കലാതിലക, പ്രതിഭാ പട്ടങ്ങള്‍ തിരികെ കൊണ്ടുവരണം -വിന്ദുജാ മേനോന്‍
Nov 30, 2019, 16:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2019) കലാതിലക, പ്രതിഭാ പട്ടങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന് നടിയും മുന്‍ കലാതിലകവുമായ വിന്ദുജ മേനോന്‍. കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശനിയാഴ്ച രാവിലെ മുഖ്യാതിഥിയായെത്തിയ വിന്ദുജ മേനോന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
28 വര്‍ഷം മുമ്പ് കാസര്‍കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്നു വിന്ദുജ മേനോന്‍. കലാതിലക പുരസ്‌കാരങ്ങള്‍ തിരികെ കൊണ്ടുവരുന്നത് കുട്ടികള്‍ക്ക് ഒരു പ്രചോദനമായിരിക്കും. അംഗീകാരങ്ങള്‍ അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്. അവര്‍ക്ക് ലഭിക്കുന്ന പുരസ്‌കാര പട്ടങ്ങള്‍ ജീവിതാവാസനം വരെ നിലനിര്‍ത്തണം.
28 വര്‍ഷം മുമ്പ് കലാതിലകമായത് കൊണ്ടാണ് എന്നെ ഇപ്പോഴും എല്ലാവരും ഓര്‍ക്കുന്നത്. ഒരു സിനിമാതാരം ആയിട്ടല്ല ഞാന്‍ ഇപ്പോള്‍ കാസര്‍കോട് എത്തിയത്. മറിച്ച്, അന്നത്തെ ആ 15 വയസ്സുള്ള പെണ്‍കുട്ടിയായിട്ടാണ്.
അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാറില്‍നിന്നും അന്ന് ഞാന്‍ കലാതിലക പട്ടം ഏറ്റുവാങ്ങുമ്പോള്‍ നാണം കുണുങ്ങി നിന്നിരുന്നു. എന്നാല്‍ തന്നെ നായനാര്‍ മോളെ എന്ന് വിളിച്ചു കെട്ടിപ്പിടിച്ചതും എനിക്ക് ഇന്നും മറക്കാനാവാത്ത അനുഭവമാണ്.
ഒരുപാട് പരിമിതികള്‍ നിറഞ്ഞതായിരുന്നു അന്നും കാസര്‍കോട് കലോത്സവം. അന്നും കാസര്‍കോട് നിന്നും ലഭിച്ച സ്‌നേഹം വിലമതിക്കാനാവാത്തതാണ്. താമസിക്കുന്നതിനും ഭക്ഷണത്തിനും ആ പരിമിതിയിലും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കാസര്‍കോടിന്റെ മാത്രം പ്രത്യേകതയാണിതെന്ന് എനിക്ക് തോന്നുന്നു. സ്‌കൂള്‍ കലോത്സവ വേദികളിലെല്ലാംതന്നെ താന്‍ പോകാറുണ്ടെന്നും ഇന്നും കലോത്സവങ്ങള്‍ തനിക്ക് ഹരമാണെന്നും വിന്ദുജ മേനോന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->