ഞ അധ്യായന വര്‍ഷത്തെ പിടിഎ പ്രസിഡന്റിനോട് അങ്ങോട്ട് വിളിച്ചു പറഞ്ഞു- എനിക്കാളാകാനല്ല, എന്റെ ബാധ്യത പോലെ തോന്നുന്നു, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കായി ഒരു മണിക്കൂര്‍ ക്ലാസെടുക്കണം. അദ്ദേഹം ചോദിച്ചു, എന്താണ് വിഷയം?
'സാമൂഹിക പ്രതിബദ്ധതയും വിദ്യാര്‍ഥികളും'. വിളിച്ചത് പതിനൊന്നര മണിക്കാണ്, 10 മിനിറ്റ് കഴിയും മുമ്പേ പ്രസിഡന്റ് തിരിച്ചു വിളിച്ചു: അസ്ലം, 12 മണിക്ക് അവിടെ എത്താമോ? ഒരു ബാച്ചിലെ കുട്ടികളോട് സംസാരിക്കാം. അവര്‍ക്കിപ്പോള്‍ ഒഴിവാണ്. എങ്ങനെയവരെ നിയന്ത്രിക്കുമെന്ന പ്രിന്‍സിപ്പലിന്റെ ആലോചനക്കിടയില്‍ വീണു കിട്ടിയ ഈ അവസരം ഉപയോഗപ്പെടുത്താന്‍ പറ്റുമെങ്കില്‍ രണ്ടുകാര്യമായി.
ഇഷ്ടവിഷയമായത് കൊണ്ട് ഒരു തയ്യാറെടുപ്പില്ലാതെ ഞാന്‍ സമ്മതം മൂളി, കൊളുത്തില്‍ തൂക്കിയ കുപ്പായവുമിട്ട് ക്ഷണനേരം കൊണ്ട് സ്‌കൂളില്‍ ധൃതിയില്‍ നടന്നെത്തിയതും എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒരു മണിക്കൂറില്‍ കുട്ടികളോട് പറഞ്ഞതും ഈ വേളയില്‍ ഓര്‍ക്കട്ടെ. പക്ഷെ ഇപ്പോള്‍ ഓര്‍മയില്ല, ഈ മക്കള്‍ അന്നാ ക്ലാസില്‍ ഉണ്ടായിരുന്നോ എന്ന്. ഉണ്ടായിരുന്നെങ്കില്‍ എന്റെ നിറഞ്ഞ സന്തോഷമറിയിക്കുന്നു. നിങ്ങളുടെ പ്രതിബദ്ധതയും കാരുണ്യ സേവന മനസ്ഥിതിയും മാനിച്ച് എഴുന്നേറ്റ് നിന്ന് നിങ്ങളെ ആദരപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.
പട്‌ല സ്‌കൂളിലെ ഒന്നാം വര്‍ഷ ബാച്ചാണ് ചിത്രത്തില്‍. കൊമേഴ്‌സാണ് വിഷയം. സ്‌കൂളിന് അവര്‍ വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിക്കുന്ന ചെയ്യുന്ന ചടങ്ങാണ് കാണുന്നത്. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമെന്ന സദുദ്ദേശത്തില്‍ അവര്‍ല നല്‍കുന്ന സമ്മാനം. ഗാന്ധിജയന്തി ദിനത്തല്‍ സ്വമേധയാ സ്‌കൂള്‍ പരിസരം വൃത്തിയാക്കി ഈ ബാച്ച് മാതൃക കാട്ടിയിരുന്നുവെന്നതും കൂടെ വായിക്കുക. അഭിനന്ദനങ്ങള്‍ ആവോളം അര്‍ഹിക്കുന്നു. അണ്ണാറക്കണ്ണനും തന്നാലായത് തന്നെയാണ് ചെയ്യേണ്ടത്. ഉച്ചനേരത്തെ സ്‌നാക്‌സ് കഴിക്കുന്നതൊഴിവാക്കി സ്വരുക്കൂട്ടിയ നന്മത്തുട്ടുകള്‍ക്ക് ആയിരം സ്വര്‍ണ്ണനാണയത്തേക്കാള്‍ മാറ്റും ശോഭയുമുണ്ട്. ഈ സേവന മനസ്‌കത കെടാതെ സൂക്ഷിക്കുക.
