ഡല്‍ഹിയില്‍ ഇരിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ മഞ്ചേശ്വരത്ത് എത്തുമ്പോള്‍ മാറ്റിപ്പറയുന്ന ആന്റണിക്ക് നിറം മാറുന്ന ജന്തുവിന്റെ സ്വഭാവം; മഞ്ചേശ്വരത്ത് ശങ്കര്‍ റൈ ചരിത്രം കുറിക്കുമെന്ന് കാനം
Oct 16, 2019, 20:50 IST
മഞ്ചേശ്വരം: (www.kasargodvartha.com 16.10.2019) ചരിത്രം തിരുത്തുന്ന വിധിയുമായി മഞ്ചേശ്വരത്തെ ജനങ്ങള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുമെന്നും യു ഡി എഫ് നേതാക്കള്‍ക്ക് മഞ്ചേശ്വരത്ത് എത്തുമ്പോള്‍ നിറംമാറ്റമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹൊസങ്കടി ജംഗ്്ഷനില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ ഡി എഫിന് വേണ്ടി ആവേശത്തോടെ ജനങ്ങള്‍ മുന്നോട്ടുവരുന്നു. പ്രകടന പത്രികയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും നടപ്പാക്കിയ സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക സ്ഥിതിയിലേക്ക് ബി ജെ പി സര്‍ക്കാര്‍ തള്ളിവിട്ടു. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനാണ് ബി ജെ പിയും യു ഡി എഫും ശ്രമിക്കുന്നത്. ദുര്‍ഘട സാഹചര്യങ്ങള്‍ നേരിട്ടിട്ടും ജനങ്ങളെ കൂടെ നിര്‍ത്തി സര്‍ക്കാര്‍ പ്രളയവും ഓഖിയുമെല്ലാം അതിജീവിച്ചു. ജനങ്ങള്‍ കേന്ദ്ര ബിന്ദുവാകുന്ന വികസനമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്കും കരുത്ത് പകരാന്‍ മഞ്ചേശ്വരത്തും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല നിലവിലുള്ളത്. അത് സ്ഥിരം നിക്ഷേപമായി യു ഡി എഫ് നേതാക്കള്‍ കാണേണ്ടതില്ല. മഞ്ചേശ്വരത്ത് വന്ന് ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു എന്ന് പ്രസംഗിച്ച എ കെ ആന്റണി എ ഐ സി സി നേതാവാണോ, യു ഡി എഫ് നേതാവാണോ എന്നും സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയെ സ്വാഗതം ചെയ്ത എഎസിസിയുടെയും രാഹുല്‍ഗാന്ധിയുടെയും നിലപാടാണോ അദ്ദേഹത്തിനെന്നും കാനം ചോദിച്ചു.
ഡല്‍ഹിയില്‍ ഇരിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ മഞ്ചേശ്വരത്ത് എത്തുമ്പോള്‍ മാറ്റിപ്പറയുന്ന ആന്റണിക്ക് നിറം മാറുന്ന ജന്തുവിന്റെ സ്വഭാവമാണ്. നാട്ടുകാരനായ സ്ഥാനാര്‍ത്ഥി ശങ്കര്‍റൈയെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞുവെന്നും എല്‍ ഡി എഫ് വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബി വി രാജന്‍ അധ്യക്ഷനായി. മന്ത്രി ഇ ചന്ദ്രശേഖരന്‍, കെ പി സതീഷ് ചന്ദ്രന്‍, കെ ആര്‍ ജയാനന്ദ, എന്‍ പി സദാശിവ, അനന്തന്‍നമ്പ്യാര്‍, കെ വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Trending, Manjeshwaram, by-election, Kanam against Antony
< !- START disable copy paste -->
രാജ്യത്തെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക സ്ഥിതിയിലേക്ക് ബി ജെ പി സര്‍ക്കാര്‍ തള്ളിവിട്ടു. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനാണ് ബി ജെ പിയും യു ഡി എഫും ശ്രമിക്കുന്നത്. ദുര്‍ഘട സാഹചര്യങ്ങള്‍ നേരിട്ടിട്ടും ജനങ്ങളെ കൂടെ നിര്‍ത്തി സര്‍ക്കാര്‍ പ്രളയവും ഓഖിയുമെല്ലാം അതിജീവിച്ചു. ജനങ്ങള്‍ കേന്ദ്ര ബിന്ദുവാകുന്ന വികസനമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്കും കരുത്ത് പകരാന്‍ മഞ്ചേശ്വരത്തും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല നിലവിലുള്ളത്. അത് സ്ഥിരം നിക്ഷേപമായി യു ഡി എഫ് നേതാക്കള്‍ കാണേണ്ടതില്ല. മഞ്ചേശ്വരത്ത് വന്ന് ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു എന്ന് പ്രസംഗിച്ച എ കെ ആന്റണി എ ഐ സി സി നേതാവാണോ, യു ഡി എഫ് നേതാവാണോ എന്നും സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയെ സ്വാഗതം ചെയ്ത എഎസിസിയുടെയും രാഹുല്‍ഗാന്ധിയുടെയും നിലപാടാണോ അദ്ദേഹത്തിനെന്നും കാനം ചോദിച്ചു.
ഡല്‍ഹിയില്‍ ഇരിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ മഞ്ചേശ്വരത്ത് എത്തുമ്പോള്‍ മാറ്റിപ്പറയുന്ന ആന്റണിക്ക് നിറം മാറുന്ന ജന്തുവിന്റെ സ്വഭാവമാണ്. നാട്ടുകാരനായ സ്ഥാനാര്‍ത്ഥി ശങ്കര്‍റൈയെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞുവെന്നും എല്‍ ഡി എഫ് വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബി വി രാജന്‍ അധ്യക്ഷനായി. മന്ത്രി ഇ ചന്ദ്രശേഖരന്‍, കെ പി സതീഷ് ചന്ദ്രന്‍, കെ ആര്‍ ജയാനന്ദ, എന്‍ പി സദാശിവ, അനന്തന്‍നമ്പ്യാര്‍, കെ വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Trending, Manjeshwaram, by-election, Kanam against Antony
< !- START disable copy paste -->