ഇനി സ്‌കൂള്‍ അധികൃതരോട്: ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ കുറച്ചു കൂടി വിശാല കാഴ്ച്ചപ്പാട് കാണിക്കണം. ഒരു ഷട്ടര്‍ പൊക്കിയാല്‍ വലിയ ഹാളാക്കാന്‍ പറ്റിയ സൗകര്യം ഒന്നാം നിലയിലുണ്ട്. അതന്ന് അങ്ങനെ പറഞ്ഞുണ്ടാക്കിയത് മതില് കെട്ടാന്‍ ചെങ്കല്ല് കിട്ടാഞ്ഞിട്ടല്ല. ഇത് പോലെയുള്ള വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ്. ഒരു മതില്‍ മറി കടന്നാല്‍ ഹൈസ്‌കൂളാണ്, അവിടെ ഒരു വര്‍ഷം നടക്കുന്ന പരിപാടികള്‍ ഈയിടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വായിക്കുന്നത് ഒന്ന് നിര്‍ത്തിയിരുന്നെങ്കില്‍ വൈകുന്നേരത്തിന് മുമ്പ് വീട്ടിലെത്താമായിരുന്നു എന്ന് പോലും ഞാന്‍ ആഗ്രഹിച്ചിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പരിപാടികള്‍. ഹയര്‍സെക്കന്‍ഡറിയില്‍ ഏതായാലും അതിന്റെ പത്തിലൊന്നു പോലുമുണ്ടാകില്ലല്ലോ. അന്നേരം ഓര്‍ക്കാപ്പുറത്ത് കിട്ടുന്ന ഇത്തരം പരിപാടികള്‍, അതും കുട്ടികള്‍ മുന്‍കൈ എടുക്കുന്ന പരിപാടികള്‍, വെയിലത്ത് നിര്‍ത്തി ഒതുക്കേണ്ടതല്ലെന്ന് ഇവന്റ് മാനേജ്‌മെന്റിനെ കുറിച്ച് അത്യാവശ്യം ധാരണയുള്ള ഞാന്‍ സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ, അതാര്‍ക്കും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
കുട്ടികള്‍ മുന്‍കൈ എടുത്തു ചെയ്യുന്ന ഇത്തരം പരിപാടികള്‍ക്ക് ദൃക്‌സാക്ഷികളാകാന്‍ കുറഞ്ഞത് അവരുടെ രക്ഷിതാക്കളെയും പിടിഎ അംഗങ്ങളെയും വിളിക്കേണ്ടിയിരുന്നില്ലേ? പത്ത് നാട്ടുകാര്‍ അവിടെ അധികം വന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? രണ്ട് ബക്കറ്റ് വെള്ളവും അഞ്ചാറ് ചെറുനാരങ്ങയും പഞ്ചസാരയില്ലെങ്കില്‍ കുറച്ച് കല്ലുപ്പുമുണ്ടെങ്കില്‍ ആതിഥ്യമര്യാദയുടെ ഭാഗമായി കുറച്ചു പാനീയവും നല്‍കാമായിരുന്നു. പറഞ്ഞു കൊടുത്താല്‍ കുട്ടികള്‍ അതിനൊക്കെ തയ്യാറാകുകയും ചെയ്യും. കണ്ണുരുട്ടേണ്ടിടത്ത് അധികൃതര്‍ കണ്ണുരുട്ടണം. പ്രോത്സാഹിപ്പിക്കേണ്ടിടത്ത് എല്ലാം മറന്ന് പ്രോത്സാഹിപ്പിക്കണം. +1 ലെ കുട്ടികളാണിവര്‍. അടുത്ത വര്‍ഷം പ്രതീക്ഷ നല്‍കുന്ന കെടാവിളക്കുകള്‍. മുണ്ടശ്ശേരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കരിന്തിരികള്‍. ഇവരെ പ്രോത്സാഹിപ്പിച്ചേ മതിയാകൂ. ഇവരാണടുത്ത സീനിയേര്‍സ്. പുതിയ ബാച്ചുകള്‍ക്ക് ഇവരാണ്ഇ നി മാതൃകകള്‍.
കുട്ടികളോട്: എത്ര ചെറുതെങ്കിലും നിങ്ങളുടെ പരിപാടികള്‍ക്ക് നല്ല പ്രചരണം നല്‍കുക. പരിപാടികള്‍ നടന്ന ശേഷമല്ല, നടക്കുന്നതിന് മുമ്പാണ് പ്രചാരണം നടത്തേണ്ടത്. പത്ത് വെള്ള പേപ്പറില്‍ നല്ല കയ്യക്ഷരത്തില്‍ എഴുതി കവലകളില്‍ തൂക്കുക, ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തുക ഇതൊക്കെ വളരെ എളുപ്പമുള്ള മാര്‍ഗ്ഗങ്ങളാണ്. വിവിധ ഇനങ്ങളില്‍ സ്‌കൂള്‍ ക്ലബ്ബുകളും കൂട്ടായ്മകളും രൂപീകരിച്ച് ഒഴിവ് നേരങ്ങള്‍ സജീവമാക്കുക. നിങ്ങളുടെ അധ്യാപകരെക്കൂടി അതിന്റെ ഭാഗമാക്കുക. +1 ബാച്ചിലെ കുട്ടികളുടെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ പട്‌ല ഹയര്‍സെക്കണ്ടറി ക്യാമ്പസില്‍ പുതിയ പ്രഭാതത്തിന് തുടക്കം കുറിക്കട്ടെ. കൂടെയുണ്ട്, ഒരു വിരല്‍തുമ്പുമായ് എന്നെപ്പോലുള്ള സാധാരണക്കാരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍. നന്മകള്‍, നാനാഴി നന്മകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, school, Patla, Aslam Mavile, Teachers, Students, give positive energy to students; article by aslam mavile
Keywords: Kerala, school, Patla, Aslam Mavile, Teachers, Students, give positive energy to students; article by aslam mavile